
വടകര:വടകര ഓർക്കാട്ടേരിയിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് കാണാതായ മൊബൈൽ ഷോപ്പ് ഉടമ അംജദ്(23), ജീവനക്കാരി പ്രവീണ(32) എന്നിവരെ കണ്ടെത്തി.കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.ആഴ്ചകളായി ഫ്‌ളാറ്റിൽ രഹസ്യമായി കഴിയുകയായിരുന്ന ഇരുവരെയും അതിസമർത്ഥമായാണ് അന്വേഷണ സംഘം പിടികൂടിയത്. ഫ്ലാറ്റിൽ താമസിച്ച് ഓൺലൈനായി ബിസിനസ് നടത്തി വരികയായിരുന്നു ഇവർ.കംപ്യൂട്ടറിൽ അതിവിദഗ്ദ്ധനായ അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ആരുമായും ഇവർ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെ ഒരു ഫോൺ നമ്പറിലേക്ക് വന്ന വിളിയിൽ സംശയം തോന്നിയ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.സെപ്റ്റംബർ പതിനൊന്നിനാണ് അംജാദിനെ കാണാതാകുന്നത്.ഇയാൾക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രണ്ടുമാസം കഴിഞ്ഞപ്പോൾ പ്രവീണയെയും കാണാതായി.ഇവർക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്തിരുന്നു.ഇതിനിടെയാണ് രണ്ടുപേരും പിടിയിലാകുന്നത്.അംജാദ് നിർദേശിച്ച പ്രകാരമാണ് പ്രവീണ കടപൂട്ടി സ്ഥലം വിട്ടത്.കടപ്പൂട്ടി പ്രവീണ സ്കൂട്ടറുമായി വടകര സ്റ്റാന്റ് ബാങ്കിനടുത്ത് എത്തി സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അംജാദിനൊപ്പം പോവുകയായിരുന്നു.ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പ്രവീണ.സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസ് നടത്തുന്നതും ഒക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.