Kerala, News

കോട്ടയം അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews postmortem report says 15 year old girl killed in kottayam after brutal abuse

കോട്ടയം:അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച്‌ കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഈ പരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതല്‍ കാര്യം വ്യക്തമാകൂ.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Previous ArticleNext Article