അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ദിലീപിനെ കേസിൽ അറസ്റ്റ് ചെയ്തശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്നാണ് ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഇയാളെ അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല.അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയത് പ്രോസിക്യൂഷന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.ഇതോടെ ഇയാൾക്ക് കീഴടങ്ങുകയല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല.അപ്പുണ്ണിക്ക് വേണമെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് കോടതി അറിയിച്ചു.ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം:ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അക്രമം നടക്കുമ്പോള്‍ ഇടപെടാതിരുന്നതിലാണ് നടപടി.ഇന്ന് പുലർച്ചെയാണ് പോലീസ് കാവലുണ്ടായിരുന്ന ബിജെപി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്.സിപിഎം കൗൺസിലർ ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ബിജെപി ഓഫീസിൽ അതിക്രമിച്ചു കയറി വാഹനങ്ങളും ജനൽ ചില്ലുകളും തല്ലിപ്പൊളിച്ചു.എന്നാൽ കാവൽ നിന്നിരുന്ന പോലീസുകാർ ഇവരെ തടഞ്ഞില്ല.മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് പ്രകടനം നിരോധിക്കാന്‍ കലക്ടറോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു.
കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറും
തിരുവനന്തപുരം:കോവളം കൊട്ടാരവും ഇതിനോട് ചേർന്നുള്ള 4.13 ഹെക്റ്റർ സ്ഥലവും പ്രവാസി വ്യവസായി രവിപിള്ളയുടെ ആർ.പി ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അവകാശം സർക്കാറിൽ നിലനിർത്തി കൈവശാവകാശം ആർ.പി ഗ്രൂപ്പിന് നൽകാനാണ് തീരുമാനം.കൊട്ടാരത്തോട് ചേർന്നുള്ള ഭൂമി റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തും അധിക ഭൂമിയുണ്ടെങ്കിൽ അത് സർക്കാർ ഏറ്റെടുക്കും.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം.ഇതിനെതിരെ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.റവന്യൂ വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ടൂറിസം വകുപ്പിന്റെ ഫയലായാണ് കൊട്ടാരം വിഷയം പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത്.മന്ത്രി എ.കെ ബാലൻ ഇതിനെ പിന്തുണച്ചു.ഉടമസ്ഥത സംബന്ധിച്ച് പിന്നീട് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാറിൽ നിലനിർത്തി കൊട്ടാരം കൈമാറുക അല്ലെങ്കിൽ നിരുപാധികം വിട്ടു നൽകുക എന്നീ രണ്ടു നിർദേശങ്ങളാണ് മന്ത്രി സഭാകുറിപ്പിൽ ഉണ്ടായിരുന്നത്.കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും തീരുമാനമെന്ന് പി.തിലോത്തമൻ അറിയിച്ചു.ഉടമസ്ഥത ചോദ്യം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിലനിർത്തി കൊണ്ട് വേണം കൈമാറ്റമെന്നു മന്ത്രി തോമസ് ഐസക് ,മാത്യു.ടി.തോമസ് എന്നിവർ നിർദേശിച്ചു.
സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊല്ലം:സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തിൻമൂട്ടിനു സമീപം ചിതറ എസ്.എൻ.എച്.എസ്സിലെ സ്കൂൾ ബസ്സാണ് മറിഞ്ഞത്.പതിനാറു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനൊന്നു പേരെ കടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ
കൊച്ചി:2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ.നാല് ബാഗുകളിലായാണ് പണം കണ്ടെടുത്തത്.മലപ്പുറത്ത് നിന്നും പെരുമ്പാവൂരിലേക്കു ആഡംബരകാരിൽ സഞ്ചരിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്.ആയിരത്തിന്റെ 122 കെട്ട് നോട്ടും അഞ്ഞൂറിന്റെ 299 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.കടമറ്റം സ്വദേശി അനൂപ്,കുറുപ്പുംപടി സ്വദേശി നിതിൻ,ആലുവ ചുണങ്ങംവേലി സ്വദേശി ജിജു,മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി,അമീർ,ആലുവ തോട്ടമുഖത്ത് തയ്യൽ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്..
12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവൻ ഡയറക്ടർ അറസ്റ്റില്‍
കോട്ടയം:കോട്ടയം പാമ്പാടിയിൽ 12 വയസുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴി എടുത്തു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഉണ്ണി എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ടിനെ തുടർന്ന് ആശ്വാസ് ഭവന്റെ പ്രവർത്തനം മരവിപ്പിച്ചു.ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടു കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി.
നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പട്ന:ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയർന്നുവന്ന ബീഹാറിലെ മഹാസഖ്യം തകർന്നു.സഖ്യവുമായി മുന്നോട്ടു പോകാനാവില്ലെന്നും രാജി വെക്കുകയാണെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു.തൊട്ടുപിന്നാലെ നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി എത്തി.ഇന്ന് രാവിലെ പത്തിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച രാത്രി ചേർന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.ഇക്കാര്യം ബിജെപി യുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോഡി നിതീഷ് കുമാറിനെ അറിയിച്ചു.വ്യഴാഴ്ച പുലർച്ചെ ജെഡിയു,ബിജെപി നേതാക്കൾ ഗവർണറെ കണ്ടു 132 എം എൽ എ മാരുടെ പിന്തുണ അറിയിച്ചു.തുടർന്ന് പുറത്തെത്തിയ സുശീൽ കുമാർ രാവിലെ പത്തു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് അറിയിക്കുകയായിരുന്നു.സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വെക്കണമെന്ന നിലപാട് സഖ്യ കക്ഷിയായ ആർ ജെ ഡി പരസ്യമായി തള്ളിയതിന് തൊട്ടു പിന്നാലെ നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.അഴിമതിക്കെതിരായ ഉറച്ച പോരാട്ടത്തിന് നിതീഷിനെ അഭിനന്ദിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
ബീഹാർ:ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു.ഗവർണർക്കു രാജിക്കത്ത് കൈമാറി.ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വയ്ക്കാത്ത പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്റെ രാജി.ഇതോടെ മഹാസഖ്യം തകർച്ചയിലേക്ക്.അഴിമതി ആരോപണം നേരിടുന്ന തേജസ്വി 72 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.ഇത് തേജസ്വി യാദവ് നിരസിച്ചു.ഇതാണ് നിതീഷിന്റെ രാജിയിലേക്കു നയിച്ചത്.
എം.വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി.വിന്സന്റിനു ജാമ്യം നൽകിയാൽ സമാധാന പ്രശ്നമുണ്ടാകുമെന്നു കോടതി വിലയിരുത്തി.വിൻസെന്റ് ഇപ്പോൾ പുറത്തിറങ്ങിയാൽ പരാതിക്കാരിയായ വീട്ടമ്മയുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.അതേസമയം എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെടുത്ത വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും.പരാതിക്കാരിയുടെ സഹോദരനെ വിളിച്ചു എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.