Food, Kerala, News

അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

keralanews food safety certificate making compulsory for temples

കണ്ണൂർ:അന്നദാനം നടത്തുന്ന അമ്പലങ്ങൾക്കും പള്ളികൾക്കും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.മായം കലർന്ന വെളിച്ചെണ്ണയും ശർക്കരയും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.ദിവസം ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും നിലവിൽ ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നില്ല.ക്ഷേത്രങ്ങളിൽ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കര വിവിധ ഏജൻസികൾക്ക് കൊട്ടേഷൻ നൽകിയാണ് എത്തിക്കുന്നത്.ഇവയുടെ ഗുണനിലവാരം പരിശോധിക്കപെടുന്നില്ല.ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് നൂറു രൂപ മുതൽ 3000 രൂപ വരെയാണ് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിനായി ഫീസ് അടയ്‌ക്കേണ്ടത്.അതാത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ നിന്നും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നേരത്തെ ഉണ്ടായിരുന്നു.ഇത് പൂർണ്ണമായും നടപ്പായിട്ടില്ല. പാചകക്കാരിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടും പ്രധാനാധ്യാപകർ വാങ്ങണമെന്നാണ് നിർദേശം.ഇതിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിരുന്നു.

Previous ArticleNext Article