keralanewspress

ഡീലർമാരുടെ വ്യക്തി വിവരങ്ങൾ ഓയിൽ കമ്പനികൾ അന്വേഷിക്കരുത് : ഹൈ കോടതി

Screenshot_2019-09-05-11-26-27-299_com.android.chrome

കൊച്ചി: ബിനാമികളെ കണ്ടെത്താനെന്ന വ്യാജേനെ പെട്രോളിയം ഡീലർമാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള പൊതുമേഖലാ എണ്ണകമ്പനികളുടെ ശ്രമത്തിന് ബഹു: കേരള ഹൈക്കോടതി തടയിട്ടു.

പമ്പുടമകൾ, ഡീലർ ആന്വൽ റിട്ടേൺസ് എന്ന പേരിൽ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻകം – ടാക്സ്, ജി.എസ്.ടി റിട്ടേണുകൾ, ബാലൻസ് ഷീറ്റ് തുടങ്ങിയവ സമർപ്പിക്കണമെന്നും, വീഴ്ച വരുത്തുന്ന ഡീലറുടെ ലോഡുകൾ തടയുമെന്ന ഓയിൽ കമ്പനികളുടെ തിട്ടുരത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോളിയം ഡീലർമാർ ബഹു: ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.സിങ്കിൾ ബെഞ്ചിൽ നിന്നും പൂർണ്ണമായും അനുകൂല വിധി ലഭിക്കാത്തതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, ഡിവിഷൻ ബെഞ്ച് ഡീലർമാരുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുകയും സ്വകാര്യത മൗലികാവകശമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓയിൽ കമ്പനികളുടെ മേൽപ്പറഞ്ഞ നടപടികളിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിധിച്ചു.

IMG-20190905-WA0021

ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീംഉം, ജസ്റ്റീസ്.ആർ.നാരായണ പിഷാരടിയും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങളുടെ വിധിയിൽ ഡീലർഷിപ്പ് എഗ്രിമെന്റ്, എന്ന ഓയിൽ കമ്പനിയും, ഡീലറും പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന്റെ പിൻബലമുണ്ടെന്ന് കരുതി കാലാകാലങ്ങളിൽ തങ്ങൾക്കിഷ്ടമുള്ള ചട്ടങ്ങളും, നിയമങ്ങളും ഡീലറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.

കൂടാതെ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത പാലിക്കാത്ത വിധത്തിൽ വിധി പറഞ്ഞ ഹൈക്കോടതി സിങ്കിൾ ബെഞ്ചിനെ, ഡിവിഷൻ ബെഞ്ച് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

അഡ്വ. സന്തോഷ്‌ മാത്യു ആണ് പെട്രോളിയം ഡീലർസിന് വേണ്ടി ഹൈ കോടതിയിൽ വാദിച്ചത്.

ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഡീലറുടെ ന്യായമായ
അവകാശങ്ങളുടെ നേരേ കണ്ണടയ്ക്കുകയും, കരിനിയമങ്ങൾ കൊണ്ട് ഡീലർമാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓയിൽ കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി പറഞ്ഞു.

പ്രളയത്തിന്റെ മറവിൽ വ്യാജ വാർത്തകൾ : ജനങ്ങളിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും  വെള്ള പൊക്കത്തിലും  ദുരിതമനുഭവിക്കുന്നവർക്ക് കൂനിന്മേൽ കുരു പോലെ ദുരന്തത്തിന്റെ ആഴം വർധിപ്പിക്കാനും  ജനങ്ങളിൽ പരിഭ്രാന്തി പടർത്താനും ബോധപൂർവ്വമായി  വ്യാജവാർത്തകൾ സൃഷ്ടിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ നവ മാധ്യമ ങ്ങളിൽ സജീവമാവുകയാണ്.

