Kerala, News

ശ്രീലങ്കൻ സ്വദേശിനിയായ യുവതി ശബരിമലയിൽ ദർശനം നടത്തിയതായി പോലീസ് സ്ഥിതീകരണം

keralanews police confirmed that sreelankan lady visited sabarimala

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലാണ് പുറത്തുവിട്ടത്.പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ശശികല ദർശനം നടത്തിയത്.സന്നിധാനത്തെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ്  പുറത്തുവന്നിരിക്കുന്നത്. പോലീസിന്റെ അറിവോടെയാണ് ശശികലയും സംഘവും പമ്പയിലെത്തുന്നത്.രാത്രി പത്തുമണിയോടെ സന്നിധാനത്തെത്തിയ സംഘം പിന്നീട് വഴിപിരിയുകയായിരുന്നു.എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയതെന്നും ശശികലയ്‌ക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നുമാണ് ശശികലയുടെ ഭർത്താവ് ശരവണമാരൻ പറഞ്ഞത്.തുടർന്ന് ശരവണമാരനും മകനും മലയിറങ്ങി.പമ്പയിലെ ഔട്പോസ്റ്റിൽ ഇവർ വിശ്രമിച്ചു.അപ്പോഴൊന്നും ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയ്യാറായില്ല.അല്പസമയത്തിനു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ശശികലയും പമ്പയിലെത്തി. ഇവിടെവെച്ച് ശശികലയെ തിരിച്ചറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തനിക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നാണ് ശശികല പ്രതികരിച്ചത്.പമ്പയിൽ നിന്നും മടങ്ങിയ ഇവർക്ക് പത്തനംതിട്ടവരെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.ഇവർ എവിടേക്കാണ് പോയതെന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.

Previous ArticleNext Article