Kerala

കേരളത്തിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രകാരെ പിടികൂടി

തൃശ്ശൂർ : കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശികളെ കേരള ഹൈവേ  പോലീസ് പിടികൂടി.

 

കേരളത്തിലെ ഒട്ടേറെ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ  ഡെബിറ്റ് /ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച് പണം നല്കുന്നതിനിടയിൽ  റസീപ്റ്റ്‌ പ്രിൻറ് എടുത്ത്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.  തുക സ്വൈപ്പ് ചെയ്ത ശേഷം കാർഡിന്റെ രഹസ്യ കോഡ് ടൈപ്പ് ചെയ്യുന്നതിനായി POS മെഷീൻ കാറിനുള്ളിലേക് വാങ്ങി ലാസ്റ്റ്  ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്ത് സ്വൈപ്പിങ് മെഷീൻ പമ്പിലെ തൊഴിലാളിക്ക് തിരികെ നൽകും ഇതിനിടയിൽ  ഇന്ധനം കൂടുതൽ ആവശ്യമില്ല എന്ന് അറിയിച്ച് ബാക്കി  തുക ക്യാഷായി  വാങ്ങുകയും ചെയ്യുന്ന രീതിയിൽ ആണ് തട്ടിപ്പ് നടത്തിയിരുന്നത്.

Screenshot_2020-08-13-21-02-47-969_com.whatsapp

കാസറഗോഡ് ജില്ലയിലെ മൂന്ന് പമ്പുകളിൽ ചൊവ്വായ്ച്ച തട്ടിപ്പ് നടന്നതോടെ പമ്പുടമകൾ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തട്ടിപ്പുകാരുടെ വീഡിയോ സഹിതം വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.  അടുത്ത ദിവസം  മലപ്പുറത്തും സമാനവിധത്തിൽ തട്ടിപ്പ് നടന്നതോടെ ഇവർ എറണാകുളം ഭാഗത്തേക് ആണ് നീങ്ങുന്നതെന്ന് മനസിലാക്കിയ പമ്പുടമകൾ ജാഗ്രത നിർദേശം തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയിരുന്നു.  ഇന്ന് വൈകുന്നേരം തൃശ്ശൂർ ജില്ലയിൽ ഇവരുടെ കാർ ശ്രദ്ദയിൽ പെട്ട അനൂപ് ജോർജ് എന്ന ഡീലർ വാഹനത്തെ പിന്തുടർന്ന് പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസ് സഹായത്തോടെ പിടികൂടുകയായിരുന്നു.

Previous ArticleNext Article