
കൊച്ചി:ജിഷ വധക്കേസിൽ വാദം പൂർത്തിയായി.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.കേസിൽ തുടരന്വേഷണം വേണമെന്ന അമീറുൽ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി.നിർഭയ കേസിനു സമാനമായ കേസാണിതെന്നു പ്രോസിക്യൂഷൻ പറഞ്ഞു.കൊലപാതകം,മാനഭംഗം,മാരകമായി മുറിവേൽപ്പിക്കൽ,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള വകുപ്പുകൾ.ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഈ നാല് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന് പ്രതിഭാഗം വാദിച്ചു.കേസിൽ ദൃക്‌സാക്ഷികളില്ല.ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ശിക്ഷിക്കരുത്.കേസിനു പിന്നിൽ ഭരണകൂട താല്പര്യമാണെന്നും പോലീസ് അതിനൊത്ത് പ്രവർത്തിച്ചെന്നും പ്രതിഭാഗം വാദിച്ചു.