
തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട് സർക്കാർ തിരുത്തിയെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ ജസ്റ്റിസ് ജി.ശിവരാജനെ സന്ദർശിച്ചിരുന്നതായും ചെന്നിത്തല ആരോപിച്ചു. റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്തു വിട്ടത് അവകാശലംഘനമാണ്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് നല്കാൻ സർക്കാർ തയ്യാറായില്ല.ആരോപണത്തെ നേരിടാനുള്ള ശക്തി യു ഡി എഫിനുണ്ടെന്നും ഇന്ന് നിയമ സഭയിൽ സോളാർ കേസുമായി ഉന്നയിച്ച എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.