കൊച്ചി:പാറ്റൂർ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ ചീഫ് സെക്രെട്ടറി ഭരത് ഭൂഷൺ,ആർ ടെക് എം.ഡി അശോക് എന്നിവർ അടക്കമുള്ള അഞ്ചു പ്രതികൾക്കെതിരായ വിജിലൻസ് കേസാണ് കോടതി റദ്ദാക്കിയത്.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദമായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ പാറ്റൂര്‍ കേസ്.എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് അംഗീകരിക്കപ്പെടുന്നത്. പാറ്റൂരിലെ ഫ്‌ളാറ്റ് കമ്പനിയുടെ ഭൂമിയില്‍ നിന്ന് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കം. അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നേരിട്ടിറക്കിയ ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആയിരുന്നു. ജല അതോറിറ്റിയുടെ ഭൂമി കൈയ്യേറിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.ലോകായുക്തയില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെയും ഭരത് ഭൂഷന്റെയും പേര് പരാമര്‍ശിക്കുന്നത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.