നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ,എങ്കിൽ അറിയാം നിയമവശങ്ങളെ പറ്റി

keralanews planning to get your vehicle modified know the law before that

നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ  ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ നിയമവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.വാഹനത്തിന്റെ നിറത്തിലോ ഘടനയിലോ മാറ്റം വരുത്തുന്നത് നിയമപരമായി തെറ്റാണ്.വാഹനത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം അതിന്റെ ശക്തിയെ തന്നെ ബാധിക്കും.വാഹനം എപ്പോഴെങ്കിലും അപകടത്തിൽപെടുകയാണെങ്കിൽ വാഹനത്തിനും യാത്രക്കാർക്കും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുണ്ട്.നിയമപ്രകാരം വാഹനങ്ങൾ പരിഷ്‌ക്കരിക്കണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങൾ ഓട്ടോമോട്ടീവ് റിസർച്ച് അതോറിറ്റി ഓഫ് ഇന്ത്യ(ARAI) അംഗീകരിച്ചവയായിരിക്കണം. മാത്രമല്ല മോഡിഫൈ ചെയ്ത ശേഷം ARAI അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണം.കേരള, കർണാടക പോലീസ് ഇത്തരത്തിൽ ഇത്തരത്തിൽ നിയമപരമല്ലാത്ത രീതിയിൽ പരിഷ്‌ക്കരിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള കർശന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.അമിതമായ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾക്ക് സർട്ടിഫിക്കറ്റു നൽകുന്നത് പോലീസ് നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഇവ ഉടമസ്ഥരുടെ മുന്നിൽവെച്ചു  തന്നെ എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.അതേസമയം വാഹനം നിയമപരമായി മോഡിഫൈ  ചെയ്യുക എന്നത് വളരെ ദൈർഘ്യമേറിയ പ്രവൃത്തിയാണ്.മോഡിഫൈ ചെയ്യാനായി ARAI അംഗീകരിച്ച യന്ത്രഭാഗങ്ങൾ ഉപയോഗിക്കുകയും ശേഷം ARAI നൽകുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും വേണം. വിനൈൽ റാപ്പിങ് മെത്തേഡ് ഉപയോഗിച്ച് വാഹനത്തിന്റെ നിറം മാറ്റം.എന്നാൽ വാഹനത്തിന്റെ നിറം പെയിന്റ് ചെയ്ത് മറ്റൊരു നിറമാക്കുന്നത് നിയമപരമായി തെറ്റാണ്.

ഇപ്പോൾ നിങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കി ഇ-പാനിന് അപേക്ഷിക്കാം

keralanews now you can apply for instant e pan based on aadhaar

ന്യൂഡൽഹി:ഇ-പാനിന് അപേക്ഷിക്കുന്നതിനായി ഇൻകം ടാക്സ്  ഡിപ്പാർട്മെന്റ് ഒരു പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നു.ഈ സൗകര്യം ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പോർട്ടലിൽ പ്രവേശിച്ച് സൗജന്യമായി ഇ-പാൻ അപേക്ഷ സമർപ്പിക്കാം.ഇതിലൂടെ ഡിപ്പാർട്മെന്റുമായുള്ള ഇടപെടൽ കുറച്ചു കൊണ്ട് നികുതിദായകർക്ക് എളുപ്പത്തിൽ പാൻ നമ്പർ നേടിയെടുക്കാം.വ്യക്തിഗത നികുതിദായകർക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഹിന്ദു കൂട്ടുകുടുംബങ്ങൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല.സാധുതയുള്ള ആധാർ കൈവശമുള്ളവർക്ക് പരിമിത കാലയളവിലേക്കാണ് ഈ സൗകര്യം ലഭ്യമാകുക.ഇ-പാൻ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല.നമ്മൾ നൽകുന്ന ആധാറിലെ വിവരങ്ങളാണ് പാൻ കാർഡിനായി ഉപയോഗിക്കുക.ആധാറിലുള്ള പേര്,ജനന തീയതി,ലിംഗം,മൊബൈൽ നമ്പർ,മേൽവിലാസം എന്നിവതന്നെയാകും പാൻ കാർഡിലും ഉണ്ടാകുക.അതുകൊണ്ടു തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം.ഇതോടൊപ്പം ഇൻകം ടാക്സ് ഡിപ്പാർട്മെറ്റിന്റെ പോർട്ടലിൽ വെള്ളപേപ്പറിൽ നമ്മുടെ സിഗ്നേച്ചർ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുകയും വേണം. അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു 15 അക്ക അക്നൊളേജ്‌മെൻറ് നമ്പർ നമ്മൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലോ ഇ മെയിൽ ഐഡിയിലേക്കോ അയക്കുകയും ചെയ്യും.www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാൻ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.

മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ ‘എഎംജി S63 കൂപ്പെ’ ഇന്ത്യയിൽ വിപണിയിൽ പുറത്തിറങ്ങി

keralanews mercedes benzs three door amg s63 coupe is released in indian market

ഡൽഹി:മെര്‍സിഡീസിന്റെ മൂന്നു ഡോര്‍ എഎംജി S63 കൂപ്പെ ഇന്ത്യൻ വിപണിയിൽ എത്തി.2.55 കോടി രൂപയാണ് S63 കൂപ്പെയുടെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.മൂന്നര സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ കൂപ്പേയ്ക്ക് കഴിയും.300 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.പുതിയ എഎംജി മോഡലുകളില്‍ കണ്ടുവരുന്ന കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലാണ് എഎംജി S63 കൂപ്പെയില്‍. വലുപ്പമേറിയ ബോണറ്റും ഫെന്‍ഡറുകളും S63 കൂപ്പെയുടെ എഎംജി പാരമ്ബര്യം വെളിപ്പെടുത്തും. മൂന്നു ഡോറായിട്ടു കൂടി മോഡലിന്റെ വശങ്ങള്‍ക്ക് നീളം താരതമ്യേന കൂടുതലാണ്.4.0 ലിറ്റര്‍ ബൈ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് S63 എഎംജി കൂപ്പെ ഒരുങ്ങുന്നത്. എഞ്ചിന് 610 bhp കരുത്തും 900 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്ബതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് മള്‍ട്ടി ക്ലച്ച്‌ ട്രാന്‍സ്മിഷന്‍ മുഖേന നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും.20 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് S63 കൂപ്പെയുടെ ഒരുക്കം. എന്നത്തേയും പോലെ അത്യാധുനിക സാങ്കേതികതയും ആഢംബരവും പുതിയ മോഡലിന്റെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന നാപ്പ ലെതര്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മാണം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനത്തില്‍ 64 നിറങ്ങളാണ് ഒരുങ്ങുന്നത്. ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനം, 12 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് കൂള്‍ഡ് മസാജിംഗ് സീറ്റുകള്‍, ചില്ലര്‍ ബോക്‌സ് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. മെര്‍സിഡീസ് മീ മൊബൈല്‍ ആപ്പ് മുഖേന റിമോട്ടോര്‍ സ്റ്റാര്‍ട്ട് സജ്ജീകരണവും കാറില്‍ ലഭ്യമാണ്.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍

keralanews the new ford ecosport titanium s is launched on may 14

മുംബൈ:പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്.125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് അവതരിപ്പിക്കുന്നത്.ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിലെ ഡ്രൈവിംഗ് കൂടുതല്‍ സുഖകരമാക്കും. സ്റ്റീയറിംഗ് പ്രതികരണവും മികവേറിയതായിരിക്കും. ഇക്കോസ്പോർട്സ് നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമായാകും പുതിയ ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ട് അറിയപ്പെടുക.1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം എസില്‍ അണിനിരക്കും. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം ഉണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയൊക്കെ ടൈറ്റാനിയം എസ്സിന്റെ പ്രത്യേകതയാണ്. പുതിയ സാറ്റിന്‍ ഓറഞ്ച് നിറമാണ് ടൈറ്റാനിയം എസ് വകഭേദത്തിന്റെ മുഖ്യാകർഷണം.കോണ്‍ട്രാസ്റ്റ് നിറത്തിലാണ് ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ടിന്റെ മേല്‍ക്കൂര.ഇരുണ്ട പ്രതീതിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), കറുത്ത റൂഫ് റെയിലുകള്‍, ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എന്നിവ ടൈറ്റാനിയം എസില്‍ എടുത്തുപറയണം.ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീലും നേരത്തെയുള്ള ശൈലിയില്‍ തന്നെയാണ്. എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ഷവോമിയുടെ റെഡ്‌മി 5 മാർച്ച് 14 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും

keralanews xiaomi redmi5 will launch in india on march 14th

മുംബൈ:പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമിയുടെ റെഡ്‌മി 5 ഈ മാസം 14 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.കഴിഞ്ഞ ഡിസംബറിൽ ഈ മോഡൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.5.7 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ,ക്വൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസ്സർ,4 ജി.ബി റാം,32 ജി.ബി ഇന്റേണൽ സ്റ്റോറേജ്, എന്നിവയാണ് റെഡ്മി 5 ൻറെ സവിശേഷതകൾ.ഡ്യൂവൽ സിമ്മോടുകൂടിയ ഈ ഫോണിന് 12 എം.പി റിയർ ക്യാമറയും 5 എംപി മുൻ ക്യാമറയുമാണ്.3300 mAh ആണ് ബാറ്ററി കപ്പാസിറ്റി.

മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി എനർജൈസർ

keralanews energizer powermax the star in mobile world congress

ബാർസിലോണ:ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി അവനിർ മൊബൈൽസിന്റെ എനർജൈസർ പവർ മാക്സ് പി.16 കെ പ്രൊ.പേരുപോലെ തന്നെ അതിഗംഭീര ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട് എനർജയ്‌സറിന്.16000 എം.എ.എച് ബാറ്ററി ലൈഫാണ് ഫോണിന്റെ പ്രധാന ഫീച്ചർ.സ്മാർട്ട് ഫോൺ ഭീമന്മാരായ ആപ്പിൾ,സാംസങ്, ഹുആവേ എന്നിവയുടെ ഫ്ലാഗ് ഷിപ്പുകളുടെ ബാറ്ററി ലൈഫിന്റെ അഞ്ചിരട്ടിയോളമാണിത്. തുടർച്ചയായ ഉപയോഗത്തിൽ അഞ്ചുദിവസം ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഉപയോഗം കുറയുമ്പോൾ ബാറ്ററി ലൈഫ് കൂടുകയും ചെയ്യും.നൂതനമായ 18:9 റേഷ്യോയോട് കൂടിയ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ ആണ് പവർമാക്സിന്.നാല് ക്യാമറകളാണ് ഉള്ളത്.അതിൽ മുൻഭാഗത്ത് 16 ഉം 13 ഉം മെഗാ പിക്സെൽ ഉള്ള ഇരട്ട ക്യാമറകളും പിൻഭാഗത്ത് 13 ഉം 5 ഉം മെഗാപിക്സെൽ ഉള്ള ഇരട്ടക്യാമറകളുമാണ് ഒരുക്കിയിരിക്കുന്നത്.ആറു ജി ബി റാം,128 ജി ബി ഇന്റേണൽ സ്റ്റോറേജ്,ഇരട്ട നാനോ സിം ഫീച്ചർ എന്നിവയും പാവർമാക്സിന്റെ സവിശേഷതകളാണ്. അവസാനം പുറത്തിറങ്ങിയ ആൻഡ്രോയിഡ് 8.0 ഓറിയോയിലായിരിക്കും പവർമാക്സ് എത്തുക എന്ന് എനർജൈസർ ഉറപ്പ് നൽകുന്നു.

പുതിയ ആക്ടിവ 5G യുമായി ഹോണ്ട

keralanews honda introducing new activa 5g

മുംബൈ:രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനങ്ങളിലൊന്നായ ഹോണ്ട പുതിയ ആക്ടിവയുമായി എത്തിയിരിക്കുന്നു.രണ്ടു പുതിയ നിറങ്ങളും പുതിയ ഹെഡ്‍ലാംപ് ക്ലസ്റ്ററുമായാണ് ആക്ടിവ 5G   എത്തിയിരിക്കുന്നത്.ഡാസിൽ യെലോ മെറ്റാലിക്ക്,പേൾ സ്പാർട്ടൻ റെഡ് എന്നീ പുതിയ നിറത്തോടൊപ്പം പഴയ തലമുറയിൽ നിന്നുള്ള ഏഴു നിറങ്ങളിൽ കൂടി ഹോണ്ട ആക്ടിവ 5G ലഭ്യമാകും.സീറ്റ് റിലീസ് ബട്ടനോടെയുള്ള ഫോർ ഇൻ വൺ ലോക്കാണ് പുതിയ ആക്ടിവ 5G യിലുള്ളത്.ഇതിനു പുറമെ മൈലേജ് വർധിപ്പിക്കാൻ എക്കോ ഇൻഡികേറ്ററും പുതിയ ആക്ടിവ 5G യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.5.3 ലിറ്ററാണ് സ്കൂട്ടറിന്റെ ഇന്ധനശേഷി.ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനത്തിലാണ് പുതിയ ആക്ടിവ 5G ഒരുക്കിയിരിക്കുന്നത്.സർവീസ് കാലാവധി എത്തുമ്പോൾ ഇൻസ്ട്രുമെന്റ് കൺസോൾ തന്നെ റൈഡർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും 5G യിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

ഇന്റര്‍നെറ്റിന്റെ കുതിപ്പിനായി ഇന്ത്യ മൂന്ന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നു

keralanews internet speed gsat 19

ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി മൂന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറിയതിന് പിന്നാലെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.അടുത്ത 18 മാസങ്ങള്‍ക്കുള്ളിലാണ് ഐഎസ്ആര്‍ഒ മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക.

മൂന്ന് ഉപഗ്രഹങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്താകമാനം ലഭിക്കും. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രങ്ങളുടെ ഡേറ്റ റേറ്റ് സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആണെങ്കില്‍ ജിസാറ്റ് 19 ഉപയോഗിച്ച് സെക്കന്‍ഡില്‍ നാല് ജിഗാബൈറ്റ് ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത് നാല് ഉപഗ്രഹത്തിന്റെ ഫലം ഇതിലൂടെ കിട്ടുന്നു. ജിസാറ്റ് 19 നെക്കാള്‍ ഭാരമേറിയ ജിസാറ്റ് 11 ഈ വര്‍ഷം അവസാനം വിക്ഷേപിക്കും.

വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം

keralanews cyber attack cyber dom

തിരുവനന്തപുരം∙ ലോകം മുഴുവൻ ആശങ്ക പടർത്തിയ വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു  സൈബർ ഡോം. ആക്രമണം  ശക്തി താൽക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ്  സൈബർ ഡോം നല്‍കുന്നത്. . അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.

ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.