
തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് പ്രൊജക്റ്റ്( കെ.എസ്.ടി.പി) റോഡ് നിർമാണത്തിൽ ഒട്ടേറെ അപാകതകൾ.റോഡ് നിർമാണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ലോകബാങ്ക്.രണ്ടാം ഘട്ട നിർമാണ പദ്ധതികൾ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ വായ്പ്പതുകയ്ക്കു പുറമെ നിശ്ചിത തുക പിഴയും അടക്കേണ്ടി വരും.മുഴുവൻ പണിയുടെ മുപ്പതു ശതമാനം മാത്രമാണ് ഇത് വരെ പൂർത്തിയാക്കിയിട്ടുള്ളത്.പദ്ധതി പൂർത്തിയാക്കാൻ ഒന്നര വർഷം മാത്രമാണ് ബാക്കി.കെ.എസ്.ടി.പി രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ പുരോഗതിയും നിലവാരവും വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധികൾ പദ്ധതിയെ തരം താഴ്ത്തിയതായി ഉദ്യഗസ്ഥർ പറയുന്നു.പദ്ധതി റദ്ദാക്കുന്നതിനു മുൻപുള്ള നടപടിയായിട്ടാണ് തരം താഴ്ത്തലിനെ കണക്കാക്കുന്നത്.തരംതാഴ്ത്തിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചതായാണ് വിവരം.നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.പല റോഡുകളുടെയും നിർമാണത്തിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.രണ്ടാം ഘട്ട പദ്ധതിക്ക് 21.6 കോടി യു.എസ് ഡോളർ(ഏകദേശം 1400 കോടി രൂപ)ആണ് ലോകബാങ്ക് നൽകുന്നത്.2013 ജൂൺ 19 നാണ് ഇത് സംബന്ധിച്ചുള്ള കരാർ ഡൽഹിയിൽ ഒപ്പിട്ടത്.കരാറിന്റെ കാലാവധി 2018 ജൂലൈ 30 ന് അവസാനിക്കും.നിർമാണപ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചു പദ്ധതി അവസാനിപ്പിക്കേണ്ടത് നവംബർ 30 നാണ്.