സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു

keralanews cpm leader simon brito passed away

തൃശൂർ:സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്തരിച്ചത്.എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്‌എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു.എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്‍ റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച്‌ 27നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നൽകും; കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സമരം അവസാനിപ്പിച്ചു

keralanews give job in semi govt organiation sanals wife viji ended strike

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുന്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് മരിച്ച സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും,ധനസഹായവും സര്‍ക്കാര്‍ നല്‍കും.സിഎസ്‌ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.22 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരമാണ് ഇതോടെ അവസാനിപ്പിച്ചത്.വിജിക്ക് സഹായമായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കേണ്ടത് അത് തുടങ്ങിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രേഖാമൂലം ഉറപ്പുകിട്ടിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിജി പ്രതികരിക്കുകയും ചെയ്തിരുന്നു.

വനിതാ മതിൽ നാളെ;ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

keralanews vanithamathil tomorrow preparations are on the last stage

കോഴിക്കോട്:നാളെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്ബോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്ബോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിംഗ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്.ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്‍റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്‍റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്‍റെ സംഘാടന മികവിന്‍റെ വിജയം കൂടിയായിരിക്കും അത്.

കിലോയ്ക്ക് 90 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാകുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി

keralanews kerala chicken project in which chiken will be available at 90rupees per kilo started

കോഴിക്കോട്:കിലോയ്ക്ക് 90 രൂപാ നിരക്കിൽ മായം കലരാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തി രാസമരുന്നുകള്‍ കുത്തിവക്കാത്ത കോഴിയിറച്ചിയാണ് കേരള ചിക്കൻ ലൈവ് ഔട്ട്ലെ‌റ്റുകള്‍ വഴി വില്‍ക്കുക.മുഴുവൻ കോഴി കിലോയ്ക്ക് 90 രൂപയ്ക്കും കോഴിയിറച്ചി 140 മുഇതല്‍ 150 രൂപ വരെ നിരക്കിലും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധര്‍തിയിലൂടെ ലക്ഷ്യമിടുന്നത്. കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.കൃത്യമായ മലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരോ കേരളാ ചിക്കന്‍ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയാണ്.

വയൽക്കിളി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽ പിടിച്ചെടുത്തു

keralanews vayalkkili committee confiscated keezhattoor vayal

തളിപ്പറമ്പ്:വയൽ നികത്തി ബൈപാസ് പണിയുന്നതിനെതിരായി കീഴാറ്റൂർ വയലിൽ സമരം പുനരാരംഭിച്ചു.വയൽക്കിളി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽ പിടിച്ചെടുത്ത് കൊടിനാട്ടിയാണ് സമരം പുനരാരംഭിച്ചത്.ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരമണിയോടെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ദേശീയപാതാ വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തളിപ്പറമ്പിലെത്തി കീഴാറ്റൂരിലേക്ക് ലോങ്ങ് മാർച്ച് നടത്തി വയൽ പിടിച്ചെടുത്തത്.കണ്ടങ്കാളി സമര നായകൻ ടി.പി പദ്മനാഭൻ സമരം ഉൽഘാടനം ചെയ്തു.കീഴാറ്റൂർ ഐക്യദാർഢ്യ സമിതി ചെയർമാൻ ഡോ.സി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.കീഴാറ്റൂർ വയൽക്കരയിൽ സംഗമിച്ച പ്രവർത്തകർ വയലിൽ ചുവന്ന കൊടിയും ബാനറും സ്ഥാപിച്ചു.ശേഷം വയൽ പിടിച്ചെടുക്കൽ പ്രതിജ്ഞയെടുത്തു.നിഷാന്ത് പരിയാരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സുരേഷ് കീഴാറ്റൂർ.രവി പാനൂർ,ജെയിംസ്,സൈനുദ്ധീൻ കരിവെള്ളൂർ,അബ്ദുൽ ജബ്ബാർ,അപ്പുക്കുട്ടൻ കാരയിൽ,നിഷിൽ കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.സമരത്തിന്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് എസ്‌ഐ കെ.ജെ വിനോയ്,ആലക്കോട് സിഐ ഇ.പി സുരേശൻ,പയ്യന്നൂർ സി.ഐ കെ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാൻ പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.വയൽ നികത്തി ബൈപാസ് പണിയുന്നതിന് ഭാഗമായി ത്രീഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്.

