keralanewspress

ഇന്ധന വില പരിഷ്കരണം – പമ്പുടമകൾ ഭീമമായ നഷ്ടത്തിൽ

Screenshot_2017-06-17-22-17-17-536

ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.

Indian-Oil

ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.

ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ  പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.

കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.

ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.

അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.

2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.

വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.

ഹർത്താൽ: ആബുലൻസിനും ആശുപത്രിക്കും നേരെ അക്രമം

Screenshot_2017-05-13-14-18-32-711

പരിയാരം: കണ്ണൂരിൽ ജില്ലയിലെ BJP പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ BJP ആഹ്വാനം ചെയ്ത ഹർത്താലിൽ രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് പോയ പയ്യന്നൂർ കോ-ഓപറേറ്റിവ് ആശുപത്രിയുടെ ആബുലൻസാണ് ഹർത്താലിന്റെ മറവിൽ അക്രമിക്കപ്പെട്ടത്.

IMG-20170513-WA0036

പരിയാരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗവും അക്രമികൾ അടിച്ച് തകർത്തു. ആശുപത്രികൾക്കും രോഗികൾക്കും നേരെയുള്ള അക്രമത്തിൽ രോഗികളും പൊതു സമൂഹവും ആശങ്കയോടെയാണ് പ്രതികരിച്ചത്.

IMG-20170513-WA0037

മനുഷ്യത്വരഹിതമായ ഈ അക്രമത്തിനെതിരെ  സോഷ്യൽ മീഡിയകളിലും ശക്തമായി ജനങ്ങൾ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ട്.

പെട്രോൾ പമ്പിൽ വെള്ളം കയറി

Screenshot_2017-05-11-23-15-06-766

പത്തനംതിട്ട: മൈലപ്രയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് ഡീസൽ ടാങ്കിൽ വെള്ളം കയറി . ഈ സമയത്ത് പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി.

ഓട്ടോമേഷൻ ജോലി നടകുന്നതിനാൽ ടാങ്കിനെ ഇന്ത്യൻ ഓയലിന്റെ സർവ്വവുമായി ബന്ധിപ്പിക്കുവാൻ വേണ്ടിയുള്ള കേബിൾ ഘടിപ്പിക്കുന്ന ഭാഗത്ത് കൂടിയാണ് മഴവെള്ളം ടാങ്കിലേക്ക് കയറിയത്. വർഷങ്ങളായി ഈ പമ്പിലെ ടാങ്കിനോ പൈപ്പ് ലൈനിനോ കേടുപാടുകൾ ഇല്ലാത്തതിനാൽ ടാങ്കിലേക്കുള്ള  മഴവെള്ളത്തിന്റെ ചോർച്ച പമ്പ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല.

ഓട്ടോമേഷനിലേക്ക് മാറി കൊണ്ടിരിക്കുന്ന പല പമ്പുകളിലും കഴിഞ്ഞ വർഷത്തിൽ കേരളത്തിൽ തന്നെ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടും ഓയൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പാലിക്കുകയോ, ഇത്തരം ജോലിയിൽ വീഴച വരുത്തുന്ന കോൺട്രാക്റ്റർമാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടാനുള്ള പ്രധാന കാരണം എന്ന് പല ഡീലർമാരും അഭിപ്രായപ്പെട്ടു.

വെള്ളം കലർന്ന ഡീസൽ പമ്പിൽ നിന്നും ശേഖരിച്ച പലരും സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ധനം മായം കലർത്തി വിൽപ്പന നടത്തുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഡീസലോ പെട്രോളോ ജലവുമായി ലയിക്കുകയില്ല എന്ന സാമാന്യ അറിവ് പോലും മറച്ച് വെക്കുന്നു എന്ന് പമ്പുടമ  പറഞ്ഞു.

 

ഞായറാഴചകളിൽ പെട്രോൾ പമ്പുകൾക്ക് അവധി

 

Screenshot_2017-04-11-13-44-13-548

ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകൾ മെയ് മാസം മുതൽ ഞായറാഴചകളിൽ അവധി എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് മെയ് 14 മുതൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ പമ്പുകൾ അടച്ചിടുവാൻ  പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആയ കൺസോഷിയം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്സ്  (CIPD)       തീരുമാനിച്ചിരിക്കുന്നു.

