
കോഴിക്കോട്:ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന.ബോട്ട് അപകടത്തിൽപെട്ടപ്പോൾ സമീപത്തുണ്ടായിരുന്ന വിദേശകപ്പലാണിത്.ഇതേ തുടർന്ന് ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥർ കപ്പൽ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബേപ്പൂരിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളായ ആന്‍റോ (39), റമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെ കാണാതായിരുന്നു.തിരുവനന്തപുരം സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ ബോട്ടുടമ ആന്‍റോയുടെയും പ്രിൻസിന്‍റെയും മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.