മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും 200 പേരെ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

keralanews govt decided to appoint 200 fishermen as coastal wardens

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരെ പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.കരാറടിസ്ഥാനത്തിലാണ് 200 പേരെ നിയമിക്കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാലാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ഓണറേറിയും പുതുക്കി നിശ്ചയിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡുമായി ലയിപ്പിച്ച കേരള കൊത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാസർകോട്ട് യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; തട്ടിക്കൊണ്ടുപോയതല്ല യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ്

keralanews big twist in the incident of lady and child kidnapped in kasarkode police said that it was not a kidnaping the lady run away with her boy friend

കാസർകോഡ്:ചിറ്റാരിക്കാൽ വെള്ളടുക്കത്ത് യുവതിയെയും മൂന്നു വയസ്സുള്ള മകനെയും അജ്ഞത സംഘം തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്.തട്ടിക്കൊണ്ടുപോയതല്ല യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തി.ഇവരെ കോഴിക്കോട്ടു വച്ചു കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയും മൂന്നുവയസ്സുകാരന്‍ മകനെയുമാണ് രാവിലെ പത്തരയോടെ വീട്ടില്‍നിന്നു കാണാതായത്. കാറിലെത്തിയ സംഘം ഇരുവരെയും വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിച്ചുവെന്നും ഫോണിലൂടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫായി. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളോടൊപ്പം കോഴിക്കോട്ടുവച്ചു പിടികൂടുകയായിരുന്നു.റെയില്‍വേ പൊലീസ് ആണ് ഇവരെ കസ്റ്റഡിലെടുത്തത്. തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. സംഭവം തട്ടിക്കൊണ്ടുപോവല്‍ അല്ലെന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് യുവതി തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.

കാസര്‍കോഡ് അമ്മയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

keralanews an unidentified team abducted mother and three year old baby in kasargod

കാഞ്ഞങ്ങാട്: കാസര്‍കോഡ് ചിറ്റാരിക്കലില്‍ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയുമാണ് തട്ടിക്കൊണ്ടുപോയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഘം ജില്ല വിട്ടുപോകാന്‍ ഇടയില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവരം അറിഞ്ഞ് മനു എത്തുന്നതിന് മുന്‍പ് തന്നെ അക്രമി സംഘം ഇവരെ തട്ടിക്കൊണ്ട് പോയി. ബൈക്ക് മെക്കാനിക്കായ മനു രാവിലെ തന്നെ ജോലിക്ക് പോയിരുന്നു ഇതിന് ശേഷമാണ് സംഭവം. മനു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.വീട്ടില്‍ നിന്നുള്ള ബഹളവും ഒച്ചയും കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.എസ്.പി ഡോ.കെ.ശ്രീനിവാസ് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി;പരിശോധന ഇന്നും തുടരും

keralanews calibration flight landed at kannur airport and the inspection will continue today

കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി.ഇന്‍സ്ട്രമെന്റല്‍ ലാന്റിംങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് വേണ്ടിയാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം ഇന്നലെ ഉച്ച തിരിഞ്ഞ് 4.35 ഓടെ പറന്നിറങ്ങിയത്. രണ്ട് മണിയോടെ കണ്ണൂരില്‍ വിമാനമിറങ്ങുമെന്നും മൂന്ന് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വഴി കണ്ണൂരിലെത്തുമ്ബോഴേക്കും സമയം വൈകിയിരുന്നു. അതിനാല്‍ ഒരു റൗണ്ട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പരിശോധന ഇന്നും തുടരും.കാലാവസ്ഥ അനുകൂലമായായാല്‍ രാവിലെ 10 മണിക്ക് തന്നെ പരിശോധന ആരംഭിക്കും. ഒരാഴ്‌ച്ച മുമ്ബ് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ വിമാനം മൂന്ന് തവണ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയിരുന്നു. കാലിബ്രേഷന്‍ വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ സിവില്‍ ഏവിയെഷന്റെ അന്തിമഘട്ട പരിശോധന നടത്തും. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനം നിരവധി തവണ പറന്നുയരുകയും ലാൻഡിംഗ് ചെയ്യേണ്ടതുമുണ്ട്.പരിശോധന വിജയകരമായാൽ വിമാനം ഇന്ന് വൈകുന്നേരം തന്നെ ഡൽഹിയിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി ഡോണിയര്‍ വിമാനം കണ്ണൂരിലെത്തിയിരുന്നു. ഡി.വി.ഒ. ആര്‍. ഉപകരണ പരിശോധനക്കായിരുന്നു വിമാനമെത്തിയത്.എന്നാല്‍ സിഗ്‌നല്‍ പരിധിയില്‍ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. ഇന്നലെയെത്തിയ വിമാനം റണ്‍വേയില്‍ തന്നെയാണ് ഇറക്കിയത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഓണപരീക്ഷ ഇല്ല;സിബിഎസ്ഇ,ഐ സി എസ് സി പരീക്ഷകൾ സെപ്റ്റംബർ 10 മുതൽ

keralanews there is no onam exam in public schools in the state c b s e and i c s e exam will start from september 10th

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഓണപരീക്ഷ ഉണ്ടാകില്ല.അതേസമയം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍ മാറ്റാനാണ് ആലോചിക്കുന്നത്. ക്ലാസ് പരീക്ഷയായോ ക്രിസ്മസ് പരീക്ഷയുമായി സംയോജിപ്പിച്ചോ ആയിരിക്കും ഇത് നടത്തുക. ക്ലാസ് പരീക്ഷയാണ് നടത്തുന്നതെങ്കില്‍ ഒക്‌റ്റോബര്‍ മധ്യത്തോടെയായിരിക്കും നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് അധികൃതര്‍ പറഞ്ഞു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളില്‍ പലതിലും പരീക്ഷകള്‍ നേരത്തെ ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രളയമുണ്ടായത്. തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ പത്ത് മുതല്‍ പരീക്ഷ നടത്താവൂ എന്ന് ഉത്തരവിറക്കിയത്.