കാറിനു മുൻപിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ പത്തുപേർ മരിച്ചു

keralanews ten people in a family were killed when two truck hit the front and back of the car

ഗുജറാത്ത്:ഗുജറാത്തിലെ കച്ചിൽ കാറിനു മുൻപിലും പിന്നിലും ട്രക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ പത്തുപേർ മരിച്ചു.ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.രണ്ട് ട്രക്കുകളുടെ ഇടയിൽപ്പെട്ട എസ്‌യുവി തകർന്നാണ് അപകടം.ഡിവൈഡറില്‍ തട്ടി തെന്നിമാറിയ ഒരു ട്രക്ക് അടുത്ത ലൈനിലേക്ക് കയറി എസ്‌യുവിയില്‍ ഇടിച്ചു. ഈ സമയം പിന്നില്‍ നിന്നുവന്ന ട്രക്ക് എസ്‌യുവിയുടെ പിറകിലും ഇടിച്ചു. രണ്ടു ട്രക്കുകളുടെ ഇടയില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ച പത്തു പേരും.

മാവോയിസ്റ്റ് ഭീഷണി;അമ്പായത്തോട് മേഖലയില്‍ ബോര്‍ട്ടും നക്സല്‍ വിരുദ്ധ സേനയും സംയുക്തമായി തിരച്ചില്‍ നടത്തി

keralanews maoist threat bort and anti naxal team conduct joint search in ambayathode

കണ്ണൂർ:തോക്കേന്തിവന്ന മാവോയിസ്റ്റുകള്‍ അമ്പായത്തോട് ടൗണില്‍ പരസ്യമായി മുദ്രാവാക്യം മുഴക്കി ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തെ തുടർന്ന് അമ്പായത്തോട് മേഖലയില്‍ ബോര്‍ട്ടും നക്സല്‍ വിരുദ്ധ സേനയും സംയുക്തമായി തിരച്ചില്‍ നടത്തി.ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് തിരച്ചില്‍ അവസാനിപിച്ചത്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം തിരച്ചിലിന് നേതൃത്വം നല്‍കി.ഇന്ന് രാവിലെ എസ് പി സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. 10 പേര്‍ അടങ്ങിയ സംഘമാണ് എത്തിയത്.4 പേര്‍ മുദ്രാവാക്യം മുഴക്കി ലഘുലേഖകൾ വിതരണം ചെയ്തു.ബാക്കിയാളുകള്‍ മാറി നിന്നു.എകെ 47 യന്ത്രത്തോക്ക് ഉള്‍പ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു.ഒരുസ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നു.അതേസമയം മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.സിപിഎം മാവോയിസ്റ്റിന്റെ കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍.രാമു, ടി.പി മൊയ്തീന്‍, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിച്ചത്.

മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടർന്ന് മടങ്ങി

keralanews two young ladies came to visit sabarimala returned after police intervention

പത്തനംതിട്ട: മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച്‌ മടങ്ങി.തെലങ്കാന സ്വദേശികളായ രണ്ട് യുവതികള്‍ മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസിലാണ് നിലയ്‌ക്കലിലെത്തിയത്.മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്.കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച്‌ നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചതോടെ അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. ഇന്ന് രാവിലെയും തിരക്ക് തുടരുകയാണ്.

കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;ആറുപേർക്ക് പരിക്കേറ്റു

keralanews malayali youth died when car fell into a valley in kodaikanal

കൊടൈക്കനാൽ:കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊടൈകനാലിന് സമീപത്തുവെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ;രക്തം നൽകിയ യുവാവ് ജീവനൊടുക്കി

keralanews pregnant woman who receive blood affected hiv the youth who give blood committed suicide

ചെന്നൈ:തന്റെ രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകിയ പത്തൊൻപതുകാരൻ ജീവനൊടുക്കി. രാമനാഥപുരം സ്വദേശിയായ യുവാവാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കിയത്.വിഷം കഴിച്ചയുടൻ ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞു.ഞായറാഴ്ച രാവിലെ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.നവംബർ മാസത്തിൽ യുവതിക്ക് രക്തം നൽകുമ്പോൾ എച്ഐവി ബാധിതനാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല.2016 ഇൽ നടന്ന ഒരു രക്തദാന ക്യാമ്പിൽ പങ്കെടുത്ത യുവാവിന്റെ രക്തം പരിശോധിച്ചപ്പോൾ എച് ഐ വി ബാധയുള്ളതായി കണ്ടെത്തിയിരുന്നു.എന്നാൽ കൗൺസിലേഴ്‌സ് ഇയാളെ വിവരം അറിയിച്ചിരുന്നില്ല.പിന്നീട് വിദേശത്ത് പോകാനായി രക്തപരിശോധന നടത്തിയപ്പോഴാണ് എച് ഐ വി ബാധ കണ്ടെത്തിയത്.തുടർന്നാണ് ഇയാളുടെ രക്തം യുവതിക്ക് നൽകിയതായും യുവതിക്ക് എച് ഐ വി ബാധിച്ചതായും ഡോക്റ്റർമാർ കണ്ടെത്തിയത്.യുവതിയെ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.