Kerala, News

കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ.മലിനജല പ്ലാന്റിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയതിനെതിരെയാണ് ഹർത്താൽ.കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രെട്ടറി പുനത്തിൽ ബാഷിത് അറിയിച്ചു.അതേസമയം ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും.മലിനജല ശുദ്ധീകരണ പ്ലാന്റിനായി കണ്ണൂർ കോർപറേഷനിലെ താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിൽ പെട്ട വിവിധ റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നു.പൈപ്പിടൽ പ്രവർത്തിക്കായാണ് റോഡ് കുഴിച്ചത്. എന്നാൽ ഇത് പഴയപടി ആക്കാൻ വൈകുന്നത് വലിയ ദുരിതമാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വീടുകളിലെ താമസക്കാർക്കും ഉണ്ടാക്കുന്നത്.ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ കടകൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.പൊടിശല്യം കാരണം വ്യാപാരം നടക്കുന്നില്ല. വ്യാപാരികൾക്കും ജീവനക്കാർക്കും വിവിധ രോഗങ്ങൾ പിടിപെടുന്നു.കോർപറേഷന്റെ കെടുകാര്യസ്ഥതക്കെതിരെ കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.വ്യാപാരി ഹർത്താൽ വാഹന ഗതാഗതത്തിനു തടസ്സമാകില്ല.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് സി കെ ജയപ്രകാശ് അറിയിച്ചു.

Previous ArticleNext Article