
ഷില്ലോങ്:കനത്ത മത്സരം നടന്ന മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയത് തിരിച്ചടിയായി. 23 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന കോൺഗ്രസ് തെന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.എന്നാൽ ഭരിക്കാൻ വേണ്ട 30 സീറ്റുകൾ എന്ന നിലയിലേക്ക് അവർ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.14 സീറ്റുകളുള്ള എൻപിപിയാണ് കോണ്‍ഗ്രസിന് പിന്നിലുള്ള ഏറ്റവും വലിയ ഒറ്റകക്ഷി.ബിജെപിക്ക് ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിലെ ഭരണം നേടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.14 സീറ്റുകളുള്ള എൻപിപിയെയും മറ്റ് ചെറുകക്ഷികളെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കോണ്‍ഗ്രസും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറുകക്ഷികളെ ഒപ്പം നിർത്തി അധികാരം നേടിയെടുക്കാനാണ് കോൺഗ്രസ്സും ശ്രമിക്കുന്നത്.