തിരുവനന്തപുരം: ഇന്ന് മുതല്‍, റിസേര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തെത്തിയ 500 രൂപ നോട്ടുകള്‍ ബാങ്ക് കൌണ്ടര്‍ വഴി നല്‍കപ്പെടും. 23 ന് മുന്നായി എല്ലാ ബാങ്കിലും സമാഹാരിചിരിക്കുന്ന 500,1000 രൂപയുടെ നിരോധിക്കപെട്ട നോട്ടുകള്‍ റിസേര്‍വ് ബാങ്കുകളില്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്, അതിനു ആനുപാതികമായായിരിക്കും പുതിയ നോട്ടുകള്‍ നല്‍കുക.
എന്നാല്‍ എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരന്നം ചെയ്യുന്നത് ഇനിയും വൈകും.ഇനിയും അതിനുള്ള സംവിധാനം ആകാത്തതാണ് കാരണം.ബാങ്ക് അധികൃതര്‍ വന്നു സ്വകര്യം ഒരുക്കേണ്ടതുണ്ട്.
നമ്മുടെ സങ്കല്‍പ രീതിയെ ഉപയോഗിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ ഡാര്‍ലിംഗ് സ്മാര്‍ട്ട്‌ഫോണ്‍. മുമ്പ് ഒരു ചൈനീസ് കമ്പനി രാത്രി ദര്‍ശന സിസ്റ്റം, ഡിജിറ്റല്‍ പ്രതീകങ്ങള്‍, എല്‍സിഡി വീഡിയോ പ്രതലങ്ങള്‍,ക്യാമറയില്‍ വരുത്തിയ പല മാറ്റങ്ങളും ഒരു വലിയ പ്രക്ഷോഭനം തന്നെ ഈ ഐട്ടി യുഗത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്.
വ്യയാഴ്ച്ച നടന്ന ഷേന്ഴേൻ ചൈന ഹൈടെക് മേളയിലാണ് ഇൻബിൽറ്റ് വെർച്വൽ റിയാലിറ്റി പ്രതേകതയോട് കൂടിയ ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിനെ പറ്റി കമ്പനി വെള്ളിപെടുത്തല്‍. ഒരു അതുല്യമായ അൽഗോരിതം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വിപ്ലവ ഉപകരണം ഉപയോക്താകള്‍ക്ക് 360-ഡിഗ്രി പനോരമ വി.ആർ. വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയാനുള്ള കഴിവ് നല്‍കും. രണ്ട് 360 ഡിഗ്രി പ്രതേക ക്യാമറകൾക്ക് പുറമേ, സാധാരണയുള്ള രണ്ടു ക്യാമറകള്‍ കൂടി ഉണ്ടാകും. വെർച്വൽ റിയാലിറ്റി സവിശേഷത കൂടാതെ 1 സെന്റിമീറ്റർ അകലെയുള്ള ശരീരത്തിൻറെ താപനില അറിയാനും കഴിയും. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വേള്‍ഡില്‍ ഒരു അത്ഭുതം തന്നെ സൃഷ്ടിക്കും.
ഈ മാസം വില്പനയ്ക്ക് പോകുവാൻ പ്രതീക്ഷിച്ച ഈസ്മാര്‍ട്ട്‌ഫോണിന് ഏകദേശം $ 600 (ഏകദേശം രൂപ 40,900) വില വരും.
ലക്നോ: ഉത്തര്‍പ്രദേശിലെ കാന്പുരില്‍ പാട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഇന്നലെ ഉണ്ടായ അപകടത്തില്‍ മരണം 127 ആയി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. അപകടത്തില്‍ നാല് എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം അപകടത്തില്‍ രക്ഷപെട്ടവരെയും കൊണ്ടുള്ള പ്രതേക ട്രെയിന്‍ ഇന്ന് രാവിലെ പാട്നയില്‍ എത്തി.
ഭൂരിഭാഗം പേരും ഉറങ്ങുമ്പോയായിരുന്നു അപകടം നടന്നത്. കോച്ചുകള്‍ തമ്മില്‍ കൂടിയടിച്ചു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
റെയില്‍വേ പാലത്തില്‍ ഉണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രതമിക നിഗമനം.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഘവും രക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായി.
അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്.
ജമ്മു:ഇന്ത്യ-പാക് നിയന്ത്രണരേഖയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ജവാന് മരണം, മൂന്ന് പേർക്ക് പരിക്ക്.ജമ്മു കാശ്മീരിലെ രജൗറി സെക്ടറിലാണ് ഇന്നലെ രാത്രി വെടിവെപ്പ് നടന്നത്. 24 മണിക്കുറിനുള്ളിൽ നടന്ന മൂന്നാമത്തെ കരാർ ലംഘനമാണ് ഇത്.
കഴിഞ്ഞ ശനിയാഴ്ചയും പാകിസ്ഥാൻ ഭാഗത്തു നിന്ന് വെടിനിറുത്തൽ കരാർ ലംഘനം നടന്നിരുന്നു.
വിശാഖപട്ടണം ∙ വീണ്ടും ഫോമിലെത്തിയ രവിചന്ദ്ര അശ്വിൻ നടത്തിയ അഞ്ചു വിക്കറ്റ് വേട്ടയുടെയും ആദ്യ ഇന്നിങ്സിലെ അതേ ഫോം തുടർന്ന് അർധ സെഞ്ചുറിയുമായി അപരാജിതനായി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യമുറപ്പിച്ചു. അശ്വിൻ 67 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ ഇംഗ്ലണ്ട്, ഇന്ത്യയെക്കാൾ 200 റൺസ് പിന്നിലായി 255 റൺസിനു പുറത്തായി. ഫോളോ ഓണിനു നിർബന്ധിക്കാതെ ബാറ്റു ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. മൊത്തം 298 റൺസ് ലീഡ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കോഹ്‌ലി 70 പന്തുകളിൽ 56 റൺസുമായും അജിങ്ക്യ രഹാനെ 22 റൺസെടുത്തും ക്രീസിലുണ്ട്.
രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഏറെ നിർണായകമാണ് ഇന്ത്യ സ്വന്തമാക്കിയ ലീഡ്. പിച്ച് പൂർണമായി ബോളർമാരുടെ പക്ഷത്തേക്കു ചാഞ്ഞിട്ടില്ലെങ്കിലും നാലും അഞ്ചും ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമാകില്ല. ഇംഗ്ലണ്ടിന് അപ്രാപ്യമായ സ്കോർ കണ്ടെത്താനുള്ള ഉത്തരവാദിത്തം കൂടി ഇന്നു കോഹ്‌ലിക്കുണ്ട്. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് (മൂന്ന്), കെ.എൽ. രാഹുൽ(10), ചേതേശ്വർ പൂജാര(ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
ഇന്നലെ ആദ്യ സെഷനിൽ നേട്ടമുണ്ടാക്കാൻ ഇന്ത്യ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം സെഷനിൽ കളിയുടെ ഗതി തിരിഞ്ഞു. ടെസ്റ്റിൽ 22–ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമയാകുന്നത്. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും(70) ജോണി ബെയർസ്റ്റോയും(53) ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഇന്ത്യൻ മുന്നേറ്റം വൈകിച്ചത്. എന്നാൽ രണ്ടാം സെഷനിൽ പിച്ചിൽ നിന്നു മികച്ച പിന്തുണ കൂടി കണ്ടെത്തിയ അശ്വിൻ 7.5 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇതോടെ എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ആറു തവണ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെ നാലു തവണ വീതം, ശ്രീലങ്കയ്ക്കെതിരെ രണ്ടു തവണ, ബംഗ്ലദേശിനും ഇംഗ്ലണ്ടിനുമെതിരെ ഓരോ തവണ എന്നിങ്ങനെയാണ് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടങ്ങൾ.
