
ഗുഡ്ഗാവ്:ഗുഡ്ഗാവിലെ റിയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരനെ കഴുത്തറത്തുകൊന്ന കേസിൽ സ്കൂളിന്റെ പ്രിൻസിപ്പാലിനെയും ഏതാനും അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു.മറ്റു അദ്ധ്യാപകരെ ചോദ്യം ചെയ്തു വരികയാണ്.പ്രിൻസിപ്പലിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.സ്കൂളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കൂടുതൽപേരെ അറസ്റ് ചെയ്യാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല.നാളെ വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂളിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.പോലീസിന്റെ സർട്ടിഫിക്കറ്റോ വേണ്ടത്ര പരിശോധനയോ ഇല്ലാതെയാണ് ഡ്രൈവര്മാരെയും മറ്റും നിയമിച്ചതെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.റിയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ വെള്ളിയാഴ്ചയാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.