Screenshot_2019-08-12-20-30-28-099_com.android.chrome

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുത് അതിൽ ലഭിക്കുന്ന പണം ദുർവിനിയോഗം  ചെയ്യുമെന്ന രീതിയിൽ വ്യാജ വാർത്തകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വളരെ പ്രചരിച്ചിട്ടുണ്ട്. പ്രളയദിനങ്ങളിൽ കെഎസ്ഇബി സംസ്ഥാനവ്യാപകമായി വൈദ്യുതി വിതരണം നിർത്തിവെക്കും,  ആഗസ്റ്റ് 8 9 10 എന്നീ തീയതികളിൽ കേരളത്തിലെ പെട്രോൾപമ്പുകളിൽ ഇന്ധനം ലഭിക്കില്ല എന്നും തുടങ്ങി പലവിധത്തിലുള്ള വ്യാജവാർത്തകൾ ആണ് സോഷ്യൽ മീഡിയകൾ വഴി ഇത്തരം ആൾക്കാർ പ്രചരിപ്പിക്കുന്നത്.  ഈ വ്യാജ വാർത്ത കാരണം കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളിലും വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.

Screenshot_2019-08-12-20-27-19-236_com.android.chrome

കേന്ദ്രസേനയുടെ വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ തയ്യാറാകാത്ത വയനാട് ജില്ലയിലെ മൂന്ന് പെട്രോൾ പമ്പുകൾ ദുരന്തനിവാരണ സേനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തു  എന്നും  ഇതിൽ നിന്നും അവർക്ക് ആവശ്യമായ വാഹനങ്ങളിൽ ഇന്ധനം നിറച്ച ശേഷമാണ് സേനവാഹനങ്ങൾ വിട്ടുപോയത് എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പല മാധ്യമങ്ങളിലും പ്രചരിച്ച തുടങ്ങിയിരുന്നു.

IMG_20190812_211314

ഫെയ്സ്ബുക്ക്  പോസ്റ്റുകളിൽ ഇന്ത്യൻ മിലിറ്ററിയെ അപമാനിച്ചു കൊണ്ടുള്ള വ്യാജ വാർത്തയറിഞ്ഞ സിജു എ ഉണ്ണിത്താൻ  എന്ന സൈനികന്റെ  വെളിപ്പെടുത്തൽ വൈറൽ ആയതോടെ പല പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത പിൻവലിച്ചു.ചില ഫേസ്ബുക് പേജുകളിൽ ക്ഷമാപണം പോസ്റ്റ്‌ വ്യാജ വാർത്ത പിൻവലിചെങ്കിലും പട്ടാളനിയമങ്ങളെ പറ്റി അറിവില്ലാത്തവർ ഇപ്പോഴും ഈ വാർത്ത ഷെയർ ചെയ്തു സൈബർ,  സിവിൽ നിയമത്തെ വെല്ലുവിളിക്കുകയാണ്.

Screenshot_2019-08-14-06-55-04-384_com.whatsapp

ഫേസ്ബുക് പേജിൽ ലൈകും കമനട്സും ഷെയറും ലഭിക്കാൻ വേണ്ടി മാത്രമാണ് സാമൂഹ്യ വിരുദ്ധർ  ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിച്ച്‌ സമൂഹത്തെ ആശങ്കയിലാക്കുന്നത്തത്.

മാനദണ്ഡങ്ങൾ ലംഘിച്ച്  പമ്പുകൾ അനുവദിക്കരുത്

IMG_20190123_105403_HDR

കണ്ണൂർ:  പുതിയ പെട്രോൾ പമ്പുകൾക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ അനുമതി കൊടുക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കണ്ണൂർ -കാസർക്കോട് ജില്ലകളുടെ സംയുക്ത യോഗത്തിലാണ് ഡീലർ സർവ്വീസ് സൊസൈറ്റി പ്രസ്തുത ആവശ്യമുന്നയിച്ചത്. അനിയന്ത്രിതമായ തലത്തിൽ പമ്പുകൾ വരുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള മോർത്ത് നോംസ് തുടങ്ങിയവയെല്ലാം പരിഗണിച്ചു മാത്രമേ പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി നൽകാവൂ എന്നും, സംസ്ഥാനത്ത് എവിടെയെങ്കിലും നിയമലംഘനം നടന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ സർവ്വീസ് സൊസൈറ്റി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ.രാമചന്ദ്രൻ ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കേടുത്തു.

