Kerala

കേളകത്ത് ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ; പരിഭ്രാന്തിയിൽ പ്രദേശവാസികൾ;കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

കണ്ണൂർ: കേളകം പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി. അടയ്‌ക്കാത്തോട് – കരിയംകാപ്പ് റോഡിലാണ് കടുവയെ കണ്ടത്. നാട്ടുകാർ ചേർന്ന് കടുവയുടെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറി. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്ത് കടുവയെ കണ്ടെത്തിയത്. അടയ്‌ക്കാത്തോട് ടൗണിലും ആറാം വാർഡിലും ഞായറാഴ്ച വൈകിട്ട് നാല് മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനായി വാളകം മുക്കിൽ വനം വകുപ്പ് കൂടും സ്ഥാപിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്..ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടാപ്പിങ്ങ് കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന കരിനാട്ട് ബോബി, ചവറയ്ക്കല്‍ ബാബു എന്നിവര്‍ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ കടുവയെ കണ്ടത്. മുരണ്ടുകൊണ്ട് റോഡ് മുറിച്ചുകടന്ന കടുവ റബര്‍ തോട്ടത്തിലേക്ക് പോവുകയായിരുന്നു..കടുവ അവിടെ തന്നെ നിന്നതോടെ ബോബി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു നടന്നു വരുകയായിരുന്ന നാല് വിദ്യാര്‍ഥികളും കടുവയുടെ മുന്നില്‍പെട്ടു. കടുവയെ കണ്ട് പേടിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു.

Previous ArticleNext Article