
പരിയാരം:ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പരിയാരം സെന്ററിലെ ഓട്ടോ ഡ്രൈവർ ചന്ദ്രന്റെ ഭാര്യ പ്രീതയാണ്(35) മരിച്ചത്.വയറു വേദനയെ തുടർന്നാണ് പ്രീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിത്താശയത്തിൽ കല്ലാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കി.ചൊവ്വാഴ്ച ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും രാത്രിയായപ്പോൾ കലശലായ വേദന അനുഭവപ്പെടുകയും വയറു വീർത്തുവരികയും ചെയ്തു.തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിച്ചു.ഗ്യാസ്ട്രോ എന്ററോളജി സർജൻ ഡോ.ബിജു കുണ്ടിലിന്റെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.തുടർന്ന് ഡോക്ടർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ജൂനിയർ ഡോക്ടർമാരാണ് ചികിത്സ നടത്തിയതെന്നാണ് ആരോപണം.പ്രീതയുടെ ആരോഗ്യനില വഷളായത് ഇവർ ബന്ധുക്കളോട് പറഞ്ഞില്ല.മരിച്ചു കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് പരാതി.ഇതോടെ രോഷാകുലരായ നാട്ടുകാർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പ്രീതയുടെ ബന്ധുവിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.