ആബുലൻസ് പോലുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമേ ഈ തീരുമാനത്തെ തുടർന്ന് ഞായറാഴചകളിൽ ഇന്ധനം പമ്പുകളിൽ നിന്നും ലഭിക്കുകയുള്ളൂ. വർദ്ധിച്ചു വരുന്ന വൈദ്യുത ചാർജ്ജും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തന ചിലവുകളും പരിഗണിക്കുമ്പോൾ ഈ മേഖല വൻ പ്രതിസന്ധിയിലാണെന്നും തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും  ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് CIPD പ്രസിഡണ്ട് എഡി സത്യനാരായൺ അറിയിച്ചു.

മാസങ്ങളായി ഡീലർമാർക്ക് നൽക്കാമെന്ന് ഓയൽ കമ്പനികൾ ഉറപ്പ്കൊടുത്ത  ഡീലർ കമ്മീഷൻ ഒരു വാഗ്ദാനമായി മാത്രം നിലനിൽകുകയാണെന്നും ഇതേ നിലപാട് കമ്പനികൾ തുടരുകയാണെങ്കിൽ ദിവസേന 8 മണിക്കൂർ മാത്രം പ്രവർത്തന സമയമാക്കി ചുരുക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു എന്നു കൂടി അദ്ദേഹം അറിയിച്ചു.

ഈ തീരുമാനം പ്രാവർത്തികമാവുന്നതോടെ കേരളം ,കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേതുൾപ്പടെ 25000 ഓളം പെട്രോൾ പമ്പുകൾക്ക് ഞായറാഴചകൾ അവധി ദിനമാകും.

ദേശീയ പാതയിൽ തീപിടുത്തം

IMG_20170404_114451

കാസറഗോഡ്: കാസറഗോഡ് മൊഗ്രാൽ പുത്തൂറിനും CPCRI യുടെ ചന്ദ്രഗിരി ഗസ്റ്റ് ഹൗസിനുമിടയിൽ ദേശീയ പാതയിൽ ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായി. കടുത്ത ചൂടും വരൾച്ചയും തീ പടർന്ന് പിടിക്കുന്നതിന് കാരണമായി .

കാസറഗോഡിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോസ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവായി.ദിവസേന നൂറ് കണക്കിന് ഇന്ധനം നിറച്ച ടാങ്കറുകളും ഗ്യാസ് ടാങ്കറുകളും പോകുന്ന റോഡരികിൽ തീ പടർന്നത് ജനങ്ങളെ ആശങ്കയിൽ ആഴത്തി.

ജില്ലയിൽ വർദ്ധിച്ച് വരുന്ന തീപിടുത്തങ്ങൾ മനുഷ്യർക്കെന്നപ്പോലെ മരങ്ങൾക്കും മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെയും തകിടം മറിച്ച് കൊണ്ടിരിക്കയാണെന്ന് പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.

നാവിക അക്കാദമി മാലിന്യ പ്രശ്നം : വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി

രാമന്തളി : നാവിക അക്കാദമി മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂരിൽ എത്തി. ജില്ല കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നേവൽ അധികാരികളുമായി നടന്ന ചർച്ചയിൽ പ്രശ്നം പഠിക്കാൻ സംസ്ഥാന ഗവർമെൻറ്.കമ്മിറ്റി പ്രശ്നം പഠിച്ച് സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തായാലും അത് നേവൽ അധികാരികൾ അംഗീകരിക്കും എന്ന ഉറപ്പിൻ മേൽ യോഗം പിരിഞ്ഞു .FB_IMG_1490876326611

കാസറഗോഡ് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടുന്നു

Screenshot_2017-03-11-14-08-40-017

കാസറഗോഡ്‌: കാസറഗോഡ് പെരിയയിലെ സഫാരി ഫൂവൽസ് എന്ന ഭാരത് പെട്രോളിയത്തിന്റെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും മാർച്ച് 12ന് രാവിലെ 6 മുതൽ 10 മണി വരെയുള്ള നാല് മണിക്കൂർ അടച്ചിടും എന്ന് AKFPT ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു.

ചില്ലറയില്ലാത്തതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടുർന്ന് പമ്പ് ജീവനക്കാരനെ അക്രമിക്കുന്നത് തടയാൻ വന്ന യാത്രക്കാരനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ക്രൂരമായി മർദ്ദനമേറ്റ പമ്പ് ജീവനക്കാരനെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പമ്പ് ജീവനക്കാരനായ അമ്പലത്തറ സ്വദേശി അനൂപിനെ മർദിക്കുന്നത്‌ തടയാൻ ചെന്നപ്പോഴാണ് ലോഡിങ് തൊഴിലാളിയും സിഐടിയു മെമ്പറും ആയ കാഞ്ഞങ്ങാട്  ചെമ്മട്ടം വയലിലെ ഷിജുവിന്  കുത്തേറ്റത്.

