
തിരുവനന്തപുരം:പിതൃസ്മരണയിൽ നാട് കർക്കിടക വാവിന്റെ പുണ്യം തേടുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു.പുലർച്ചെ മൂന്നു മണിയോടെയാണ് ബലികർമ്മങ്ങൾ തുടങ്ങിയത്.ആലുവ മണപ്പുറത്തും തിരുനെല്ലി അടക്കമുള്ള കേന്ദ്രങ്ങളിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ഇന്നലയെ പൂർത്തിയായിരുന്നു.ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.ആലുവയിൽ ബലിതർപ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോർഡ് ഫീസ് ഈടാക്കുന്നത്.ഹരിത പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ നടപ്പാക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും തർപ്പണയിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ബലിതർപ്പണം ഇന്ന് വൈകുന്നേരം മൂന്നു മണിവരെ നീണ്ടുനിൽക്കും.