Kerala, News

സ്വഭാവിക നീതി നിക്ഷേതമരുത് – ഹൈക്കോടതി

IMG_20201222_200753


കൊച്ചി : ഏത് വിഭാഗത്തിൽ പെടുന്നവരാണെങ്കിലും സ്വഭാവിക നീതിയുടെ നിക്ഷേധം ഉണ്ടാകാൻ പാടില്ലെന്ന് ബഹു: കേരള ഹൈക്കോടതി നിരീക്ഷിച്ചു.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമാതീതമായ വർദ്ധനവ് വരുത്തിയതിനെ ചോദ്യം ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷന്റെ വാദത്തിനിടയിലാണ് ജസ്റ്റിസ്.ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാനമായ നിരീക്ഷണമുണ്ടായത്.

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെക്കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഗവർമെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കുകയും,ആ കമ്മിറ്റിയുടെ മുൻപിൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി തങ്ങളുടെ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തതാണ്.എന്നാൽ ആ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല എന്ന് മാത്രമല്ല അവ എന്തു കൊണ്ട് പരിഗണിച്ചില്ല എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി ശമ്പള വർദ്ധനവ് നടപ്പിലാക്കി കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ് ഗവർമെന്റ് ചെയ്തത്.ഈ നടപടി സ്വഭാവിക നീതിയുടെ നിക്ഷേധമായി ബഹു.ഹൈക്കോടതി വിലയിരുത്തുകയും ഈ കേസിൽ അന്തിമ വിധി വരും വരെ ശമ്പള വർദ്ധനവിനെ സംബന്ധിച്ചുള്ള എല്ലാ നടപടികളും നിർത്തി വെക്കാനും ഉത്തരവിട്ടു.

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിക്കു വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.രവീന്ദ്രൻ,അഡ്വ.ജോർജ്ജ് മേച്ചേരി,അഡ്വ.ശ്രീധർ രവീന്ദ്രൻ എന്നിവർ ഹാജരായി.

Previous ArticleNext Article