കൊട്ടിയൂർ പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ ആരംഭിക്കും

keralanews kottiyoor palukachi hill trekking will start in march

കേളകം : കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ച് അവസാനത്തോടെ തുടങ്ങാൻ തീരുമാനം.ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിക്കും.തുടർന്ന് ട്രക്കിങ്ങിന്റെ ബെയ്സ് ക്യാമ്പായ സെയ്ൻറ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയസൗകര്യങ്ങളും ഒരുക്കും.സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. തുടർന്ന് മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. മറ്റടിസ്ഥാനസൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. ബെയ്സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക.ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു വഴി, ട്രക്കിങ് സാധ്യതയുള്ള സാഹസികപാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴി, ഐതിഹ്യപാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.കേളകം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കേളകം പഞ്ചായത്ത് വൈസ്പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, പഞ്ചായത്തംഗംങ്ങളായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, ബിജു ചാക്കോ, കൊട്ടിയൂർ പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ,കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

മലബാറിന്റെ ഗവി ‘വയലട’

keralanews gavi of malabar vayalada

മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലേക്ക് യാത്ര പോയിട്ടുണ്ടോ നിങ്ങൾ?ഇല്ലെങ്കിൽ തയ്യാറായിക്കോളു.മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട കാര്യമില്ല.മഴയിൽ വയലടയുടെ ഭംഗി അല്പം കൂടുതലായിരിക്കും.കാട്ടുപച്ചയും ആകാശ നീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.മൺസൂൺ ടൂറിസത്തിൽ മലബാറിന്റെ ശ്രദ്ധകേന്ദ്രമാവുകയാണ് കോഴിക്കോടിന്റെ സ്വന്തം വയലട.ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് വയലട സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് തലയുയർത്തി നിൽക്കുന്നത്.മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലടയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.വയലടയിലെ 2000 അടി മുകളിൽ നിന്നുള്ള കാഴ്ച അവര്ണനീയമാണ്.കണ്മുന്നിലെ മേഘക്കൂട്ടങ്ങളും താഴെ നിരനിരയായി നിൽക്കുന്ന മലനിരകളും ജലാശയങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കും.ഈ കാഴ്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റുന്നത്.വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം.

ബാലുശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയിന്റുകൾ. കോഴിക്കോട് നിന്നും വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.ബാലുശ്ശേരിയിൽ നിന്നും മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സർവീസുകളുമുണ്ട്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്.സഞ്ചരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകലാണ് വയലട കരുതിവെച്ചിരിക്കുന്നത്.കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ വയലടയോട് ചോദിയ്ക്കാൻ ഒരൊറ്റ ചോദ്യമേ ഉള്ളൂ ‘എവിടെയായിരുന്നു ഇത്രയും കാലം…’.

സഞ്ചാരികളെ മാടിവിളിച്ച് റാണീപുരം, ‘കേരളത്തിന്റെ ഊട്ടി’

keralanews ranipuram ooty of kerala

കാസർകോഡ്:പ്രകൃതി സൗന്ദര്യം വഴിഞ്ഞൊരുകുന്ന കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണീപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും  റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത്.എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ ‘മണിക്കുന്നി’ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്.വൈവിധ്യമാര്‍ന്ന പൂമ്പാറ്റകൾ, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി,ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്.പ്രകൃതിദത്ത ഗുഹ,നീരുറവ,പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരും.സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.

കണ്ണാടിപ്പാലത്തിലൂടെ നടന്നിട്ടുണ്ടോ?എന്നാൽ അതിനായി ഇനി നാടുവിടേണ്ട;നേരെ പൊയ്ക്കൊള്ളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്

keralanews want to walk through mirror bridge then straight go to wayanad

വയനാട്:കണ്ണാടിപ്പാലത്തിലൂടെ ആളുകൾ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നമ്മൾ കാണാറുണ്ട്.ഇത് കാണുമ്പോൾ അതുപോലെ ഒരിക്കലെങ്കിലും നടക്കാൻ നമ്മളും ആഗ്രഹിക്കാറുണ്ട്.ഇതിനായി ഇനി നാട് വിട്ടുപോകേണ്ട ആവശ്യമില്ല.നേരെ വിട്ടോളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്.സൗത്ത് ഇന്ത്യയില്‍ ആദ്യമായി കണ്ണാടി പാലം വന്നിരിക്കുകയാണ്. മേപ്പടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തില്‍ പോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്.2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഇങ്ങനൊരു കണ്ണാടിപ്പാലത്തിന്റെ കാര്യം.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിര്‍മ്മാണത്തിനാവശ്യനായ ഫൈബര്‍ഗ്ലാസ് ഉള്‍പ്പടെ സകലതും ഇറ്റലിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാന്‍ അനുവദിക്കുള്ളൂ. ഒരാള്‍ക്ക് 100 രൂപയാണ് ഫീസ്.

