Food

പച്ചക്കറികൾക്ക് വിൽപ്പന വില നിശ്ചയിക്കണമെന്ന് കർഷക സംഘടന

keralanews the farmers organisation wants to fix sales price for vegetables

ന്യൂഡൽഹി:പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവിളകൾക്കും പരമാവധി വിൽപ്പന വില നിശ്ചയിക്കണമെന്ന് ആർഎസ്എസ് കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്.കർഷകർ വലിയ അനീതിയാണ് നേരിടുന്നതെന്നും പച്ചക്കറികൾക്കും മറ്റ് കാർഷികോൽപ്പനങ്ങൾക്കും വില്പന വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് കിസാൻസംഘ് ആവശ്യപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ കർഷകരെ സംബന്ധിച്ച നിർണായക ആവശ്യവുമായി ഭരണാനുകൂല്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുന്നത്. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും കിസാൻസംഘ് കുറ്റപ്പെടുത്തുന്നു. നിലവിൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പച്ചക്കറി ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുന്നത്.ഇപ്പോൾ 23 ഇനങ്ങൾക്ക് മാത്രമാണ് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്.എല്ലാ പ്രധാനപ്പെട്ട വിളകൾക്കും താങ്ങുവില നല്കാൻ സർക്കാർ തയ്യാറാകണമെന്നും ഭാരതീയ കിസാൻസംഘ് ദേശീയ സെക്രെട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.

Previous ArticleNext Article