തീവണ്ടിയിൽ നിന്നും തെറിച്ച് വീണ യുവാവിനെ ബേക്കൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

കാഞ്ഞങ്ങാട്:  ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എകസ്പ്രസ്സിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് സാരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ  ബേക്കൽ ജൻക്ഷനടുത്താണ് അപകടം നടന്നത്. കൈകളിലെയും തുടയിലെയും എല്ലുകൾ പൊട്ടി ചോര വാർന്ന നിലയിൽ ട്രാക്കിനരികിൽ കിടക്കുന്ന വിവരം  നാട്ടുകാർ ബേക്കൽ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
ബേക്കൽ സ്റ്റേഷനിൽ നിന്നും ഉടനെ തന്നെ പോലീസകാരെത്തി ഉദുമ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വളരെ പെട്ടന്ന് തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

പെട്രോൾ പമ്പുകളുടെ വ്യാപാര സ്ഥിരത ഉറപ്പുവരുത്തുക

IMG-20181129-WA0030
തിരുവനന്തപുരം: സ്വകാര്യമേഖലയുമായുള്ള മത്സരക്ഷമത ഉറപ്പു വരുത്താനും, തങ്ങൾക്ക് പ്രാതിനിധ്യം ഇല്ലാതെ മേഖലകളിൽ പമ്പുകൾ തുടങ്ങാനുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നീക്കത്തെ തത്വത്തിൽ സ്വാഗതം ചെയ്യുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി അറിയിച്ചു.
സംസ്ഥാനത്തെ രണ്ടായിരിത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ഭൂരിഭാഗവും 100KL ൽ താഴെ മാത്രം വിൽപ്പനയുള്ളതാണ്. ഏറ്റവും കുറഞ്ഞത് 170KL എങ്കിലും വിൽപ്പനയുണ്ടെങ്കിൽ മാത്രമേ ഒരു പമ്പ് ലാഭകരമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ  തന്നെ നിയോഗിച്ച പല കമ്മിറ്റികളും പഠന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. എന്നാൽ യാതൊരു സാധ്യതാ പഠനവും കൂടാതെ പുതിയ പമ്പുകൾ തുടങ്ങാനുള്ള തീരുമാനം ഈ മേഖലയുടെ തകർച്ചയ്ക്ക് മാത്രമേ വഴിവെക്കൂ എന്ന് എ.എം.സജി പറഞ്ഞു.
 നഗര പ്രദേശങ്ങളിലും, ഗ്രാമപ്രദേശങ്ങളിലുമുള്ള കോടിക്കണക്കിന് വില വരുന്ന ഭൂമി 20 മുതൽ 30 വർഷകാലത്തെ പാട്ട കരാർ ഓയിൽ കമ്പനികളുമായി ഒപ്പുവെച്ചതു കൊണ്ടു മാത്രമാണ് നഷ്ടം സഹിച്ചു കൊണ്ട് ഡീലർമാർ പമ്പുകൾ നടത്തികൊണ്ടു പോകാൻ നിർബ്ബന്ധിതരാകുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിന് എടുക്കുന്ന  ഭൂമി സ്ഥാപിത താത്പര്യക്കാർക്ക് മറിച്ചു കൊടുക്കാനും ഓയിൽ  കമ്പനികൾക്ക്  കഴിയും. ഇതിന് അറുതി വരുത്താൻ ലഘുകരീച്ച ഡീലീസിംങ്ങ് പോളിസി കൊണ്ടുവരാൻ ഓയിൽ കമ്പനികൾ തയ്യാറാകണമെന്നും എ.എം.സജി ആവശ്യപ്പെട്ടു . അങ്ങനെയെങ്കിൽ നഷ്ടത്തിലായ പമ്പുടമകൾക്ക്  തങ്ങളുടെ ഭൂമി  പാട്ട കാലവധിയ്ക്ക്  മുൻപായി തിരിച്ചു കിട്ടുകയും, അവ കൂടുതൽ ഉൽപ്പാദനക്ഷമമായ കാര്യങ്ങൾക്കായി ഉപയോഗിക്കുവാനും കഴിയും.
കേന്ദ്ര സർക്കാർ തന്നെ ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള നയപ്രഖ്യാപനം നടത്തി കഴിഞ്ഞ ഘട്ടത്തിൽ, നമ്മുടെ സംസ്ഥാനത്ത് മാത്രം 1700 ലധികം പുതിയ പമ്പുകൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചതിൽ നിന്നു തന്നെ ദീർഘകാലത്തെ നിക്ഷേപ സാധ്യതയല്ല ഓയിൽ കമ്പനികൾ മുന്നിൽ കാണുന്നതെന്ന് വ്യക്തമാണ്, മറിച്ച് ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയ്ക്കുള്ള സാധ്യതയാണ് ഇതിലൂടെ വെളിവാകുന്നത് .2017 നവംബറിൽ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനകൾ ആരംഭച്ചിട്ടുണ്ട്. ആസന്നമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ സജീവ വിപണി  യാഥാർത്ഥ്യമാവുമെന്ന ഉറപ്പുണ്ടായിട്ടും ഇത്തരത്തിൽ ഗ്രാമീണ മേഖലകളിൽപ്പോലും പമ്പുകൾ ആരംഭിക്കാൻ ശ്രമിക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങളോടെ ആണ് എന്ന് പെട്രോളിയം ട്രേഡേർസ് വെൽഫെയർ ആന്റ് ലീഗൽ  സൊസൈറ്റി അഭിപ്രായപ്പെട്ടു.
  അനിയന്ത്രിതമായ പമ്പുകളുടെ വരവ്, നമ്മുടെ പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ വിധി നിലവിലുണ്ട് . കൂടാതെ റോഡ് സുരക്ഷയ്ക്കായി ഉണ്ടാക്കിയ മോർത്ത് നോംസ്, ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് ഓയിൽ കമ്പനികൾ സംസ്ഥാനത്ത് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള നീക്കമാരംഭിച്ചിരിക്കുന്നത്  ആയതിനാൽ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് മുൻപായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ അനുമതി കൊടുക്കാവൂ എന്നും എ.എം.സജി ആവശ്യപ്പെട്ടു.

