
തൃശൂർ:ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ പോലീസുകാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.പാവറട്ടി സ്റ്റേഷനിലെ സാജൻ,ശ്രീജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.തൃശൂർ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷ സെപ്റ്റംബറിൽ ഹൈക്കോടതി പരിഗണിക്കും.ഈ പോലീസുകാർ ഇപ്പോൾ സസ്പെന്‍ഷനിലാണ്.കഴിഞ്ഞ മാസമാണ് വിനായകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മർദനം മൂലമാണ് വിനായകൻ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.