പ്രളയം;ധനസമാഹരണത്തിനായി വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ

keralanews flood govt with plans for fund raising

തിരുവനന്തപുരം:പ്രളയത്തിൽ തകർന്ന കേരളത്തെ പുനര്നിര്മ്മിക്കാനുള്ള ധനസമാഹരണത്തിനായി വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ.പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധന സമാഹരണമാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളിയെന്നും എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന താത്പര്യം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രാജ്യത്തിന് അകത്തും പുറത്തും നിന്ന് ധനസമാഹരണം നടത്തും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിനായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തും. മലയാളി സംഘടനകളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിന് ലോക കേരള സഭ വഴി വിഭവ സമാഹരണം നടത്തും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ നിധി നേരിട്ടു സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കും. മന്ത്രിമാര്‍ നേരിട്ടെത്തിയാവും ഫണ്ട് സ്വീകരിക്കുക. ഇതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കി.സംസ്ഥാനത്തെ എല്ലാ വിദ്യാലങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 11 നാണ് ഇതു നടക്കുക. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്ഥാപനങ്ങളെയും പങ്കാളികളാക്കും. ഓഗസ്റ്റ് 30 വരെ 1026 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. പ്രളയത്തിനിരയായ ചെറുകിട കച്ചവടക്കാരൂടെ നാശനഷ്ടം കണക്കാക്കും. ഇവര്‍ക്കു പത്തു ലക്ഷം രൂപ വരെ വായ്പാ സഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.കുടുംബശ്രീ അംഗമല്ലാത്തവര്‍ക്കു ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാറുണ്ടാക്കും. നാശനഷ്ടം സംഭവിച്ച വീടുകളുടെയും കടകളുടെയും വിവര ശേഖരണം ഡിജിറ്റല്‍ ആയി നടത്തും.പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണര്‍ ആയി രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജിയെ നിയോഗിക്കും. അവര്‍ സൗജന്യമായാണ് സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. കാര്‍ഷിക കടങ്ങള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യൻ ഗെയിംസ്;മലയാളിതാരം ജിൻസൺ ജോൺസണിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വർണ്ണം

keralanews india got 13 gold medal in asian games malayalee athlet jinson johnson got gold medal

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം.3:44.72 മിനിറ്റ് സമയം കൊണ്ടാണ് ജിണ്‍സണ്‍ 1500 മീറ്റര്‍ ഓടിയെത്തിയത്. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. വനിതകളുടെ 4*400 മീറ്ററിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പി യു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്.വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുണ്ട്.നിലവില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 13 ആണ്. അത്‌ലറ്റിക്‌സില്‍ മാത്രം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്. 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

വയനാട് ജില്ലയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി

keralanews cleaning campaign started in waynad

വയനാട്‌:പ്രളയക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന് തുടക്കമായി.കളക്‌ട്രേറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍, സ്ഥലം എംപി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പങ്കാളികളായി.ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള കാൽലക്ഷത്തോളം പേരാണ് യജ്ഞത്തില്‍ പങ്കെടുക്കുന്നത്. ഒരോ പ്രദേശങ്ങളിലും യജ്ഞത്തില്‍ പങ്കാളികളാവേണ്ടവരാരെന്ന് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക്ക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവ വെവ്വേറെയാണ് ശേഖരിക്കുന്നത്. ശുചീകരണ യജ്ഞം വിവിധഘട്ടങ്ങളിലായി രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

പ്രളയത്തിന് പിന്നാലെ എലിപ്പനിയും;കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം

keralanews leptospirosis spreading high alert in kozhikode district

കോഴിക്കോട്:പ്രളയത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു.28 പേർക്കാണ് എലിപ്പനി ബാധിച്ചതായി റിപ്പോർട്ടുള്ളത്.ഇതിൽ മൂന്നുപേർ മരിച്ചു.66 പേർ നിരീക്ഷണത്തിലാണ്.എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ഡിഎംഒ ഡോ.വി.ജയശ്രീ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാവും ഇവയുടെ പ്രവര്‍ത്തനമെന്നും ഡോ. ജയശ്രീ പറഞ്ഞു.പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലാവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

മുഴപ്പിലങ്ങാട് പള്ളി മഖാം കത്തി നശിച്ച നിലയില്‍

keralanews muzhappilangad mosque maqbara found burned

കണ്ണൂര്‍: മുഴപ്പിലങ്ങാട് സീതിന്റെ പള്ളിയോട് ചേര്‍ന്നുള്ള മഖാമിന്റെ അകത്തളം കത്തിയ നിലയില്‍. ബുധനാഴ്ച രാവിലെ മദ്രസയിലെത്തിയ കുട്ടികളാണ് മഖാമിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള മഖാമിനകത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ രണ്ട് മഖ്ബറകളും അതിനിരുവശങ്ങളിലായി തറയില്‍ ഒരോ മഖ്ബറയുമാണുള്ളത്. ഇവയില്‍ ഉയരത്തിലുള്ള രണ്ട് മഖ്ബറകളാണ് കത്തിനശിച്ചത്. ഇതിന് മുകളിലണിയിച്ച പച്ചപ്പട്ടുകളും കത്തിനശിച്ചിട്ടുണ്ട്.സന്ദര്‍കര്‍ മഖാമിന് പുറത്താണ് പ്രാര്‍ത്ഥന നടത്താറുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങളും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.