നടി ഭാമ വിവാഹിതയായി

keralanews actress bhama got married

കോട്ടയം:നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി.സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച്‌ താരം വ്യക്തമാക്കിയത്. പക്കാ അറേഞ്ച്ഡായാണ് വിവാഹമെന്ന് ഭാമ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.ജനുവരിയിലായിരിക്കും വിവാഹമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകള്‍ നടത്തിയതോടെയാണ് വിവാഹത്തീയതി പരസ്യമായത്.നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ. നിവേദ്യത്തിലെ ഭാമയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാമ വേഷമിട്ടു.ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് ബിസ്സിനെസ്സുകാരനായ അരുണ്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തുമാണ്.

ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹർജി നൽകി

keralanews singer rimi tomi submitted petition for divorce
കൊച്ചി:ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്.പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിലേക്കെത്തിയിരുന്നു. 11 വര്‍ഷത്തെ ദൗമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.2008 ലായിരുന്നും റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വേര്‍പിരിയുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല.2002 -ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടു പാടിയാണ് റിമി പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ചത്.ഈ ഗാനം വലിയ ഹിറ്റായതോടെ റിമിയെത്തേടി അവസരങ്ങളെത്തി.പിന്നണി ഗായികയാവുന്നതിനു മുന്‍പു തന്നെ ചാനലുകളില്‍ അവതാരകയായിരുന്ന റിമി ആ രംഗത്തും തിളങ്ങി. എഴുപതോളം ചിത്രങ്ങളില്‍ പാടിയ റിമി ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി വേഷമിട്ടു.

ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27

കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.

സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച  എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27 (2)

സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി

keralanews serial artists ambili devi and jayan adithyan got married

കൊല്ലം:സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി.കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്.അമ്പിളിദേവിയുടെ രണ്ടാമത്തെയും ആദിത്യന്റെ നാലാമത്തെയും വിവാഹമാണിത്. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്.മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍.മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്.ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്.അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

keralanews indian cricketer sanju samson gets married

തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു.മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എംഎ എച്ച്‌ ആര്‍ വിദ്യാര്‍ത്ഥിനിയാണ് ചാരുലത.തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും.ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ച കൊണ്ടിരിക്കുകയാണ് സഞ്ജു.ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

മിസ് ഫിലിപ്പീന്‍സ് കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി

keralanews philippines contestant catriona gray named miss universe

ബാങ്കോക്ക്:93 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളി മിസ് ഫിലിപ്പീന്‍സ് 24 കാരിയായ കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി.തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന 2018 മിസ്സ് യൂണിവേര്‍സ് മത്സരത്തിലാണ് കാട്രിയോണ ഗ്രേ കിരീടമണിഞ്ഞത്.മിസ് സൗത്ത് ആഫ്രിക്ക താമ്‌റിന്‍ ഗ്രീന്‍ ഫസ്റ്റ് റണ്ണറപ്പായി.വെനസ്വേലയുടെ സ്‌തെഫാനി ഗുടിയര്‍സാണ് മൂന്നാം സ്ഥാനത്ത്.ഇത് നാലാം തവണയാണ് ഫിലിപ്പീന്‍സ് ലോക സുന്ദരിപ്പട്ടം നേടുന്നത്.ഗ്ലോറിയ ഡൈസ്, മാര്‍ഗീ മോറന്‍, പിയ വൂര്‍ട്‌സ്ബാച്ച്‌ എന്നിവരാണ് ഫിലിപ്പീന്‍സില്‍ നിന്നെത്തി ലോക ഹൃദയം നേടിയ മറ്റു ലോക സുന്ദരികള്‍.

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി

keralanews badminton players saina nehwal and p kashyap got married

ഹൈദരാബാദ്:ഇന്ത്യൻ ബാഡ്മിന്ടൻറെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച്‌ ഒന്നിച്ചത്.ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്.28 കാരിയായ സൈന ഒളിമ്ബിക്സ് വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യ 2018

keralanews anukreethi vaas selected as femina miss india 2018

മുംബൈ:തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യ 2018 ആയി തിരഞ്ഞെടുത്തു.മുംബൈയിൽ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലാണ് മുപ്പതുപേരെ പിന്തള്ളി വിദ്യാർത്ഥിനിയായ ഈ പത്തൊമ്പതുകാരി സൗന്ദര്യ കിരീടം സ്വന്തമാക്കിയത്.ഹരിയാന സ്വദേശിനി മീനാക്ഷി ചൗധരി(21) രണ്ടാം സ്ഥാനത്തെത്തി.ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രെയ റാവു(23) മൂന്നാമതെത്തി.മാനുഷി ചില്ലാർ,ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ,കെ.എസ് രാഹുൽ,സിനിമ താരങ്ങളായ ബോബി ഡിയോൾ,മലൈക അറോറ,കുനാൽ കപൂർ,എന്നിവർ വിധികർത്താക്കളായെത്തിയ ചടങ്ങിൽ സംവിധായകൻ കരൺ ജോഹർ,നടൻ ആയുഷ്മാൻ ഖുറാനെ എന്നിവർ അവതാരകരായെത്തി.കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാർ അനു ക്രീതിയെ കിരീടമണിയിച്ചു.ബോളിവുഡ് താരങ്ങളായ കരീന കപൂർ,മാധുരി ദീക്ഷിത്ത്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ചടങ്ങിന് മിഴിവേകി.

ഒരു അഡാര്‍ ലവ്വിലെ ഗാനം പിൻവലിക്കില്ലെന്ന് അണിയറപ്രവർത്തകർ

keralanews the song from the film adar love will not be withdrawn

കൊച്ചി:ഒരു അഡാര്‍ ലൌ എന്ന  സിനിമയിലെ മാണിക്യമലരായ  എന്ന ഗാനം പിൻവലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിലെ ഗാനം ഇസ്‍ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ്  കേസെടുത്തതിന് പിന്നാലെ ഈ ഗാനം പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.പാട്ടിന്റെ സ്വീകാര്യത പരിഗണിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതെന്ന് ഒമര്‍ ലുലു കൊച്ചിയില്‍ പറഞ്ഞു.നാല് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്.പാട്ടിന്റെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോവുന്നതെന്ന് സംവിധായകനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയിരിക്കുന്നത്.ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

മലയാളം ചാനൽ രംഗത്ത് മത്സരിക്കാൻ സീ നെറ്റ്‌വർക്കും

keralanews zee network to compete in the malayalam channel industry

കൊച്ചി:മലയാളം ചാനൽ രംഗത്ത് മത്സരിക്കാൻ കോടികൾ മുതൽ മുടക്കി ദേശീയ ചാനലുകളുടെ കുത്തകയായ സീ നെറ്റ്‌വർക്ക് ഈ വിഷുവിനു പ്രക്ഷേപണം ആരംഭിക്കും. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഘ്യം റേഡിയോ സ്റ്റേഷനുകളും സീ നെറ്റ്‌വർക്കിന്റെ കീഴിലുണ്ട്.രണ്ടു വർഷമായി ടെസ്റ്റ് റൺ നടക്കുന്ന സീ മലയാളം എന്റർടൈൻമെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്.നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്.കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ പലതും സീ മലയാളമാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ജയസൂര്യ ചിത്രം ആട് 2 ന്റെ സംപ്രേക്ഷണാവകാശവും സീ മലയാളത്തിന് തന്നെയാണ്.