
തിരുവനന്തപുരം:അപസ്മാരത്തെ തുടർന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നന്ദൻകോഡ് കൂട്ടക്കൊലക്കേസ് പ്രതി കേഡലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. മരുന്നുകളോട് നേരിയ തോതിൽ മാത്രമേ പ്രതികരിക്കുന്നുള്ളൂ.കേഡലിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഏഴുവിഭാഗങ്ങളിലുള്ള ഡോക്റ്റർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ ബോർഡ് തിങ്കളാഴ്ച ചേരും .വ്യാഴാഴ്ച പുലർച്ചെയാണ് കേഡലിനെ പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.