India, Sports

സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്

keralanews newzealand knock india out of world cup cricket

മാഞ്ചെസ്റ്റർ:സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്.ന്യൂസിലന്‍ഡ്‌ മുന്നോട്ടു വച്ച 240 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്ണിന്‌ ഓള്‍ഔട്ടായി. ആദ്യം ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ടു വിക്കറ്റിന്‌ 239 റണ്ണെടുത്തു.കനത്ത മഴ കാരണം ചൊവ്വാഴ്‌ച്ച നിര്‍ത്തിവെച്ച മത്സരം ഇന്നലെ പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 211 റണ്‍സ്‌ എന്ന നിലയിലാണ്‌ ന്യൂസിലന്‍ഡ്‌ ഇന്നിങ്‌സ്‌ ആരംഭിച്ചത്‌.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 എന്ന വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.രോഹിത് ശർമ്മ,രാഹുൽ,കോഹ്ലി എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.ഓപ്പണര്‍മാരായ രോഹിതും രാഹുലും ഓരോ റണ്‍സ് വീതം മാത്രമാണ് നേടിയത്.തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി മടങ്ങി. നാലാം നമ്പറിൽ  ഇറങ്ങിയ റിഷഭ് പന്ത് 32 റണ്‍സ് എടുത്ത് പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യയും 32 റണ്‍സ് നേടി.പിന്നാലെ ക്രീസില്‍ ഒന്നിച്ച ധോണി-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. ഒരറ്റത്ത് ധോണി നിലയുറപ്പിച്ചപ്പോള്‍ ജഡേജ ആക്രമിച്ചു കളിച്ചു. 59 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.അവസാനം വരെ പിടിച്ചു നിന്ന ധോണി 49 മത്തെ ഓവറിന്‍റെ ആദ്യ പന്തില്‍ ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തി.തുടര്‍ന്ന് 2 റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ഫെര്‍ഗൂസണ്‍, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം.ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ലോര്‍ഡ്‌സിലാണ് ഫൈനല്‍.

Previous ArticleNext Article