അക്രമവിവരം അറിഞ്ഞ ഉടനെ ബേക്കൽ പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. കുണിയ സ്വദേശിയായ സാബിറിനെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Screenshot_2017-03-01-12-14-46-068

കണ്ണൂർ: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വർദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളെ പ്രതിഷേധിക്കുവാനും ജീവനക്കാരുടെയും പമ്പുടമകളുടെയും സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കുന്നതിനും  വേണ്ടി  പെട്രോൾ പമ്പ് ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ സംഘടിപ്പിച്ചു.

കണ്ണൂർ ശ്രീകണ്ഠപുരത്തുള്ള ശ്രീ കൈലാസ് പെട്രോളിയം എന്ന ഇന്ത്യൻ ഓയൽ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ജീവനകാരനെ ക്രൂരമായ രീതിയിൽ അക്രമിച്ചിരുന്നു.

അവശ്യ സർവീസ് ഗണത്തിൽപെട്ട പെട്രോൾ പമ്പുകൾക്കെതിരെയുള്ള ഗുണ്ടാ അക്രമങ്ങളിൽ നിന്നും വർദ്ധിച്ചു വരുന്ന മോഷണങ്ങളിൽ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനായി, ഇത്തരം അക്രമങ്ങളെ ജാമ്യമില്ല കുറ്റങ്ങളുടെ പട്ടികയിൽ പെടുത്തണമെന്ന AKFPT യുടെ വർഷങ്ങളായുള്ള അപേക്ഷകൾ ഇന്നും തീരുമാനം ആകാതെ ചുവന്ന നാടയിൽ കുരുങ്ങി കിടക്കുകയാണ്.

ഫെബ്രവരി 28ന് ബാങ്ക് പണിമുടക്ക്

images (2)

ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ നിലനിൽപ്പിനെയും ബിസിനസ്സ് വളർച്ചയേയും  പ്രതികൂലമായി ബാധിക്കുന്നതും ജനദ്രോഹപരവുമായ നടപടികൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( AIBEA, AIBOC ,NCBE, AIBOA, BEFI, INBEF, INBOC,NOBW, NOBO ) ഫെബ്രവരി 28ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.

images (3)

വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം വർദ്ധിച്ചുവരികയും ഇത്തരം വൻ തുകകൾ തിരിച്ച് പിടിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളുടെ മൊത്തം വായ്പയിൽ 9 ലക്ഷം കോടി രൂപയോളം കിട്ടാകടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തുകയിൽ 70% വും വൻകിട കോർപ്പറേറ്റുകളാണ് വായ്പയായി എടുത്തിരിക്കുന്നതും തിരിച്ചടക്കുന്നതിൽ വിമുഖത കാട്ടുന്നതും എന്ന് സoഘടന ഭാരവാഹികൾ അറിയിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ബാങ്കുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും അറ്റാദായത്തിൽ നിന്നും കരുതൽ ധനം കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടികളും ഈ മേഘലെയും ബാങ്ക് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിതിട്ടും കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാനും പൊതുജനങ്ങൾക്ക് സമീപഭാവിയിൽ രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ പറ്റി മുൻ ധാരണ നൽകുവാനും വേണ്ടിയാണ് വിവിധ സംഘടനകൾ ഒരുമിച്ച് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് AIBOC സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ അറിയിച്ചു.IMG-20170227-WA0015

നോട്ട് നിരോധനത്തിലൂടെ ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തീക നഷ്ടം നികത്തുക, ജീവനക്കാർക്ക് ഉണ്ടായ അതിക ജോലി ഭാരത്തിന് നീതി പൂർവ്വമായ ആനുകൂല്യങ്ങൾ നൽകുക, തൊഴിൽ മേഖലയിലെ ഏകപക്ഷീയമായി നടപ്പിലാക്കുകയും കിട്ടാകടങ്ങളുടെ കണക്കുകൾ കാണിച്ച് ബാങ്കുകൾ നഷsത്തിലാണെന്ന വ്യാജേനയുള്ള ബാങ്ക് ലയനങ്ങളും ,സംഘടനാ പ്രവർത്തങ്ങളുടെ തടയിടലും നിർത്തലാക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിക്കുവാനുള്ള നീക്കങ്ങളും അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷനേഴ്സിന് ലഭിക്കുന്നത് പോലുള്ള പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 2017 നവംബറിൽ  കാലഹരണപെടുന്ന ശബള പരിഷകരണവുമായി ബന്ധ പ്പെട്ട ചർച്ചകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടനകൾ മുന്നോട്ട് വെക്കുന്നു.