കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി

keralanews david james was expelled from the position of keralablasters coach

കൊച്ചി:കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി.സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്.

ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

keralanews goutham gambhir retired from cricket

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്ത് നില്‍ക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതിനിടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്‍റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു- 2007-ല്‍ ട്വന്‍റി 20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം

keralanews world woman boxing championship marykom got sixth gold medal

ന്യൂഡൽഹി:ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം.48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒകാതയെ ഇടിച്ചിട്ടാണ് മേരികോം സ്വര്‍ണം കരസ്ഥമാക്കിയത്.ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ വനിതാ ബോക്‌സറായി  ഈ മണിപ്പൂരുകാരി.അതോടൊപ്പം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ബോക്‌സറെന്ന പദവി പുരുഷ ബോക്‌സിങിലെ ഇതിഹാസ താരമായ ക്യൂബയുടെ ഫെലിക്‌സ് സാവനൊപ്പം പങ്കിടുകയും ചെയ്തു.2010ല്‍ ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായതില്‍ പിന്നെ എട്ടുവര്‍ഷത്തിനു ശേഷമാണ് മേരികോം വീണ്ടും ലോക ചാംപ്യനാവുന്നത്. ഇതിനു മുൻപ് അഞ്ചു സ്വര്‍ണമെഡലും ഒരു വെങ്കലവുമായി ഐറിഷ് ബോക്‌സിങ് ഇതിഹാസം കാതി ടെയിലറുടെ ഒപ്പമായിരുന്നു മേരികോം.ഏഴ‌് വര്‍ഷത്തെ ഇടവേള കഴിഞ്ഞ‌് ലോക വേദിയില്‍ എത്തിയ മേരി ആദ്യ റൗണ്ട‌് മുതല്‍ ആധികാരിക പ്രകടനം പുറത്തെടുത്തു. ഫൈനലില്‍ ഒകോട്ടയ‌്ക്കെതിരെ തുടക്കംമുതല്‍ ആക്രമിച്ചു. കൃത്യതയുള്ള പഞ്ചുകളായിരുന്നു. ഇടയ‌്ക്ക‌് പിന്‍വലിഞ്ഞും, എതിരാളി മുന്നോട്ടായുമ്ബോള്‍ കടുത്ത പ്രഹരം നല്‍കിയും മേരി മുന്നേറി. അവസാന റൗണ്ടില്‍ ഒകോട്ടയ‌്ക്ക‌് പിടിച്ചുനില്‍ക്കാന്‍പോലുമായില്ല.മൂന്ന് കുട്ടികളുടെ അമ്മയാണ് മേരി. 2001 ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ നിന്നും 2018 ലെ ആറാം കിരീടത്തിലേക്ക് എത്തുമ്ബോഴേക്കും താരമെന്ന നിലയിലും അമ്മയെന്ന നിലയിലും നേടിയ അനുഭവ സമ്ബത്തും കരുത്തും മേരിയ്ക്ക് മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി മാറി. രാജ്യത്തിന്റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയ മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മോയിറാം ലാംഖായിയിലെ കംഗാതെയി ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ മാങ്ഗതെ തോൻപാ കോമിന്റെയും അഖം കോമിന്റെയും മകളായി 1982 നവംബർ 24 ന് ആണ് മേരികോമിന്റെ ജനനം.എന്നാൽ കടുത്ത ദാരിദ്രം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം പാടത്ത് പണിക്ക് പോകേണ്ട സാഹചര്യമായിരുന്നു  മേരികോമിന്.സ്കൂൾ പഠനകാലത്ത് സ്പോർട്സിൽ മേരി താൽപ്പര്യം കാണിച്ചിരുന്നുണെകിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ മേരിയുടെ കായിക സ്വപ്നങ്ങളും പൊലിഞ്ഞു.പാടത്ത് പണിചെയ്തുവരുന്ന കാലത്താണ് മേരിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്.1998 ലെ ഏഷ്യൻ ഗെയിംസിൽ ഡീൻഗോ സിംഗ് ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയത്ത് മേരിയെ ഏറെ സ്വാധീനിച്ചു.ഇതോടെ ഒരു ബോക്സറായി തീരാനുള്ള ആഗ്രഹം മേരിയിൽ ഉടലെടുത്തു.എന്നാൽ കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മേരിക്ക് വീട്ടുകാരിൽ നിന്നും യാതൊരുവിധ പിന്തുണയും ലഭിച്ചിരുന്നില്ല.എങ്കിലും മേരി തന്റെ ഇഷ്ട്ട കായിക വിനോദത്തിലുള്ള പരിശീലനം ആരംഭിച്ചു.വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ബോക്സിങ്ങിൽ തന്റെ കഴിവ് തെളിയിക്കാൻ മേരിക്ക് സാധിച്ചു.2000 ത്തിൽ മേരികോം ആദ്യമായി ബോക്സിങ്ങിൽ ബെസ്റ്റ് ബോക്‌സർ അവാർഡ് നേടിക്കൊണ്ട് തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.മാതാപിതാക്കളിൽ നിന്നും മേരി ഇക്കാര്യങ്ങൾ മറച്ചുവെച്ചിരുന്നെങ്കിലും പത്രത്തിൽ പടം വന്നതോടെ എല്ലാവരും ഇക്കാര്യങ്ങൾ അറിഞ്ഞു.ഇവർ മേരിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടും മേരിയെ തേടി നിരവധി വിജയങ്ങൾ എത്തി.2000 മുതൽ 2005 വരെ അഞ്ച് ഇന്ത്യൻ ചാപ്യൻഷിപ്പുകളിൽ മേരി കിരീടം സ്വന്തമാക്കി. ഹിസാറിൽ നടന്ന രണ്ടാം ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പ് മുതലാണ് മേരികോമിന്റെ അന്താരാഷ്ട്ര സ്വർണ്ണ നേട്ടം തുടങ്ങുന്നത്.2001 ഇൽ അമേരിക്കയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ലോകപോരാട്ടങ്ങളുടെ റിങ്ങിലേക്ക് മേരിയുടെ അരങ്ങേറ്റം.അന്ന് 18 കാരിയായിരുന്ന മേരി മത്സരത്തിൽ വെള്ളി നേടി.എന്നാൽ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട മേരി കൂടുതൽ പരിശീലനത്തിലൂടെ അടുത്ത തവണ തുർക്കിയിലെ ആന്റില്ല്യയിൽ കിരീടം സ്വന്തമാക്കി.2003 ഇൽ ഹിസാറിലെ ഏഷ്യൻ വനിതാ ചാപ്യൻഷിപ്പിൽ 46 കിലോയിൽ കിരീടം നേടി.തന്നെ മത്സരങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവിന്റെ സാന്നിധ്യത്തിലാണ് മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.

