കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു

keralanews rest rooms for passengers opened in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു.ടെർമിനൽ കെട്ടിടത്തിലെ ഡിപ്പാർച്ചർ,അറൈവൽ വിഭാഗങ്ങളിൽ ഓരോ ലോഞ്ച് വീതമാണ് ആരംഭിച്ചത്.ടി.വി,വാഷ്‌റൂം  സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ചായയും ലഘുഭക്ഷണവും അതിഥികൾക്ക് ഇവിടെ നിന്നും ലഭിക്കും.നേരത്തെ ഉൽഘാടന സമയത്ത് വിമാനത്താവളത്തിൽ വി ഐ പി ലോഞ്ച്  സജ്ജീകരിച്ചിരുന്നത്.ഡിപ്പാർച്ചർ ഭാഗത്തെ ലോഞ്ചിൽ നാലുമണിക്കൂർ ചിലവഴിക്കാൻ 1121 രൂപയാണ് ഈടാക്കുന്നത്.തുടർന്നുള്ള ഓരോ മണിക്കൂറിനും 236 രൂപ നൽകണം.അറൈവൽ ഭാഗത്തെ ലോഞ്ചിൽ 826 രൂപയാണ് നാലുമണിക്കൂറിന്‌ ഈടാക്കുന്നത്.തുടർന്നുള്ള ഓരോമണിക്കൂറിനും 236 രൂപ ഈടാക്കും.വിമാനത്താവളത്തിൽ വിവിധ വിമാനക്കമ്പനികളും യാത്രക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്.ഇതിന്റെ നിർമാണപ്രവർത്തികൾ പുരോഗമിക്കുകയാണ്.യാത്രക്കാർക്ക് സമയം ചിലവിടുന്നതിനുള്ള ഷോപ്പുകളും പാർക്കുകളും നിർമിക്കാൻ കിയാൽ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.

അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുചാടിയ രണ്ട‌് വനിതാ തടവുകാരും പിടിയിൽ

keralanews police caught the two women inmates escaped from attakkulangara jail

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും തടവുചാടിയ രണ്ട‌് വനിതാ തടവുകാരും പിടിയിൽ.വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ  എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌് പാലോട‌് വെള്ളയംദേശത്ത‌് നിന്നാണ‌് പിടികൂടിയത‌്.കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് ഇവർ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു.ഇതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.വെള്ളയംദേശത്തുള്ള ശില്‍പ്പയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.പാലോട‌് ഇന്‍സ‌്പെക‌്ടര്‍ സി കെ മനോജ‌്, എസ‌്‌ഐ സതീഷ‌്കുമാര്‍, ഗ്രേഡ‌് എസ‌്‌ഐ ഹുസൈന്‍, സിപിഒ സാജന്‍, രജിത‌് രാജ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്.ഇരുവരെയും കേസ‌് അന്വേഷിക്കുന്ന ഫോര്‍ട്ട‌് പൊലീസ‌ിന‌് കൈമാറി.

പ്രവാസിയുടെ ആത്മഹത്യ;പി.കെ ശ്യാമളക്ക്​ വീഴ്ചപറ്റിയെന്ന അഭിപ്രായത്തിലുറച്ച് ​പി.ജയരാജന്‍

keralanews suicide of n r i investor p jayarajan criticises anthoor municipal chairperson p k shymala

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ചപ്പറ്റിയെന്ന അഭിപ്രായത്തിലുറച്ച്  സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍.സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ഒരഭിമുഖത്തിലാണ് വ്യക്തമാക്കിയത്.’ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച്‌ അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ  ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്.ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.’ – ജയരാജന്‍ പറഞ്ഞു.ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഈ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്.

തൃശ്ശൂരില്‍ മാനസിക രോഗിയായ ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച്‌ കൊന്നു

keralanews mentally ill wife killed her husband while he was sleeping

തൃശൂർ:തൃശൂർ മാളയിൽ മാനസിക രോഗിയായ ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച്‌ കൊന്നു.മാള സ്വദേശി പരമേശ്വരനാണ്(60) കൊല്ലപ്പെട്ടത്. പരമേശ്വരന്‍ ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ രമണി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി.ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പീഡന പരാതി;ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും

keralanews mumbai court order do not arrest binoy kodiyeri till monday and court will also hear the anticipatory bail plea on monday

മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി.ദിന്‍ദോഷി കോടതിയാണ് ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തിങ്കളാഴ്ച വിധിപറയും.അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.ഇരുഭാഗത്തിന്റേയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിനെ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയില്‍ യുവതി പുതിയ തെളിവുകള്‍ പുറത്തുവിട്ടു.തനിക്കും കുട്ടിക്കും ദുബായിയിലേക്ക് പോകാൻ ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച്‌ നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച്‌ നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച്‌ നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും

keralanews doctors in govt medical colleges in kerala undergo one hour strike today

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും.രാവിലെ 10 മുതല്‍ 11 വരെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഓഫീസുകളിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച്‌ നടത്തും.സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തീരുമാനം.

വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

keralanews youth died in an accident in wayanad

വയനാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്. വയനാട് മാന്തവാടിയില്‍ പീച്ചങ്കോടിലാണ് അപകടം ഉണ്ടായത്. ദ്വാരക ഐടിസിയിലെ വിദ്യാര്‍ത്ഥിയാണ് അലോയ്.രാവിലെ ഏഴ് മണിയോടെയാണ് അപകടം. അലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കാവുമന്ദം എച്ച്‌ എസ് ചക്കാലക്കുന്നേല്‍ അനൂപ് (19) നും ഗുരുതര പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

keralanews indian railways has introduced new system to ensure travel with out shaking in trains

ന്യൂഡൽഹി:ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ.സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത് പുതിയ കപ്ലറുകള്‍ ഉപയോഗിച്ച്‌ ഘടിപ്പിക്കുന്ന എല്‍.എച്ച്‌.ബി. കോച്ചുകളാണ്.ഇതോടെ കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതും യാത്രയിലെ കുലുക്കം കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് എല്‍.എച്ച്‌.ബി. കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.പുതിയ കപ്ലറുകള്‍ ഘടിപ്പിച്ച 12000-ലേറെ എല്‍.എച്ച്‌.ബി. കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം ഇന്ന്

keralanews world cup cricket india westindies match today

മാഞ്ചസ്റ്റർ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം ഇന്ന് നടക്കും.മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം.ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് വെസ്റ്റിൻഡീസ് ഇപ്പോൾ.ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച്‌ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ.ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജാസണ്‍ ഹോള്‍ഡറിന്റെ സംഘവും മുഖാമുഖം വരുമ്ബോള്‍ മത്സരം ആവേശകരമാകുമെന്നതില്‍ തര്‍ക്കമില്ല. മാഞ്ചെസ്റ്ററിലെ ഓള്‍ഡ്ട്രാഫോഡില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.

ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവില്ല;അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച്;റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

keralanews there is no evidence to establish that balabhaskars death was not accidental report will submit in the highcourt today

കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിക്കും.സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. കേസിലെ കൂട്ടു പ്രതികളായ സുനില്‍ കുമാര്‍, സെറീന ഷാജി, പോള്‍ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.