പോലീസിന്റെ അനാസ്ഥ;കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ കുറ്റപത്രം റദ്ദായി;പ്രതികൾ രക്ഷപ്പെട്ടു

keralanews police negligence charge sheet canceled in the biggest drug case and accused escaped

തിരുവനന്തപുരം:പോലീസിന്റെ അനാസ്ഥകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.2018 ഏപ്രിലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനാല്‍ രക്ഷപ്പെട്ടത്.നിർദേശം പാലിക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.കേസെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് പറ്റിയ പിഴവാണ് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്.2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.മെഡിക്കൽ കോളേജ് വളപ്പിൽ നിന്നുമാണ് 135 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് പിടികൂടിയത്.ആന്ധ്രായിൽ നിന്നും തമിഴ്നാട് വഴി കഞ്ചാവെത്തിച്ച മൂന്നു കാറുകളും പിടികൂടി.സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് സിഐ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് കേസിന് തിരിച്ചടിയായത്.നര്‍കോട്ടിക് കേസുകളുടെ അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ആഗസ്‌റ്റില്‍ സുപ്രീം കോടതി നല്‍കിയിരുന്നു.കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കരുതെന്നായിരുന്നു ഇതിലെ പ്രധാനവ്യവസ്ഥ.കേസെടുത്ത ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്നറാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് (എന്‍.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രമീകരണം.ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of cpm worker in payyoli

കോഴിക്കോട്:കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ബോംബേറിൽ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്.അക്രമത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ  ശക്തമാക്കിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ട്ടം

Fire in forest
Fire in forest

 

കണ്ണൂർ:അഞ്ചരക്കണ്ടി ചാമ്പാട് ഓയിൽ മില്ലിന് തീപിടിച്ചു.എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള രാസണ്‍സ് ഓയില്‍ മില്ലിനാണ് തീപിടിച്ചത്.കൊപ്ര മില്ലിനോട് ചേര്‍ന്നുള്ള കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. പരിസരത്തുള്ളവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഡ്രയര്‍ യൂണിറ്റില്‍ ഉണക്കാന്‍ വെച്ച കൊപ്രയും സംഭരണ യൂണിറ്റില്‍ സൂക്ഷിച്ചിരുന്ന കൊപ്രകളും കത്തിനശിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നുണ്ട്.

നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്

keralanews temporary employees who were serving in hospitals at the time of nipah virus outbreak will start hunger strike

കോഴിക്കോട്:നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ താൽക്കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്.സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നത്.മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്. നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.

ശബരിമല മകരവിളക്ക് നാളെ;ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് കമ്മീഷണർ

keralanews sabarimala makaravilakk tomorrow completed all preparations said devaswom board commissioner

ശബരിമല:ശബരിമലയിൽ മകരവിളക്ക് നാളെ.മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും.അതേസമയം ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചതായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറിയിച്ചു. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു

keralanews six including five from one family died in an accident in kollam

കൊല്ലം:കൊല്ലം ആയൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ ഉൾപ്പെടെ ആറുപേർ മരിച്ചു.തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46), മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത, മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.അരുണായിരുന്നു വാഹനമോടിച്ചിരുന്നത്.തിരുവനന്തപുരം കരിക്കരം ചാമുണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ്  ആയൂരില്‍ ദേശീയപാതയ്ക്ക് സമീപത്തെ വളവില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയെ മറി കടക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാര്‍ എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.ദേശീയപാതയില്‍ ആയൂരിനും ചടയമംഗലത്തിനും ഇടയിലുള്ള കൊടുംവളവ് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചത്. പോസ്റ്റിലിടിച്ച്‌ ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പോകുകയായിരുന്നു. വെളിനെല്ലൂര്‍ സ്വദേശികളായ അല്‍അമീന്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം;സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേഴ്‌സിക്കുട്ടിയമ്മ

keralanews mining in alappatt govt ready for discussion with protesters

കൊല്ലം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു.അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിമ്മ നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.തീര സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി.പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഖനനത്തെ ന്യായീകരിച്ച്‌ മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.അതേസമയം,കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.രണ്ടു കമ്പനികളാണ് ഖനനം നടത്തുന്നത്. ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും. ഇവര്‍ വീഴ്ച വരുത്തിയെന്നാണ് സഭാ സമിതി ചൂണ്ടിക്കാട്ടിയത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായിട്ടില്ല.

‘ബെ​സ്റ്റ്’ ബസ് തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഹ്വാനം ചെ​യ്ത പ​ണി​മു​ട​ക്ക് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നു

keralanews mumbai best bus strike enters fifth day

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട് (ബെസ്റ്റ്) തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് ബെസ്റ്റ് ബസിന്‍റെ സേവനം ലഭിക്കുന്നത്. ഇതുകൊണ്ടു തന്നെ ജനജീവിതത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.കടബാധ്യത ഇല്ലാതാക്കുക, ശമ്പള പരിഷ്‌കരണം കൂടാതെ തൊഴിലാളികള്‍ക്ക് ബോണസ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജില്ലയിൽ ശർക്കരയുടെ വിൽപ്പന നിരോധിച്ചു; നിരോധനം മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്

keralanews the sale of jaggery banned in kannur and the presence of deadly chemicals found in it

കണ്ണൂർ:മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ ശർക്കരയുടെ(വെല്ലം)വിൽപ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ ശർക്കരയാണ് നിരോധിച്ചെതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷ്യവസ്തു ഉണ്ടാക്കാനുള്ള അനുമതി പോലും ലഭിക്കാത്തവരാണ് ഇവർ.മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.