നോർവേയിൽ 46 കിലോ വിഭാഗത്തിൽ ലോക കിരീടം,ഹങ്കറിയിൽ നടന്ന വിച്ച് കപ്പ് ടൂർണമെന്റ് കിരീടം,തായ്‌വാനിൽ ഏഷ്യൻ വനിതാ ബോക്സിങ് കിരീടം തുടങ്ങിയവ നേടി 2004 മേരി തന്റെ നേട്ടങ്ങളുടെ വർഷമാക്കി മാറ്റി.2006 ഇൽ ന്യൂഡൽഹിയിലെ തൽക്കത്തോര ഇൻഡോസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേരി കിരീടം നേടി.കിരീട നേട്ടത്തിന് ശേഷം തന്റെ ആരാധകർക്കായി റിങ്ങിൽ മേരികോം നടത്തിയ മണിപ്പൂരി നൃത്തം ആരും മറന്നുകാണാനിടയില്ല. വിവാഹത്തോടെ കായികരംഗത്ത് നിന്നും പിന്മാറുന്ന മാറ്റ് താരങ്ങളുടെ പതിവ് മേരി തെറ്റിച്ചു.ഫുട്ബോൾ കളിക്കാരനായ കരുങ് ഓൺലർ ആണ് മേരിയുടെ ഭർത്താവ്. 2007 ഇൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ മേരി പിൻവാകുമെന്ന വിമർശകരുടെ വാക്കിന്റെ മുനയൊടിച്ചുകൊണ്ട് മേരി വീണ്ടും തിരിച്ചെത്തി.2009 ഇൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണ്ണം നേടി മേരി തിരിച്ചുവരവ് ഗംഭീരമാക്കി.2010 ഇൽ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലും മേരി സ്വർണ്ണം നേടി.2013 ഇൽ മേരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി.ഒരുവർഷം തികയുന്നതിന് മുൻപ് 2004 ഇൽ ഏഷ്യൻ ഗെയിംസിലും മേരി സ്വർണ്ണം നേടി.മേരിയുടെ കരിയറിലെ ആറാമത്തെ സ്വർണ്ണമാണ് 2018 ഇൽ നേടിയത്.2003 ഇൽ അർജുന അവാർഡ്,2009 ഇൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്,2010 ഇൽ പദ്മശ്രീ,2013 ഇൽ പത്മഭൂഷൺ എന്നിവ നൽകി രാജ്യം മേരികോമിനെ ആദരിച്ചു.പുരുഷന്മാരുടെ സാമ്രാജ്യം എന്നി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോക്സിങ്ങിൽ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് മേരി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.ഇതിനിടയിൽ തന്റെ മുടങ്ങിയിരുന്ന  പഠനം തുടരാന് ഓപ്പൺസ്കൂളിൽ പരീക്ഷ എഴുതി മെട്രികുലേഷൻ പാസാകാനും മേരിക്ക് സാധിച്ചു.പിന്നീട് ചുരാചാന്ദ്പൂർ കോളേജിൽ നിന്നും ബിരുദവും സ്വന്തമാക്കി.’അൺ ബ്രേക്കബിൾ’ എന്ന പേരിൽ തന്റെ ജീവിത യാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന ആത്മകഥയും മേരി രചിച്ചു.ഇത് അതെ പേരിൽ തന്നെ സഞ്ജയ് ലീല ബൻസാലി സിനിമയാക്കുകയും ചെയ്തു.പ്രിയങ്ക ചോപ്രയാണ് ഇതിൽ മേരികോമിനെ അവതരിപ്പിച്ചത്.

മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സിന്തെറ്റിക് ട്രാക്ക് സജ്ജമായി;മുഖ്യമന്ത്രി തിങ്കളാഴ്ച ഉൽഘാടനം ചെയ്യും

Athletics Track Surface Construction

കണ്ണൂർ:ഉത്തരമലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്തറ്റിക് ട്രാക്ക് സജ്ജമായി.സർവകലാശാല കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആറരക്കോടി രൂപ ചിലവിൽ 400 മീറ്ററിന്റെ എട്ട് ലൈനുകളുള്ള ട്രാക് സജ്ജമാക്കിയത്.ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ ട്രാക് പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞു.നിലവിൽ കാലിക്കറ്റ്,കേരള സർവ്വകലാശാലകളിലാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.ട്രാക്കിന്റെ ഉൽഘാടനം അഞ്ചാം തീയതി രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ട്രാക്കിനോടനുബന്ധിച്ചുള്ള സർവകലാശാല അത്ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉൽഘാടനം ടി.വി രാജേഷ് എംഎൽഎ നിർവഹിക്കും.ഒളിമ്പ്യൻ ഷൈനി വിൽസൺ മുഖ്യാതിഥിയായിരിക്കും.സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.എം.പി മാരായ പി.കെ ശ്രീമതി,പി.കരുണാകരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,എം.ഐ ഷാനവാസ്,കെ.കെ രാഗേഷ്,ജില്ലാപ്രസിഡന്റ് കെ.വി സുമേഷ്,സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഓ.കെ ബിനീഷ്,സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

അന്താരാഷ്ട്ര നിലവാരത്തിലാണ് സിന്തറ്റിക് ട്രക്കും ഗ്രൗണ്ടും പൂർത്തിയാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ കമ്പനിയാണ് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.നാല് ജമ്പിങ് പിറ്റുകാർ,ഹമ്മർ ത്രോ,ഡിസ്കസ് ത്രോ കെയ്‌ജുകൾ എന്നിവയ്ക്ക് പുറമെ സ്റ്റീപ്പിൾ ചെയ്‌സ് മത്സരത്തിനുള്ള വാട്ടർ ജംപും ട്രാക്കിൽ ക്രമീകരിച്ചിട്ടുണ്ട്.100 മീറ്റർ നീളത്തിലും 76 മീറ്റർ വീതിയിലും ബർമുഡ ഗ്രാസ് വച്ചുപിടിപ്പിച്ച ഫുട്ബോൾ ഫീൽഡും ട്രക്കിനുള്ളിൽ നിർമിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി,എക്യുപ്മെന്റ് സ്റ്റോർ റൂം,ഡ്രസിങ് റൂം എന്നീ സംവിധാനങ്ങളുമുണ്ട്.

ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-എഫ്‌സി പൂനെ സിറ്റി മത്സരം

keralanews kerala blasters f c pune match in isl today

പൂനെ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പുണെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയന്റും നേടി മടങ്ങാനാണ്. ഏഴാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും.പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം;ഇന്ത്യക്ക് ജയം;പരമ്പര

Indian captain Virat Kohli (R) celebrates with teammate Ambati Rayudu after the run out wicket of West Indies batsman Kieran Powell during the fourth one day international (ODI) cricket match between India and West Indies at the Brabourne Stadium in Mumbai on October 29, 2018. (Photo by PUNIT PARANJPE / AFP) / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപതു വിക്കറ്റ് ജയം.ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.വിശാഖപ്പട്ടണത്ത് നടന്ന ഒരു ഏകദിനമത്സരം സമനിലയില്‍ കലാശിച്ചിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.ഇന്ത്യക്കായി രോഹിത് ശര്‍മ്മ 45 പന്തിൽ നിന്നും അര്‍ദ്ധ സെഞ്ച്വറി(63) നേടി.അഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്റെ(6) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെയായിരുന്നു ധവാന്‍ മടങ്ങിയത്. പിന്നാലെ എത്തിയ കോഹ്ലി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ തോമസ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയുടെ ക്യാച്ച് ഹോള്‍ഡര്‍ വിട്ടുകളഞ്ഞു. പതിയെ രോഹിതും കോഹ്ലിയും കളം പിടിച്ചു. അതിനിടെ വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും നോബോളായിരുന്നു. എന്നാല്‍ പിന്നീട് അവസരമൊന്നും നല്‍കാതെ ഇന്ത്യ ജയത്തിലെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു.

കാര്യവട്ടത്ത് വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച;104 റൺസിന്‌ ഓൾ ഔട്ട്

keralanews india vs west indies west indies all out for 104runs

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 104 റൺസിന്‌ ഓൾ ഔട്ടായി. ഓപ്പണറായ കെയ്‌റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറാണ്. കെയ്‌റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി.രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കൊഹ്‌ലി പിടിച്ചെടുത്താണ് മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് ഓവർ പൂര്‍ത്തിയാകുമ്ബോള്‍ സ്കോര്‍ ബോര്‍ഡിലേക്ക് 6 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി

കാര്യവട്ടത്ത് ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു

keralanews west indies won the toss and selected batting

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മഴമേഘങ്ങള്‍ മാറിനിന്നാല്‍ കാര്യവട്ടത്ത് റണ്‍മഴ പെയ്യുമെന്നാണ് പ്രവചനം. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായാല്‍ പരമ്ബര സ്വന്തമാക്കാം. ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിൽ സമനില നേടാനുളള ശ്രമത്തിലാണ് വിന്‍ഡീസ്.നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാറ്റിംഗ് പട തന്നെയാണ് ആതിഥേയരുടെ കരുത്ത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഈ പരമ്പരയിൽ മിന്നും ഫോമിലുള്ള കോഹ്‌ലിയും രോഹിത് ശര്‍മയും അമ്ബാട്ടി റായിഡുവും എല്ലാം മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് വിജയം അനായാസമാണ്.സ്ഥിരതയില്ലായ്മയാണ് വിന്‍ഡീസിനെ കുഴയ്ക്കുന്നത്. ഷായി ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തുന്നത്.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

keralanews india west indies one day match today in karyavattom greenfield stadium

