Kerala, News

ശ്രീലങ്കൻ യുവതി ദർശനത്തിനെത്തിയതായി അഭ്യൂഹം;ശബരിമലയിൽ വീണ്ടും സംഘർഷം

keralanews doubt that sreelankan lady came to visit again conflict in sabarimala

ശബരിമല:ശ്രീലങ്കന്‍ യുവതി മലകയറിയെന്ന അഭ്യൂഹം സന്നിധാനത്ത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.ഭര്‍ത്താവിനും മകനുമൊപ്പം ശശികല എന്ന യുവതിയാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. ശശികല മലകയറുന്നു എന്ന വിവരം ലഭ്യമായതിനെ തുടര്‍ന്ന് നടപ്പന്തലില്‍ വലിയ സംഘമാളുകള്‍ നാമജപ പ്രതിഷേധവുമായി കാത്ത് നില്‍ക്കുകയും ചെയ്തു.എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും പോലീസ് തിരിച്ചയക്കുകയാണ് ഉണ്ടായത് എന്നും ശശികലയുടെ ഭർത്താവ് അറിയിച്ചു.രാത്രി ഒന്‍പതരയോടെ, കുടുംബമായെത്തിയ യുവതി ദര്‍ശനം നടത്തിയെന്നും പതിനൊന്നു മണിയോടെ, മടങ്ങിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാല്‍, പതിനൊന്നിന് നടയടച്ച ശേഷം യുവതിയുടെ ഭര്‍ത്താവിനെയും മകനെയും സന്നിധാനത്തു വച്ച് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു.ചോദ്യങ്ങളോടു പ്രതികരിയ്ക്കാതെ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ ശശിയുടെ ഭർത്താവ് ശരവണമാരൻ പിന്നീട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.ഞങ്ങള്‍ ഒരുമിച്ചാണ് മല കയറിയത്. എന്നാല്‍, ഭാര്യ പകുതിക്കുവെച്ച് യാത്ര അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണവ്രതമെടുത്താണ് താൻ ദർശനം നടത്താനെത്തിയത്.എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല പറഞ്ഞു.

Previous ArticleNext Article