India, Kerala

സ്വഛച്ച് ഭാരത് യാത്രക്കാർക്ക് തിരിച്ചടി

IMG_20171213_084553

കോഴിക്കോട്: ഭാരതത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി പ്രധാന മന്ത്രി പ്രഖ്യാപിച്ച സ്വപന പദ്ധതി തകിടം മറിയുന്നു.

ജനങ്ങൾക്ക് സൗജന്യമായി  ശൗച്യാലങ്ങൾ ഉപയോഗിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനുകളിലും രാജ്യത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരത്തെ പണം കൊടുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന റെയിൽവേ സ്റ്റേഷനുകളിലെ ബാത്ത് റൂമുകൾ സൗജന്യമായി ഉപയോഗിക്കാം എന്ന നില വന്നതോടെ അധികാരികളും  ശുചീകരണ തൊഴിലാളികളും കൈയ്യൊഴിഞ്ഞിരിക്കുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലത്തിന്റെ ഇന്നത്തെ അവസ്ഥതന്നെയാണ് ഒട്ടുമിക്ക സ്റ്റേഷനുകളിലും. ദിവസേന ആയിരക്കണക്കിന്  യാത്രക്കാർ എത്തുന്ന ഉത്തര കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേസ്റ്റേഷൻ ആയിട്ടു പോലും പ്രധാനമന്ത്രി നൽകിയ പ്രഖ്യാപനം വെറും പരസ്യ വീഡിയോ ആയി മാത്രം നിലനിൽക്കുന്നു.

ഉയർന്ന ടിക്കറ്റ് എടുത്ത യാത്രകാർക്ക് മാത്രം ഉപയോഗിക്കുവാൻ എന്ന മുന്നറിയിപ്ബോർഡ് കണ്ട് വരുന്ന എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർ ശൗചാലയത്തിന്റെ അകത്ത് കടന്നാൽ കാണാൻ സാധിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ടൈൽസിന് മുകളിലൂടെ കുത്തിയൊലിച്ച് പോകുന്ന വാഷ് ബേസിനുകളിലെ മലിനജലമാണ്. യൂറി നലുകൾ  മിക്കവയും നിറഞ്ഞ് കവിഞ്ഞിരിക്കുകയുമാണ്.

റെയിൽവേ സ്വഛ് ഭാരതി നോട് പുറം തിരിഞ്ഞ് നിൽക്കുമ്പോഴും പെട്രോൾ പമ്പുകളിൽ ശുചിയായ ബാത്ത് റൂം സൗകര്യം നൽകുന്നുണ്ട് എന്നത് ഏറെ ആശ്വാസം നൽകുന്നതാണ്.

Previous ArticleNext Article