വ്യാജരേഖ ചമച്ചു സ്വത്ത് തട്ടിയെടുക്കൽ: ഭാര്യയെന്ന് അവകാശപ്പെട്ട ജാനകി അറസ്റ്റിൽ

keralanews woman held for forging papers to grab property

പയ്യന്നൂർ: സഹകരണ റിട്ട. റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുത്തതും സംബന്ധിച്ച കേസിൽ ഭാര്യയെന്ന് അവകാശപ്പെട്ട കോറോത്തെ കെ.വി.ജാനകി(72)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനകിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു.ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്നതാണു കേസ്. നേരത്തേ രണ്ടു  വിവാഹം  കഴിച്ചിരുന്ന ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു രേഖകളുടെയും ബന്ധപ്പെട്ടവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നു പൊലീസ് വ്യക്തമാക്കി.ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, അന്നത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും കേസിൽ പ്രതികളാണ്.ജാനകിയുടെ പേരിൽ വില്ലേജ് ഓഫിസിലും നഗരസഭയിലും നൽകിയ അപേക്ഷകളും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയും കള്ളമാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി.ആസാദ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ രാവിലെ സഹോദരൻ രാഘവനൊപ്പമാണു ജാനകി പൊലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രവാസി വോട്ടിന് അംഗീകാരം

keralanews approval for nri vote

ന്യൂഡൽഹി:വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി.ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.വിദേശത്തു കഴിയുന്ന ഇന്ത്യക്കാർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം.ഇതിനു പകരം അവർ താമസിക്കുന്ന രാജ്യത്തു വോട്ടിങ്ങിനു അവസരമൊരുക്കുകയോ പകരക്കാർക്കു സ്വന്തം മണ്ഡലങ്ങളിൽ അവസരം നൽകുകയോ ചെയ്യണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്.പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള നിർദേശമാണ് മന്ത്രിസഭാ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം. വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധി ആരെന്നു വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.ഒരുതവണ നിയോഗിക്കുന്ന പ്രതിനിധിക്ക് അതെ പ്രവാസിക്കു വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്

keralanews private bus strike on 18th august

കോട്ടയം:ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്.നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ  അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇത് സൂചന പണിമുടക്ക് മാത്രമാണെന്നും ബസ്സുടമകൾ അറിയിച്ചു.ഈ വർഷം ജനുവരിയിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയിരുന്നു.ഇതിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.ബസ് വ്യവസായവുമായി ബന്ധപ്പെട്ട് അമിതമായ ചിലവാണ് ഉള്ളതെന്നും മുന്നോട്ട് പോകാനാകാത്ത സാഹചര്യമുണ്ടെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.

മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍

keralanews madanis journey to kerala is in crisis

തിരുവനന്തപുരം:മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലാക്കി കര്‍ണാടക പൊലീസ് ഭീമമായ തുക സുരക്ഷാ ചിലവായി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളമായി 16 ലക്ഷം രൂപയും മറ്റ് ചിലവുകള്‍ വേറെ തന്നെയും വഹിക്കണമെന്നുമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് മഅ്ദനി. സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.ഇന്ന് മഅ്ദനിയുടെ അഭിഭാഷകനും ബന്ധുക്കള്‍ക്കും കര്‍ണാടക പൊലീസ് നല്‍കിയ ചിലവ് കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്‍പി അടക്കം 19 ഉദ്യോഗസ്ഥരായിരിക്കും മഅ്ദനിയെ അനുഗമിക്കുക. ഇവരുടെ 15 ദിവസത്തെ ശമ്പളം ഇപ്പോള്‍ തന്നെ അടക്കണം. രണ്ടേകാല്‍ ലക്ഷം രൂപ ജിഎസ്‍ടി അടക്കം 1590000 രൂപയാണ് ഇതിന് വേണ്ടിവരിക. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥരുടെ ഫ്ലൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ ചിലവ്, താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചിലവുകളും മഅ്ദനി തന്നെ വഹിക്കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മകളുടെ വിവാഹത്തിനായി ജാമ്യം അനുവദിച്ച് കേരളത്തിലെത്തിയപ്പോള്‍ അനുഗമിച്ച 4 ഉദ്യോഗസ്ഥര്‍ക്കായി 50,000 രൂപയാണ് അടക്കേണ്ടി വന്നത്. 19 പേര്‍ വരുന്ന ഉദ്യോഗസ്ഥരുടെ മറ്റു ചിലവ് കൂടി ആകുമ്പോള്‍ വലിയ തുക കണ്ടെത്തേണ്ട സാഹചര്യമാണ്.തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം ലഭിച്ചിട്ടും നാട്ടില്‍ പോകാനാകാത്ത അവസ്ഥയിലാണ് മഅ്ദനി.പുതിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനായി ശ്രമം നടത്താനാണ് മഅ്ദനിയുടെയും ബന്ധുക്കളുടെയും തീരുമാനം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

keralanews drugs seized from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.ഒരുകോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റവന്യൂ ഇന്റലിജൻസ് വിഭാഗം അറിയിച്ചു.ക്വലാലംപൂരിലേക്കു കടത്താൻ ശ്രമിക്കവെയാണ് കാർഗോ വിഭാഗത്തിൽനിന്നും ലഹരിമരുന്ന് പിടികൂടിയത്.

മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം: സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

keralanews central leadership is unhappy over chief ministers behaviour to the media

തിരുവനന്തപുരം:മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പെരുമാറിയതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. ഗവര്‍ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയിലും കേന്ദ്രത്തിന് അതൃപ്തിയുണ്ട്.തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി – ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നുപറ‍ഞ്ഞ് ദേഷ്യപ്പെട്ടത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പോയി കണ്ടത് ഒഴിവാക്കേണ്ടതായിരുന്നു. അത്തരത്തില്‍ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെന്നിരിക്കെ എന്തിന് മുഖ്യമന്ത്രി പോയെന്ന ചോദ്യവും കേന്ദ്ര നേതൃത്വം ഉയര്‍ത്തുന്നു.ഗവര്‍ണറുടെ നിര്‍ദേശപ്രകാരമല്ലാതെ സര്‍ക്കാര്‍ തന്നെ സര്‍വ്വകക്ഷിയോഗം വിളിക്കുകയായിരുന്നു വേണ്ടതെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഗവര്‍ണറുടെ നടപടികളും ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷം ചെയ്തെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.

പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരും

keralanews lpg subsidy for poor will continue

ന്യൂഡൽഹി:പാവപ്പെട്ടവർക്കുള്ള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം അർഹതപ്പെട്ടവർക്ക് സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ ലഭിക്കും.പാചക വാതക വില കൂട്ടാനും  സബ്സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ സർക്കാരിന്റേതാണ്.ഈ സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കില്ലെന്നും എന്നാൽ അനർഹരെ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

keralanews actor siddique was questioned by the investigation team

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു.ആലുവ പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.നടി അക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് സിദിഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് ചോദിച്ചു.നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ  മറുപടി.നടി ആക്രമിക്കപ്പെട്ട  കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിദ്ദിക്ക് ആദ്യം മുതൽ സ്വീകരിച്ചത്.ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്യുന്ന സമയത്തും ആലുവ പോലീസ് ക്ലബ്ബിൽ സിദ്ദിക്ക് എത്തിയിരുന്നു.

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

keralanews reshuffle in police
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു.വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന എസ്. ആനന്ദകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി നിയമിച്ചു. കെ.എസ്.ഇ.ബി. വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി.ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റി. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് ഐ.ജി.യാകും. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് ഐ.ജി.ഇ.ജെ. ജയരാജനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സേതുരാമനെ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.പോലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന രാഹുല്‍ ആര്‍. നായര്‍ തൃശ്ശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പോലീസ് കമ്മിഷണര്‍മാരാകും. യതീഷ്ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്.പി.യാകും. തിരുവനന്തപുരം ഡി.സി.പി. അരുള്‍ ബി. കൃഷ്ണ വയനാട് എസ്.പി.യാകും. കൊല്ലം റൂറല്‍ എസ്.പി.യായി ബി. അശോകനും ആലപ്പുഴയില്‍ എസ്. സുരേന്ദ്രനുമാണ് നിയമിതമായത്. പി. ജയദേവ് തിരുവനന്തപുരത്തും മെറിന്‍ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാനച്ചുമതലയുള്ള ഡി.സി.പി.മാരാകും.വരുംദിവസങ്ങളില്‍ വീണ്ടും പോലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പില്‍നിന്ന് ലഭിക്കുന്നത്.

പൾസർ സുനിയെ അറിയാമെന്ന് അപ്പുണ്ണിയുടെ മൊഴി

keralanews appunni says he knows pulsar suni

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറിയാമെന്നു അപ്പുണ്ണി മൊഴി നൽകി.സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നും അത് ദിലീപിന്റെ നിർദേശ പ്രകാരമാണെന്നും അപ്പുണ്ണി വ്യക്തമാക്കി. നടൻ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം തൊട്ടേ സുനിയെ പരിചയമുണ്ടായിരുന്നെന്നും ദിലീപുമായി സുനിക്ക് അടുത്ത ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പോലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.ആറു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം അപ്പുണ്ണിയെ പോലീസ് വിട്ടയച്ചു.ഇയാളിൽ നിന്നും മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.രണ്ടു ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.