ചൈന ,ടിബറ്റ് നഗരങ്ങളിൽ പെട്രോൾ വാഹനങ്ങൾ നിരോധിച്ചു

ഗോൺജോ: ചൈനയിലെ പല നഗരങ്ങളിലും ടിബറ്റിലും പെട്രോൾ / ഡീസൽ ഉപയോഗിക്കുന്ന വാഹങ്ങൾ  പ്രത്യേകിച്ചും ബൈക്ക് ടാക്സികൾ വെറും പഴയ കാല ചിത്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു.

ലോകപ്രശസ്ത സഞ്ചാരിയും സഫാരി ചാനലിന്റെ ഉടമസ്ഥനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ ലോക പര്യടനത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലാണ് താൻ നേരിട്ട് കണ്ടറിഞ്ഞ വിവരങ്ങൾ മലയാളി പ്രേക്ഷകർക്കായി സഫാരി ചാനലിലൂടെ പങ്കുവെച്ചത്.

ആഗോള താപനത്തിനും വായു ശബ്ദ മലിനീകരണത്തിനും എതിരെ ലോകരാജ്യങ്ങളെല്ലാം തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് കൊണ്ടുവരാനും സൗരോർജ്ജ മാർഗ്ഗം സ്വീകരിക്കാനും  ഇലക്ക്ട്രിക്ക് വാഹനങ്ങളടെ ഉത്പാദനം കൂട്ടാനും ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്.