ആഗ്ര: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. ഇത്തരത്തിലൊരു നടപടിയെടുത്തത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കള്ളപ്പണക്കാരും വ്യാജനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും മറ്റും തെറ്റായി ഉപയോഗിക്കുന്നുണ്ട്, അത് തടയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി.ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് കുറച്ചു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കള്ളപ്പണമില്ല. സത്യസന്ധരായ അവരെ സഹായിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, എന്നിട്ടും ഞങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സർക്കാർ പാവപ്പെട്ടവന്റേതാണെന്ന് ആവർത്തിച്ച മോദി, 2022 ൽ മുഴുവൻ ഇന്ത്യക്കാർക്കും വീട് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലേറി 6 മാസത്തിനിടെ പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി. ഇ പി ജയരാജന്റെ രാജിവെപ്പിനെ തുടർന്നുള്ള വ്യവസായ വകുപ്പിലെ ഒഴിവിനെ തുടർന്നാണ് ഇത്. നിലവിൽ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന എ സി മൊയ്തീനാണ് ഇനി വ്യവസായ വകുപ്പ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പൻചാൽ എംൽഎയും ആയ എംഎം മണിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുക.
ഇപ്പോൾ വൈദ്യുതി വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പ് നൽകും, ദേവസ്വം വകുപ്പും സുരേന്ദ്രന് തന്നെയാണ്
കാൻപൂർ: ഉത്തർപ്രദേശിലെ പുക്രയ്നിൽ ട്രെയിൻ പാളം തെറ്റി 96 പേർ മരിച്ചു, 226 പേർക്ക് സാരമായി പരിക്കേറ്റു. പട്ന – ഇൻഡോർ എക്സ്പ്രെസ്സിന്റെ 14 ബോഗികളാണ് ഇന്ന് പുലർച്ചെ 3:30 നു പാളം തെറ്റിയത്. അപകടത്തിന്റെ കാരണങ്ങൾ അധികൃതർ ഇതേവരെ പുറത്തു വിട്ടിട്ടില്ല.ഇനിയും മരണ സംഖ്യ ഉയരാൻ ആണ് സാധ്യത. രക്ഷാപ്രവർത്തനം തുടരുകയാണ്.
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഡോക്ടർമാറും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചവർക്കും അപകടം പറ്റിയവർക്കും ധന സഹായവും ചികിത്സയും മന്ത്രാലയം അറിയിച്ചു.
പ്രസിഡന്റ് പ്രാണാമുഖർജി,പ്രധാനമന്ത്രി മോഡി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ പറ്റി അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു.ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം പൂര്ണമായും താറുമാറായ നിലയിലാണ്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്നും അപ്പോളോ ആശുപത്രിയിലെ തന്നെ പ്രത്യേക മുറിയ്ക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തിയ ശേഷമമാണ് ഈ മാറ്റമെന്നും ഇപ്പോൾ ദിവസേന വെറും 15 മിനിറ്റ് നേരം മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളുവെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി റെഡ്‌ഡി അറിയിച്ചു.
വെടി നിർത്തൽ കരാർ ലംഘിച്ച് ജമ്മു-കാശ്മീരിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ആർ എസ് പുര സെക്ടറിലാണ് ഇന്ന് വെളുപ്പിന് വീണ്ടും പാകിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തനിന്നും ഇന്ത്യൻ സൈനീക പോസ്റ്റിനു നേരെ വെടി വെപ്പുണ്ടായത്.
ജമ്മുവിൽനിന്നും 90 കി. മി അകലെയുള്ള ഹീരാ നഗറിൽ ഇന്നലെ രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്ഥാൻ വെടിവെച്ചതിനെ തുടർന്ന് ഇന്ത്യൻ പട്ടാളവും ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഗുരുതരമായി പേരിൽ പറ്റിയ ഗുരുനാംസിങ് എന്ന ബി എസ് എഫ് കോൺസ്റ്റബിളിനെ ജമ്മു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാളത്തിന്റെ തിരച്ചിലിൽ ഒരു പാകിസ്ഥാൻ ചാരനെ സാമ്പ സെക്ടറിൽ നിന്നും അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കലിലുണ്ടായിരുന്ന രണ്ടു പാകിസ്ഥാൻ സിം കാർഡുകളും തന്ത്ര പ്രധാനമായ ചില രേഖകളും കണ്ടെടുത്തു.