തിരുവനന്തപുരം:കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം.ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം. രാവിലെ 10.30 ഓടെ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയരാകുന്ന ഗ്രീന്‍ഫീല്‍ഡില്‍ 42000 പേര്‍ക്കാണ് ഇരിപ്പിട സൗകര്യമുള്ളത്. റണ്‍സൊഴുകുന്ന പിച്ചാണ് മത്സരത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. പരമ്പരയിൽ 2-1 ന് മുന്നിലുള്ള ഇന്ത്യ ആധികാരിക ജയത്തോടെ പരമ്പരജയമാണ് ലക്ഷ്യമിടുന്നത്. കണക്കുകളില്‍ ടീം ഇന്ത്യയാണ് മുന്നിലെങ്കിലും കേരളത്തില്‍ ഇന്നുവരെ തോറ്റിട്ടില്ലെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിനുണ്ട്. 1988ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും 2014ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും മത്സരത്തിനിറങ്ങിയപ്പോള്‍ ജയം വിന്‍ഡീസിനായിരുന്നു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം പരമ്ബര നേടാനാകുമെന്ന പ്രതീക്ഷയിലാണ്. ക‍ഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ 20-20 ജയം ടീമിന് ആത്മവിശ്വാസവും നല്‍കുന്നു. മികച്ച ഔട്ട്ഫീല്‍ഡാണ് പിച്ചിലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കി.ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് മത്സരം. കളിയോടനുബന്ധിച്ച്‌ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്‍റെ നിയന്ത്രണത്തിലുമാണ്. ട്രാഫിക് നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.അതേസമയം മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അനന്തപുരിക്ക് മുകളില്‍ ആകാശം മൂടി നില്‍ക്കുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ രാത്രി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതും രാവിലെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതുമാണ് ആരാധകര്‍ക്കും കെസിഎയ്ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നത്. ഇരുടീമുകളും ഹോട്ടലില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.മഴ പെയ്തില്ലെങ്കില്‍ ഒന്നിന് ടോസ് ചെയ്ത് 1.30ന് മത്സരം തുടങ്ങും.

സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ

keralanews state school sports festival ernakulam district champions

തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നലാക്കി എറണാകുളം ജില്ലാ ചാമ്പ്യന്മാരായി.253 പോയിന്റോടെയാണ‌് അവര്‍ പതിമൂന്നാം കിരീടം നേടിയത‌്. 196 പോയിന്റുമായി പാലക്കാട‌ാണ‌് രണ്ടാമത‌്. 101 പോയിന്റുമായി തിരുവനന്തപുരമാണ‌് മൂന്നാമത‌്. ഒരു പോയിന്റ‌് വ്യത്യാസത്തില്‍ കോഴിക്കോട‌് ജില്ല നാലാമതെത്തി.സ്കൂൾ തലത്തിൽ കോതമംഗലം സെന്റ‌് ജോര്‍ജ‌് സ‌്കൂള്‍ ചാമ്ബ്യന്‍ സ‌്കൂളായി.സെന്റ‌് ജോര്‍ജ‌് എച്ച‌്‌എസ‌്‌എസ‌്, മാര്‍ ബേസില്‍ എച്ച‌്‌എസ‌്‌എസ‌് എന്നീ ചാമ്ബ്യന്‍ സ‌്കൂളുകളാണ‌് എറണാകുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നില്‍. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേര്‍ന്ന‌് 131 പോയിന്റ‌് ജില്ലയ‌്ക്ക‌് നേടിക്കൊടുത്തു.ഏഴ‌് സ്വര്‍ണം നേടിയ മേഴ‌്സി കുട്ടന്‍ അക്കാദമി താരങ്ങള്‍ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതല്‍ക്കൂട്ടായി. സബ‌്ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ‌് എറണാകുളം കൂടുതല്‍ മികവ‌് കാട്ടിയത‌്. സബ‌് ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 59 പോയിന്റും സീനിയര്‍ ആണ്‍വിഭാഗത്തില്‍ 58 പോയിന്റും നേടി. സബ‌്ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോള്‍, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. കല്ലടി എച്ച‌്‌എസ‌്‌എസ‌് സ‌്കൂളിന്റെ മികവാണ‌് പാലക്കാടിന‌് തുണയായത‌്. 62 പോയിന്റുമായി സ‌്കൂളുകളില്‍ രണ്ടാമതാണ‌് കല്ലടി. പറളി, മുണ്ടൂര്‍ സ‌്കൂളുകള്‍ പിന്നോട്ടുപോയത‌് പാലക്കാടിന്റെ കുതിപ്പിന‌് തടസ്സമായി. കഴിഞ്ഞതവണ മികച്ച രണ്ടാമത്തെ സ‌്കൂളായ സെന്റ‌് ജോസഫ‌്സ‌് ‌എച്ച‌്‌എസ‌്‌എസ‌് പുല്ലൂരാമ്പാറ മങ്ങിയതാണ‌് കോഴിക്കോടിന‌് തിരിച്ചടിയായത‌്. 28 പോയിന്റുമായി ആറാമതാണ‌് ഇത്തവണ പുല്ലൂരാമ്പാറ.