2030ൽ ഇന്ത്യയിലെ പെട്രോൾ ഡീസൽ  വാഹനങ്ങളുടെ ഉത്പാദനത്തിലും റെജിസ്ട്രേഷനലിലും നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളും ഇതിന്റെ ചുവട് പിടിച്ച് ഇലക്ക്ട്രിക്ക് വാഹനങ്ങൾക്ക് പൂർണ്ണ നികുതിയിളവും മറ്റ് സൗകര്യങ്ങളും നൽകി തുടങ്ങി. 2020 ന്റ ആദ്യ പകുതിയിൽ തന്നെ  ഇന്ത്യൻ വിപണിയിൽ ഇലക്ട്രക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് വാഹന വിപണിയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കടപ്പാട് : സഫാരി ചാനൽ

കണ്ണൂർ ജില്ല പെട്രോളിയം ഡീലേർസ് അസോസിയേഷൻ വാർഷീക ജനറൽ ബോഡി ആരംഭിച്ചു

Screenshot_2018-08-05-11-52-44-491_com.whatsapp

കണ്ണൂർ: പെട്രോളിയം ഡീലേർസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ്  കെ.വി സുമേഷ് ഇന്ന് രാവിലെ ഉദ്ഘാടനം  ചെയ്തു.

പയ്യാമ്പലം മർമര ബീച്ച് ഹൗസിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ ജില്ലയിലെ നൂറോളം വരുന്ന ഡീലർമാരും സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രതിനിധികൾ പങ്കെടുത്തു.

അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാമചന്ദ്രൻ സ്വാഗതം പ്രസംഗം നടത്തി. എവി ബാലകൃഷണൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പ്രതിനിധികരിച്ച് കോഴിക്കോട് ഡിവിഷണൽ മാനേജർ ആർ കെ നമ്പ്യാർ ,BPCL ൽ നിന്നും നിധിൻ കണ്ണൻച്ചേരി HPCL ൽ നിന്ന്  അരുൺ കെ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ  കെ മനോഹരൻ (CITU ) , കെ സുരേന്ദ്രൻ (INTUC ), എം വേണുഗോപാൽ (BMS ) എന്നിവരും  ചടങ്ങിൽ സംബന്ധിച്ചു.

സോഷ്യൽ മീഡിയയിലെ അപവാദപ്രചരണം യുവാവ് പരസ്യ ക്ഷമാപണം നടത്തി

കൊല്ലം:  പെട്രോൾ  പമ്പിനെതിരെ അപവാദ പ്രചരണം നടത്താൻ വീഡിയോ റെക്കോർഡ് ചെയത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് നിയമ നടപടികളിൽ പെടുമെന്ന് ഉറപ്പായതോടെ ക്ഷമാപണ വീഡയോയുമായി വീണ്ടും രംഗത്തെത്തി. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പെട്രോൾ പമ്പിൽ മായം കലർന്നിരിക്കുന്നു എന്ന് വരുത്തി തീർക്കാൻ രണ്ട് വ്യത്യസ്ത പമ്പുകളിൽ നിന്നും വാങ്ങിയത് എന്ന് അവകാശപ്പെട്ട ഡീസലിന്റെ നിറവ്യത്യാസം കാണിച്ചായിരുന്നു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. പെട്രോൾ, ഡീസൽ എന്നിവയുടെ നിറവ്യത്യാസം തികച്ചും സ്വാഭാവികമാണെന്നും സാന്ദ്രതയാണ് അടിസ്ഥാന ഗുണ പരിശോധനയായി കണക്കാകേണ്ടത് എന്ന വിദഗ്ദ്ധ അഭിപ്രായം  വന്നതോടെ യുവാവ് വെട്ടിലായി. ഇതോടെ നിയമ നടപടികൾ സ്വീകരിക്കാൻ പമ്പുടമ തീരുമാനിച്ചതറിഞ്ഞ് യുവാവ് പരസ്യമായി മാപ്പ് പറഞ്ഞ് കൊണ്ട് വീണ്ടും രംഗത്തെത്തി.

