ന്യൂഡൽഹി: ഹൃദയ സ്തംഭനത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാർലമെന്റിൽ കുഴഞ്ഞു വീണ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് എം പി(78) അന്തരിച്ചു. ഡൽഹിയിലെ റാം മനോഹർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ടേകാലോടെ ആണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മക്കളാണ് മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എം പിയെ കാണാനെത്തിയ മക്കളെയും കോൺഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയെയും ആശുപത്രിഅധികൃതർ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധവും നടന്നിരുന്നു. അഹമ്മദിന്റെ മക്കൾ പോലീസിൽ പരാതിപ്പെടുകയും പോലീസ് അധികൃതരുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് മരണവിവരം പുറത്തുവരുന്നത്.
മൃതദേഹം രാവിലെ 8 മുതൽ 12 വരെ ഡൽഹിയിലെ വസതിയിൽ പൊതുദര്ശനത്തിന് വെക്കും . തുടർന്ന് കേരളത്തിലേക്ക് എത്തിക്കുകയും കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്ശനത്തിന് വെക്കുകയും ചെയ്യും.ജന്മദേശമായ കണ്ണൂരിലാണ് ഖബറടക്കം.
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ 5 വർഷത്തേക്ക് ചുമതലകളിൽ നിന്ന് മാറ്റി നിർത്താമെന്നും ഒരു അധ്യാപികയായി പോലും കോളേജിൽ ഉണ്ടാവില്ലെന്നും മാനേജ്മെന്റ്.
എല്ലാ ആവശ്യങ്ങളും നേടിയെടുക്കാനായെന്നും സമരം പൂർണ വിജയമായിരുനെന്നും . എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിജിൻ അറിയിച്ചു. തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു
എന്നാൽ ലോ അക്കാദമി ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു വാർത്ത. ഇതിനെ സംബന്ധിച്ചു പ്രതികരിക്കാനായി അക്കാഡമി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന ആളെ അനർട് ഡയറക്ടർ ആയി നിയമിച്ചുവെന്ന പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക് ഉത്തരവിട്ടു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ആർ ഹരികുമാറിനെ അനർട് ഡയറക്ടർ ആയി നിയമിച്ചു എന്നാണ് ആരോപണം
മന്ത്രിയ്‌ക്കെതിരെ വിജിലൻസ് കോടതിയെ സമീപിച്ചത് കോവളം MLA എം വിൻസെന്റാണ് . 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ ആവശ്യം .
തിരുവനന്തപുരം: ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന V S അച്യുതാനന്ദന്റെ ആവശ്യത്തിന് അനുകൂല നിലപാട് . അക്കാദമി സ്ഥിതിചെയുനത് സർക്കാർ ഭുമിയിലാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ.
അക്കാഡമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട രേഖ നിയമസഭാ ലൈബ്രറിയിൽ ഉണ്ട് .ഇതുമായി ബന്ധപ്പെട്ടു മന്ത്രി എം എൻ ഗോവിന്ദൻ നായർ നൽകിയ മറുപടിയിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ് . “ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല അതിന്റെ ചീഫ് പേട്രൺ ഗവർണറാണ് പേട്രൺ ചീഫ് മിനിസ്റ്ററും റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പിന്നെ മുന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്” 1968ലാണ് ഈ ചോദ്യോത്തരം
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പൊതുബജറ്റ് നാളെ. സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വേയും നോട്ട് അസാധുവാക്കല്‍ വിജ്ഞാപനവും സമര്‍പ്പിച്ചശേഷം സഭകള്‍ പിരിയും.അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുന്ന സമയമാണിത്.ബജറ്റ് അവതരണം ഫെബ്രുവരി 1-ന് ആകുന്നത് സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നാളെ പൊതു ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റ് ഇത്തവണമുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടായിരിക്കും അവതരിപ്പിക്കുക. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പി.മാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്‌കരിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒന്‍പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് ഒന്‍പതുമുതല്‍ ഏപ്രില്‍ 12 വരെയും. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.
നോട്ടു അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണിത് എന്നത് കൊണ്ട് രാജ്യം ഉറ്റുനോക്കുകയാണ്.
വാഷിങ്ട്ടണ് : അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ നിയമിച്ച സാലി എട്ടോയെയാണ് ട്രംപ് പുറത്താക്കിയത്.
ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കു ഏർപ്പെടുത്തിയ വിലക്കിനെയാണ് സാലി എട്ടോ എതിർത്തത്.ട്രംപിന്റെ ഉത്തരവനുസരിച് സാലി എട്ടോയെ പുറത്താക്കിയെന്നു വൈറ്റ് ഹൌസ് വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു
യേറ്റ്സിനു പകരം ദാന ബോയന്റെയെ തൽസ്ഥാനത്തു നിയമിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത് .ഈ വിവാദ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം .
ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് RBI. എന്നാൽ ഈ ഇളവ് തത്കാലം Current അക്കൗണ്ടകൾക്കു മാത്രമാണെന്നും RBI അറിയിച്ചു. ഇതോടെ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ATM യിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. Savings അക്കൗണ്ട് കൾക്കുള്ള നിയന്ത്രണം പിൻവലിക്കൽ .സമീപ ഭാവിയിൽ തന്നെ ഉണ്ടാവും .
റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അതാതു ബാങ്കുകൾക്ക് അവരവരുടേതായ നിയന്ത്രണങ്ങൾ ആവാം എന്നും RBI അറിയിച്ചു..
തിരുവനന്തപുരം : ലക്ഷ്മി നായർ രാജി വെക്കുക എന്നുള്ളതാണ് സർക്കാരിന്റെ അഭിപ്രായം എന്നും വിദ്യാർത്ഥികൾക്ക് നീതി കിട്ടണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നീതി കിട്ടിയതിനു ശേഷമേ സമരം പിന്വലിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാര കൈമാറ്റത്തിനുള്ള അക്കാദമി യുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് നടക്കും . ഈ ചർച്ചയ്ക്കു ശേഷം മാനേജ്മെന്റ് രാത്രി 8മണിയോടെ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചനടത്തും എന്നും വാർത്തയുണ്ട് .കഴിയുമെങ്കിൽ ഇന്ന് തന്നെ സമരം അവസാനിപ്പിക്കാൻ ശ്രെമിക്കുമെന്നു അക്കാദമി ചെയർമാൻ നാരായണൻ നായർ മാധ്യമങ്ങളോട് പറഞ്ഞു .
ഇന്നത്തെ ചർച്ചയിലൂടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്നാണ് സൂചന
വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച് ആക്ഷേപിച്ചു എന്ന വിഷയത്തിൽ ലക്ഷ്മി നായർ ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ പോലീസ് കേസെടുത്തു . ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പരാതിയിൽ ചേർത്തിട്ടുള്ളത് .കോളേജ് പ്രിൻസിപ്പൽ ആയ തന്റ്റെ ഹോട്ടലിൽ ജോലിചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നതടക്കമുള്ള പരാതികൾ ആണ് ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത് സംഭവങ്ങളുടെ തീവ്രത ഓരോദിവസവും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലക്ഷ്മി നായരുടെ രാജി അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നു സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ കീഴിലാവും അന്വേഷണമെന്നാണ് സൂചന
തിരുവനന്തപുരം: നാളെയും ഏപ്രിൽ രണ്ടിനുമായി രാജ്യമൊട്ടാകെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിന് തായേ ഉള്ള കുട്ടികൾക്കാണ് പോളിയോ മരുന്ന് നല്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും തുള്ളി മരുന്ന് നൽകാൻ ഏർപ്പാടാക്കിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പോളിയോ ബാധിച്ചിരുന്നു. 125 രാജ്യങ്ങളിൽ ബാധിച്ച പകർച്ച വ്യാധി നമ്മുടെ രാജ്യത്തെയും ഭീതിയിലാക്കിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ ഒരൊറ്റ പോളിയോ രോഗം പോലും റിപ്പോർട്ട് ചെയ്തില്ല.
പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ് (വൈൽഡ് വൈറസ്) വസിക്കുന്നത് കുട്ടികളുടെ കുടലിൽ ആണ്. എല്ലാ കുട്ടികൾക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ കുടലിലുള്ള വന്യവൈറസുകളെ അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളുകയും തുടർന്ന് വാക്സിൻ വൈറസുകൾ അവയെ നശിപ്പിക്കുകയും ചെയ്യും.
രോഗ പ്രതിരോധ ചികിത്സപട്ടിക പ്രകാരം പോളിയോ വാക്സിൻ വ്യക്തിഗത സംരക്ഷണമാണ് നൽകുന്നതെങ്കിൽ പൾസ് പോളിയോ തുള്ളിമരുന്ന് രോഗാണു സംക്രമണം തടഞ്ഞ് സമൂഹത്തിൽ ഒന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തി പോളിയോ രോഗ നിർമാർജ്ജനം സാധ്യമാക്കും.
കേരളത്തിൽ രണ്ടായിരത്തിന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2011 ൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിൽ നിന്നും അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗവ്യാപനം കണക്കിലെടുത്ത് പൾസ് പോളിയോ പരിപാടി ഇന്ത്യയിൽ ഇത്തവണയും തുടരുകയാണ്. പോളിയോ രോഗത്തിന്റെ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ച ഭാരതം ആ രോഗത്തിന്റെ പുനപ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്.
ദേശിയ പോളിയോ പൾസ് ഇമ്മ്യൂണസേഷൻ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നവജാത ശിശുക്കൾക്കും നാളെ പൾസ് പോളിയോ വാക്സിൻ നൽകും.