കാന്‍പൂര്‍ ട്രെയിന്‍ അപകടം:മരണം 127 ആയി.

കാന്‍പൂര്‍ ട്രെയിന്‍ അപകടം മരണം 127 ആയി.
കാന്‍പൂര്‍ ട്രെയിന്‍ അപകടം മരണം 127 ആയി.

ലക്നോ: ഉത്തര്‍പ്രദേശിലെ കാന്പുരില്‍ പാട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ്‌ പാളം തെറ്റി ഇന്നലെ ഉണ്ടായ അപകടത്തില്‍ മരണം 127 ആയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നാല് എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം അപകടത്തില്‍ രക്ഷപെട്ടവരെയും കൊണ്ടുള്ള പ്രതേക ട്രെയിന്‍ ഇന്ന് രാവിലെ പാട്നയില്‍ എത്തി.

ഭൂരിഭാഗം പേരും ഉറങ്ങുമ്പോയായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂടിയടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

റെയില്‍വേ പാലത്തില്‍ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രതമിക നിഗമനം.റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഘവും രക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.

അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്.

 

അപകടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍
അപകടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍

നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെപ്പ്: ഒരു ജവാൻ കൊല്ലപ്പെട്ടു

 

ജാഗ്രതയോടെ ഇന്ത്യൻ സൈന്യം
ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

ജമ്മു:ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ജവാന് മരണം, മൂന്ന് പേർക്ക് പരിക്ക്.ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കുറിനുള്ളിൽ നടന്ന മൂന്നാമത്തെ കരാർ ലംഘനമാണ് ഇത്.

കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ ഭാഗത്തു നിന്ന് വെടിനിറുത്തൽ കരാർ ലംഘനം നടന്നിരുന്നു.

ceasefire-violation_650x400_41440396963
വെടിനിർത്തൽ കരാർ ലംഘനം വീണ്ടും

കാൻപൂർ ട്രെയിൻ അപകടം മരണം 96 ആയി

kanpur-train-accident-indore-patna-express-derailed

കാൻപൂർ: ഉത്തർപ്രദേശിലെ പുക്രയ്നിൽ ട്രെയിൻ പാളം തെറ്റി 96 പേർ മരിച്ചു, 226 പേർക്ക് സാരമായി പരിക്കേറ്റു. പട്ന – ഇൻഡോർ എക്സ്പ്രെസ്സിന്റെ 14 ബോഗികളാണ്  ഇന്ന് പുലർച്ചെ 3:30 നു  പാളം തെറ്റിയത്. അപകടത്തിന്റെ കാരണങ്ങൾ  അധികൃതർ ഇതേവരെ പുറത്തു വിട്ടിട്ടില്ല.ഇനിയും മരണ സംഖ്യ ഉയരാൻ ആണ് സാധ്യത. രക്ഷാപ്രവർത്തനം തുടരുകയാണ്.

kanpur-indore-patna-express-derail

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഡോക്ടർമാറും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചവർക്കും അപകടം പറ്റിയവർക്കും ധന സഹായവും ചികിത്സയും മന്ത്രാലയം അറിയിച്ചു.

patna-indore-express-derailed-kanpur

പ്രസിഡന്റ് പ്രാണാമുഖർജി,പ്രധാനമന്ത്രി മോഡി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ പറ്റി അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു.ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം പൂര്ണമായും താറുമാറായ നിലയിലാണ്.

കാൻപൂർ ട്രെയിന് അപകടം
Help line numbers

Patna:0612-2202290,0612-2202291, Kanpor- 0512 1072, Pokhrayan -05113-270239

ജയലളിതയെ പ്രത്യേക മുറിയിലേക്ക് മാറ്റി

jayalalithaa-keralanewspress

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്നും അപ്പോളോ ആശുപത്രിയിലെ തന്നെ പ്രത്യേക മുറിയ്ക്ക് മാറ്റി.

appolo-hospital-chennai-keralanewspress
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തിയ ശേഷമമാണ് ഈ മാറ്റമെന്നും ഇപ്പോൾ ദിവസേന വെറും 15 മിനിറ്റ് നേരം മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളുവെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്‌ഡി അറിയിച്ചു.