സമൂഹമാദ്ധ്യമങ്ങളിൽ കൂടി പമ്പുകൾക്ക് എതിരെ അപവാദപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പുടമകൾ നിയമ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നതോടെ ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ ക്ഷമാപണമാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.

സ്നേഹാക്ഷരങ്ങൾ ഏകദിന സഹവാസ ക്യാമ്പ് നടത്തി

snehaksharam

കാഞ്ഞങ്ങാട്: തായന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്കായി  സ്നേഹാക്ഷരങ്ങൾ കൂട്ടായ്മ്മയുടെയും യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയുടെയും നേതൃത്വത്തിൽ  ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പരിസ്ഥിതി പഠനം, ഓല കളിപ്പാട്ട നിർമാണം,ചിത്ര രചന തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ക്ലാസുകൾ നടത്തി.  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതിന്റെ അനിവാര്യത കുട്ടികളെ പഠിപ്പിക്കാനും സ്വന്തമായും ക്രിയാത്മകമായും കളിപ്പാട്ടങ്ങൾ നിര്മിക്കുവാനും വേണ്ടിയാണു ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണത്തെ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന് സ്നേഹാക്ഷരങ്ങളിലെ ഐറിഷ് വത്സമ്മ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.

സ്നേഹാക്ഷരങ്ങൾ  ഒരു കൂട്ടം സമാന മനസ്കരുടെ  കൂട്ടായ്മയാണ്. കേരളത്തിൽ പലയിടങ്ങളിലായി  പലരീതിയിൽ സ്നേഹാക്ഷരങ്ങൾ ക്യാമ്പുകൾ സംഘടിപ്പികാറുണ്ട്.  സമാന മനസ്കർ എത്തിച്ചു നൽകുന്ന പഠനോപകരണങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്. അർഹരായ കുട്ടികളെ  പലയിടങ്ങളിൽനിന്നായി കണ്ടെത്തി ഒരു സ്നേഹ സഹവാസ ക്യാമ്പ് നടത്തി അതിൽ പങ്കെടുക്കുന്നവരുടെ കഴിവുകൾ മുൻനിർത്തി  സമ്മാനമായാണ്  പഠനോപകരണങ്ങൾ നൽകുന്നത്. വേദികൾ കെട്ടിപ്പൊക്കി  പ്രമുഖരെ മുന്നിൽ നിർത്തി നിർധനരായ കുട്ടികളെ കാഴ്ച വസ്തുക്കളാക്കാതെ കുട്ടികൾ തന്നെ പരസ്പരം പഠനോപകരണങ്ങൾ കൈമാറുകയും  അവർക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ചുവാങ്ങുകയും  ചെയ്യുന്നത്  പുതിയ അനുഭവം സമ്മാനിക്കുന്നു . വളരെ ഹൃദ്യമായ രീതിയിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ വരെ  അത് അർഹതപ്പെട്ടവർക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് കുട്ടികളുടെ ഇടയിൽ സഹജീവികളോടുള്ള കരുതൽ വളർത്താൻ വളരെ ഉപകരിക്കും .അവധികാലത്തെ ഒരു  ഉത്സവാന്തരീക്ഷത്തിൽ   പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും  കുരുത്തോലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും പരസ്പരം കുഞ്ഞുമനസിലെ  അറിവുകൾ പങ്കു വച്ചും കുട്ടികൾ  ഒരു ദിവസം മുഴുവൻ ആഘോഷമാക്കി.

sneha2

വിവിധ സ്കൂളുകളിൽ നിന്നായി 73 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഓല കളരിയിൽ ബൈജുവും ശ്രേയയും കുട്ടികൾക്കായി വിവിധ കളിപ്പാട്ടങ്ങൾ നിർമിക്കാൻ പഠിപ്പിച്ചു. മലയാറ്റൂരുള്ള രമേശും  നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും ക്യാമ്പിനെ സജീവമാക്കി നിലനിർത്താൻ വളരെ സഹായിച്ചു.

