
തിരുവനതപുരം:ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ മൂന്നു വർഷം തടവും പിഴയും.ജലാശയങ്ങൾ മലിനമാക്കുന്നതു തടയാൻ രാജ്യത്ത് നടപ്പിലാക്കിയ നിയമം ആദ്യമായി കേരളത്തിൽ നിലവിൽ വരും.നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകും.ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നദീസംരക്ഷണ അതോറിറ്റിയിൽ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിന് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാർഗ്ഗരേഖ തയ്യാറാക്കും.ഇതിനായി തദ്ദേശ തലം മുതൽ സംസ്ഥാനതലം വരെ സാങ്കേതിക സമിതികൾ രൂപീകരിക്കുമെന്ന് ഹരിത കേരളം ഉപാധ്യക്ഷ ടി.എൻ സീമ പറഞ്ഞു.