വേനലവധിക്ക് യാത്രപോകാം കണ്ണൂരിന്റെ സ്വന്തം വയലപ്ര പാർക്കിലേക്ക്

keralanews visit vayalapra park in summer vacation

കണ്ണൂർ:വെള്ളത്തിന് മുകളിൽ ഒരു പാർക്ക്….ഇത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് തായ്‌ലൻഡിലെ പട്ടായ പോലുള്ള സ്ഥലങ്ങളിലെ തകർപ്പൻ ഫ്‌ളോട്ടിങ് പാർക്കുകളാണ്.കേരളത്തിലാണെങ്കിൽ ഇത്തരം പാർക്കുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ.എന്നാൽ അധികം ആരും അറിയപ്പെടാത്ത ഒരു കൊച്ചു സുന്ദരമായ ഫ്‌ളോട്ടിങ് പാർക്കുണ്ട് നമ്മുടെ കേരളത്തിൽ.അതും കണ്ണൂരിൽ….കണ്ണൂരിലെ പഴയങ്ങാടിക്ക് സമീപം വയലപ്ര എന്ന സ്ഥലത്താണ് ഈ ഫ്‌ളോട്ടിങ് ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്. വയലപ്ര കായലിനു തൊട്ടരികിലായാണ് പാർക്ക്. പാർക്കിനു ഒരു വശത്തായി ധാരാളം കണ്ടൽക്കാടുകൾ കാണാവുന്നതാണ്. എന്നിരുന്നാലും കായലിനു മീതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് പാർക്ക് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം.

keralanews visit vayalapra park in summer vacation (2)

ചരിത്ര പ്രാധാന്യമുള്ള ഏഴിമലയുടെ താഴ്‌വര ഗ്രാമമായ വയലപ്രയിലാണ്. വയലപ്ര പരപ്പ് എന്ന മനോഹരമായ തടാകം.ഈ തടാകത്തിനു മുകളിലാണ് ഫ്‌ളോട്ടിങ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് ആസ്വദിക്കുവാനായി ഗെയിം സ്റ്റേഷനുകൾ, സുരക്ഷിതമായ ചിൽഡ്രൻസ് സ്പെഷ്യൽ ബോട്ടിംഗ്, കിഡ്‌സ് പാർക്ക് തുടങ്ങിയ കുറെ ആക്ടിവിറ്റികൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ഒപ്പം പെഡൽ ബോട്ടിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, ഫാമിലി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടിംഗ് പാക്കേജുകൾ അവിടെ ലഭ്യമാണ്. ബോട്ടിംഗ് നടത്തുന്ന സമയത്തിനനുസരിച്ചാണ് നിരക്കുകൾ.പാർക്കിൽ കയറുന്നതിന് ഒരാൾക്ക് 20 രൂപയും അഞ്ചു വയസ്സിനു മേലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്ജ്. കൂടാതെ ക്യാമറ കയ്യിലുണ്ടെങ്കിൽ അതിനു സ്പെഷ്യൽ ചാർജ്ജും കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്ക് 60 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്കുകൾ. രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെയാണ് സന്ദർശന സമയം.കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വീക്കെൻഡുകളിൽ കുടുംബവുമായി ചെലവഴിക്കുവാൻ പറ്റിയ മികച്ച ടൂറിസം സ്പോട്ടാണ് വയലപ്ര ഫ്‌ളോട്ടിങ് പാർക്ക്.

ഇന്ത്യയുടെ സ്വിറ്റ്‌സർലാന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക് ഒരു യാത്ര

keralanews travel to kotagiri which is known as the switzerland of india

യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.

പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ  വിലയിരുത്തൽ.

കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.

keralanews travel to kotagiri which is known as the switzerland of india (2)

കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th

കണ്ണൂർ:കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ നടക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.28 ആം തീയതി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ പതി ഫോക് അക്കാദമി അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും.29 ന് ഡിജെ ആൻ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്, 30 ന് പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ അവതരിപ്പിക്കുന്ന വൺ മാൻ ഷോ എന്നിവയും ഉണ്ടാകും.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോരത്തിന്റെ സുന്ദരിയായ പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല- പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.കുടിയാന്‍മല മുതല്‍ പാലക്കയംതട്ടുവരെയുള്ള യാത്ര സഞ്ചാരികൾക്ക് വന്യമായ ഒരനുഭൂതിയാണ്‌ സമ്മാനിക്കുന്നത്.ഓടിയെത്തി മുഖം കാണിച്ചുപോകുന്ന മഞ്ഞും ഇരുവശങ്ങളിലായി നിറഞ്ഞു നില്ക്കുന്ന മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒക്കെ പാലക്കയം തട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു.മെയിന്‍ റോഡില്‍ നിന്ന് നേരേചെന്നു കയറുന്നത് അടിവാരത്താണ്. ഇവിടെനിന്നാണ് പാലക്കയം തട്ടിന്റെ നെറുകയിലേക്കുള്ള യാത്ര തുടങ്ങുന്നത്.ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാത.നടന്നു കയറുകയാണെങ്കില്‍ അവസാനത്തെ ഒന്നരകിലോമീറ്റര്‍ കുത്തനെ മണ്‍റോഡിലൂടെയുള്ള കയറ്റം തികച്ചും സാഹഹസികമാണ്. വെട്ടിയുണ്ടാക്കിയ വഴിയുപേക്ഷിച്ച് പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കയറുന്നവരും ഉണ്ട്.മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പുകമഞ്ഞുവന്നു മൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. ഉദയസൂര്യനെ കാണാൻ പുലർച്ചെ മലകയറുന്നവരുമുണ്ട്.നോക്കിനിൽക്കെ കുടക് മലനിരകൾക്ക് മുകളിലൂടെ ഉയർന്നുവരുന്ന സ്വർണവർണമുള്ള സൂര്യരശ്മികൾ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും.അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. ഭക്ഷണവും ഇവിടെ ലഭിക്കും.പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ.

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (2)
എത്തിച്ചേരാൻ:
കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂർത്തിയായാൽ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങൾക്കും എത്തിച്ചേരാം. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (3)

ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗവി ടൂർ പാക്കേജ് പുനരാരംഭിച്ചു

keralanews the gavi tour packege stoped due to landslides restarted

പത്തനംതിട്ട: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോന്നി-അടവി- ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു.ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഗവി റൂട്ടിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഒഴിവാക്കി താല്‍ക്കാലികമായ യാത്രാ മാര്‍ഗമാണ് ഒരുക്കിയിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് രാവിലെ 7ന് യാത്ര തിരിച്ച്‌ ഗവിയില്‍ എത്തി രാത്രി 9.30നു തിരികെയെത്തുന്ന വിധമാണ് യാത്ര.വനംവകുപ്പിനു കീഴിലുള്ള ടൂര്‍ പാക്കേജ് സുരക്ഷിതവും സൗകര്യപ്രദവുമാണ്. കാട്ടുമൃഗങ്ങളും പക്ഷികളും കാഴ്ചകളും കണ്ടറിഞ്ഞ് വേറിട്ട യാത്രാനുഭവമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ച്‌ അടവിയിലെത്തി കുട്ടവഞ്ചി സവാരി നടത്തിയ ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴി ഗവിയിലെത്തും. ഇതില്‍ വള്ളക്കടവ് ചെക് പോസ്റ്റ് മുതല്‍ ഗവി വരെ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഗവിയില്‍ നിന്ന് തിരികെ വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്ബഴ വഴി തിരികെ കോന്നിയിലെത്തുന്ന വിധമാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.കോന്നി എഫ്ഡിഎ (ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി) തീരുമാനപ്രകാരം നവംബര്‍ 1 മുതൽ ഈ ടൂര്‍ പാക്കേജിന്റെ യാത്രാ നിരക്കില്‍ 300 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.യാത്രയ്ക്ക് ഒരാള്‍ക്ക് 2000 രൂപയും 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1900 രൂപയും 16 പേരുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുന്‍പ് ഇത് യഥാക്രമം 1700, 1600, 1550 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.

സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം

keralanews catch the minds of trevellers kanayi kanam waterfalls

കണ്ണൂർ:സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം.കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ ദൂരത്തിലാണ് പ്രകൃതിരമണീയമായ കാനായി കാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്.ഒരു ചെറിയ വനപ്രദേശമാണ് കാനായി കാനം. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.നിരവധി ഔഷധ സസ്യങ്ങളിൽ തഴുകിയെത്തുന്ന ജലത്തിൽ സ്നാനം ചെയ്യുമ്പോൾ ആരോഗ്യവും ഊർജവും കൂടാതെ മനസ്സിന് ഏറെ കുളിർമയും സന്തോഷവും ലഭിക്കുന്നു.വൃക്ഷങ്ങളും വള്ളികളും ഇഴചേർന്ന് ശുദ്ധവായു ലഭിക്കുന്ന ഈ സുന്ദരമായ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.അവധി ദിവസങ്ങൾ ആനന്ദകരമാക്കുവാൻ കണ്ണൂർ,കാസർകോഡ്,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.അപൂർവങ്ങളായ മൽസ്യസമ്പത്തും ഇവിടെ ഉണ്ട്.വേനൽക്കാലത്തും ഇവിടെ ജലം ലഭ്യമാണ്.എന്നാൽ മഴശക്തി പ്രാപിക്കുന്നതോടെ വെള്ളച്ചാട്ടം അതിന്റെ രൗദ്ര ഭാവത്തിലെത്തും.അതിനാൽ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇവിടുത്തെ നാട്ടുകാർ ചേർന്ന രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കുകയും പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ജലവിനിയോഗ സംരക്ഷണ സമിതി നിർദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.അവയിലെ നിർദേശങ്ങൾ താഴെ കൊടുക്കുന്നു:
1.മദ്യം,ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
2.വന,ജൈവ,ജീവ,ജല സമ്പത്ത് നശിപ്പിക്കാതിരിക്കുക.
3.നിശബ്ദത പാലിക്കുക.
4.ഭക്ഷണ പദാർത്ഥങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്.
5.രണ്ടുമണിക്ക് ശേഷമുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
6.കാനത്തിലും പരിസര പ്രദേശങ്ങളിലും മല-മൂത്ര വിസർജനം പാടില്ല.
7.സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല.
ലോക ഭൂപടത്തിൽ ഇടം നേടിയിട്ടില്ലെങ്കിലും സഞ്ചാരികളുടെ മനസ്സിൽ ഇടം കണ്ടെത്താൻ കാനായി കാനം എന്ന ഗ്രാമത്തിനും ഇവിടുത്തെ വെള്ളച്ചാട്ടത്തിനു സാധിച്ചിട്ടുണ്ട്.
keralanews catch the minds of travellers kanayi kanam waterfalls

 

തേജസ്സ്;ഇന്ത്യൻ റയിൽവേയുടെ അഭിമാനം

keralanews tejas the new luxury train of india

മുംബൈ:ആഡംബരവുംയാത്രാസൗകര്യവും കൊണ്ട് ഏറെ ചർച്ചയായിക്കഴിഞ്ഞ ഇന്ത്യൻ റയിൽവേയുടെ തേജസ് ട്രെയിൻ ഇപ്പോൾ കൃത്യനിഷ്ഠതകൊണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.ട്രെയിനിന്റെ ആദ്യ യാത്രയിൽ ട്രെയിൻ ഗോവയിൽ നിന്നും മുംബൈയിലേക്ക്‌ പുറപ്പെട്ടത് 10 .30 നു ആയിരുന്നു.അതായതു മൂന്നു മണിക്കൂർ വൈകി.എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മുംബൈയിൽ ട്രെയിൻ എത്തിയത് 750km പിന്നിട്ട് രാത്രി 7 .44 ന്.അതായതു നിശ്ചിത  സമയത്തേക്കാൾ ഒരു മിനിട്ടു മുൻപേ.സാധാരണ ഗതിയിൽ എട്ടരമണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന തേജസ്സിന് മൺസൂൺ കാലത്തു വേഗത കുറച്ചു ഓടുന്നതിനാൽ 12 മുതൽ 15 മണിക്കൂർ യാത്രാ സമയം  വേണ്ടിവരുന്നു.