സമ്മാനങ്ങൾ നല്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും മുഖങ്ങൾ പ്രസിദ്ധീകരിച്ച് പരസ്യകമ്പനികളുടെ വക്താക്കൾ ആകെണ്ടന്നു തീരുമാനിച്ച  സുമനസുകൾ തായന്നൂർ നിവാസികൾക്ക് പുതിയ അനുഭവം തന്നെ ആയിരുന്നു .

പമ്പിനെതിരെ വ്യാജ പരാതി – ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവ് മാപ്പ് പറഞ്ഞ് തടിതപ്പി

തിരുവനന്തപുരം: ഹ്യൂണ്ടായ് ‘ i20 കാറിന്റെ ടാങ്കിൽ വാഹനത്തിന്റെ യൂസർ മാന്വലിൽ പറഞ്ഞതിലും കൂടുതലായി ഇന്ധനം നിറച്ചതിനെ തുടർന്ന് മെയ് 7ന് തിരുവനന്തപുരത്തെ ഇൻഫോസിസ്ന് സമീപത്തുള്ള പെട്രോൾ പമ്പിനെതിരെ ഫെയ്സ് ബുക്കിൽ ചിറപറമ്പിൽ അനീഷ് ജോയ് എന്നയാൾ പോസ്റ്റിട്ടിരുന്നു. തുടർന്ന് പല മാർക്കറ്റിങ്ങ് പേജുകളിലും ഈ വ്യാജ വാർത്ത ഷയർ ചെയുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാധി നൽകുകയും ചെയ്തു .

ഓയൽ കമ്പനി പ്രതിനിധികളും ലീഗൽ മെട്രോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസും പമ്പിലെത്തി സംയുക്തമായി പരിശോധന നടത്തി. അളവിലെ കൃത്യതയും ലീഗൽ മെട്രോളജി പരിശോധിച്ച് പതിപ്പിച്ച സീലുകളും കൃത്യമായി ഉള്ളതിനാലും പമ്പിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ബോദ്ധ്യമായ പോലീസ് വാഹനത്തിലെ ടാങ്കിൽ നിന്നും ഇന്ധനം മുഴുവനായും വർക്ക്ഷോപ്പിൽ വെച്ച്  നീക്കം ചെയ്ത ശേഷം വീണ്ടും അളന്ന്  ടാങ്കിലേക്ക് നിറച്ചപ്പോൾ നേരത്തെ പമ്പിലെ മീറ്ററിൽ കാണിച്ച അതേ അളവ് തന്നെയാണെന്നും ബോദ്ധ്യമായി. അബദ്ധം പറ്റിയത് തനിക്കാണെന്ന് അനീഷ് ജോയി തുറന്ന് സമ്മതിച്ചെങ്കിലും തെറ്റായ വിവരം നൽകി അപമാനിക്കാൻ ശ്രമിച്ചതിന് പോലീസ് താക്കീത് നൽകുകയും ഫെയ്സ് ബുക്കിൽ കൂടി ക്ഷമാപണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

Anish Joy FB post for appology against fake news

വാഹന നിർമ്മാതാക്കൾ വാഹനങ്ങളുടെ  ഫ്യൂവൽ ഗേയജ്, ഇന്ധന ടാങ്ക് ,ടാങ്കിന്റെ അളവ് നിശ്ചയിച്ച മാനദണ്ഡം മുതലായവയൊന്നും തന്നെ ലീഗൽ മെട്രോളജിയുടെ പരിശോധനയോ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് വിപണിയിൽ ഇറക്കുന്നത്. അത് കൊണ്ട് തന്നെ ഒരേ കമ്പനിയുടെ ഓരേ ഇനത്തിൽ പെട്ട വാഹനങ്ങളിൽ തന്നെ വ്യത്യസ്ത അളവുകളുള്ള ടാങ്കുകളാണ്  ഉള്ളതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വാഹനങ്ങളടെ ടാങ്കിന്റെ സാങ്കേതിക വശങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.sciencedaily.com/releases/2005/10/051023120710.htm