Kerala, News

സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാം; നിർബന്ധമായും മാസ്‌ക് ധരിക്കണം;ആരോഗ്യമന്ത്രി വീണ ജോർജ്

keralanews there may still be corona waves in the state must wear mask health minister veena george

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജനങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രായമായവർ, ജീവിത ശൈലി രോഗമുള്ളവർ, വാക്‌സിൻ എടുക്കാത്തവർ എന്നിവർക്കിടയിലാണ് കൊറോണ മരണങ്ങൾ കൂടുതലായിട്ടുള്ളത്. അതിനാൽ വാക്‌സിൻ സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളിൽ ശക്തമായ ബോധവത്കരണം നടത്താൻ നിർദ്ദേശം നൽകി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേളയിൽ സംസ്ഥാനത്ത് പരീക്ഷാ കാലമായിരുന്നു. അതുകൊണ്ട് വാക്‌സിനേഷൻ യജ്ഞം ആയി നടത്തിയില്ല. സ്‌കൂൾ തുറന്നാൽ വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിൻ യജ്ഞവും ബോധവത്കരണവും നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. പൊതുയിടങ്ങളിൽ മാസ്‌ക് മാറ്റാം എന്ന ധാരണ ശരിയില്ല. മാസ്‌ക് ധരിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നത് തുടരണം. കൊറോണയെ പ്രതിരോധിക്കാൻ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും, വാക്‌സിൻ സ്വീകരിക്കുകയുമാണ് പ്രതിവിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രതിദിന കേസുകളിൽ കാര്യമായ വർദ്ധനവില്ല. എങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ കൊറോണ ക്ലസ്റ്റർ ഇല്ല. അടുത്ത ദിവസം രണ്ടാഴ്ചത്തെ കണക്കുകൾ പ്രസിദ്ധീകരിക്കും. ക്ലസ്റ്റർ ഉണ്ടായാൽ ജനിതക പരിശോധനയുൾപ്പെടെ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

Previous ArticleNext Article