ഇന്ധന വില കുറച്ചു

petrol diesel price revised

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ ഓയിൽ കമ്പനികളുടെ ദ്വൈവാര വിശകനത്തിന്റെ അടിസ്ഥാനത്തിൽ നവമ്പർ 15 നു അർദ്ധ രാത്രി മുതൽ പെട്രോൾ , ഡീസൽ വില കുറച്ചു .
നവംബർ 15 വരെ കേരളത്തിലെ ശരാശരി വില പെട്രോളിന് 70 രൂപ 10 പൈസയും ഡീസലിന് 61 രൂപ 20 പൈസയും ആണ് .നവംബർ 16 മുതൽ പെട്രോൾ വിലയിൽ ഒരു രൂപ നാല്പത്തിയേഴു പൈസയും ഡീസൽ വിലയിൽ ഒരു രൂപ അമ്പത്തിമൂന്നു പൈസയും കുറച്ചിരിക്കുന്നു.

 

പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു

indian-military strikes against pakistan
വെടി നിർത്തൽ കരാർ ലംഘിച്ച് ജമ്മു-കാശ്മീരിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ആർ എസ് പുര സെക്ടറിലാണ് ഇന്ന് വെളുപ്പിന് വീണ്ടും പാകിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തനിന്നും ഇന്ത്യൻ സൈനീക പോസ്റ്റിനു നേരെ വെടി വെപ്പുണ്ടായത്.
ജമ്മുവിൽനിന്നും 90 കി. മി അകലെയുള്ള ഹീരാ നഗറിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ വെടിവെച്ചതിനെ തുടർന്ന് ഇന്ത്യൻ പട്ടാളവും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഗുരുതരമായി പേരിൽ പറ്റിയ ഗുരുനാംസിങ് എന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ ജമ്മു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

indian military strikes
പട്ടാളത്തിന്റെ തിരച്ചിലിൽ ഒരു പാകിസ്ഥാൻ ചാരനെ സാമ്പ സെക്ടറിൽ നിന്നും അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കലിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാൻ സിം കാർഡുകളും തന്ത്ര പ്രധാനമായ ചില രേഖകളും കണ്ടെടുത്തു.

റഷ്യയുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചു

s-400_triumf-kerala-news-press-india-russia-britco-2016

പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.

 

ഇന്ന് ഗാന്ധി ജയന്തി

gandhiji-keralanews

രാഷ്ട്ര പിതാവിന്റെ ജന്മദിനം ഭാരതം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അഹിംസ എന്ന നന്മയുടെ പാതയും സന്ദേശവും സ്വജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി ഇന്നും അനുകരണീയമായ ഒരു ജീവിതത്തിനുടമതന്നെയാണ്. ഐക്യരാഷ്ട്ര സഭ അഹിംസ ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തത് ഗാന്ധിജിയുടെ ജന്മദിനാമായ ഒക്ടോബർ2 എന്നത് ലോകം അദ്ദേഹത്തെ എത്രമാത്രം ബഹുമാനിക്കുന്നു എന്നതിന്റെ തെളിവാണ്.

gandiji-kerala-news
സാധാരണകാരിൽ ഒരാളായി ജീവിച്ച് ഉയർന്ന ധാർമീക മൂല്യവും തികഞ്ഞ സത്യസന്ധതയും ശാന്ത സ്വഭാവവും മുഖമുദ്രയാക്കി സൂര്യനസ്തമിക്കാത്ത സാമ്പ്രാജ്യത്വ ശക്തിയെ പ്രതിപക്ഷ ബഹുമാനങ്ങൾ നിലനിർത്തി സമരം ചെയ്തു തോൽപിച്ച അതുല്യ വ്യക്തിത്വമാണ് ഗാന്ധിജി
സേവനവും മാനവികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധി ചിന്തകൾ ഇന്നും വളരെ പ്രസക്തം തന്നെ.