ആധാറില്ലാത്ത കുട്ടികൾക്ക് ഇനി സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല

keralanews students with out aadhaar will not get lunch from school

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് ഇനി മുതൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല.ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളെയും ആധാറിൽ എൻറോൾ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ആധാറിൽ എൻറോൾ ചെയ്യാത്തവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് നല്കാൻ പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.ഉച്ചഭക്ഷണ പദ്ധതിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.ആധാറിൽ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് അത് ചെയ്യാനായി ഈ മാസം 20,27,28 എന്നീ തീയതികളിൽ അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.ഈ മാസം പതിനേഴാം തീയതി മുതൽ 31 വരെയുള്ള  ദിവസങ്ങളിൽ കുട്ടികൾക്ക് ആധാർ എടുക്കാനുള്ള സൗകര്യവുമുണ്ടാകും.ഇതിനായി ജനന സർട്ടിഫിക്കറ്റ്,രക്ഷിതാവിന്റെ ആധാർ എന്നിവയുമായി അക്ഷയ സെന്ററിലെത്തണം.രക്ഷകർത്താവിനു ആധാർ ഇല്ലെങ്കിൽ അതിനായി തയ്യാറാക്കിയിരിക്കുന്ന ഫോറം സ്കൂൾ ലെറ്റർപാഡിൽ പ്രിന്റ് എടുത്ത് ഉപയോഗിക്കണം.പ്രധാനാദ്ധ്യാപകൻ ഒപ്പിട്ട് സീൽ ചെയ്ത കുട്ടിയുടെ ഫോട്ടോയും ഇതിനൊപ്പം നൽകണം.

ഇന്ന് ചിങ്ങം ഒന്ന്;പൂവിളികളുമായി പുതുവർഷം പിറന്നു

 

keralanews today chingam1 new year of malayalees

തിരുവനന്തപുരം:ഐശ്വര്യത്തിന്റെയും നന്മയുടെയൂം നല്ല കാലത്തിനെ വരവേറ്റുകൊണ്ട് ചിങ്ങം പിറന്നു.സമൃദ്ധിയുടെയും സ്നേഹത്തിന്റെയും നാളുകൾക്കായി ലോകമെബാടുമുള്ള  മലയാളികൾ ഇന്ന് പുതുവർഷം ആഘോഷിക്കുന്നു.ഐശ്വര്യത്തിന്റെയും നന്മയുടെയും പൂക്കാലവുമായി എത്തുന്ന ചിങ്ങം ഓണത്തിന്റെ വരവറിയിക്കുന്നു.പഞ്ഞമാസമായ കർക്കിടകം പടിയിറങ്ങി ചിങ്ങം എത്തുന്നതോടെ കാർഷിക സമൃദ്ധിയുടെ കാലം വരവായി.രാമായണ മാസത്തിന്റെ സമാപനമായിരുന്നു ബുധനാഴ്ച.ചിങ്ങപ്പുലരി പ്രമാണിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും ഗുരുവായൂരിലും തിരക്കേറും. ചിങ്ങം ഒന്ന് ഇപ്പോൾ ഔദ്യോഗിക കർഷക ദിനം കൂടിയാണ്.മുക്കുറ്റിയും തുമ്പയും തൊടിയിൽ പൂക്കുമ്പോൾ നമുക്കുള്ളിൽ നന്മയും വിടരട്ടെ.

സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ

keralanews all kerala bus operators association will not participate in the strike

തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കിൽനിന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും.സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.അതേസമയം ചർച്ചയിൽ മന്ത്രി ഉറപ്പുനൽകിയ ചാർജ് വർധനവ് അടക്കമുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംഘടനാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

മുരുകന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

keralanews govt will give ten lakh rupees to murukans family

തിരുവനന്തപുരം:ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കും.മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി  പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുരുകന്റെ കുടുംബത്തിന് വീടുവെച്ചു കൊടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയിരുന്നു.

ഉഴവൂർ വിജയന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു

keralanews police recorded the statement of uzhavoor vijayans wife and daughter

കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പാർട്ടി നേതാക്കളുടെ മാനസികപീഡനം മൂലമാണ് വിജയൻ മരിച്ചതെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.

എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷലഹരിയിൽ ഇന്ത്യ;രാജ്യമെങ്ങും ആഘോഷം

keralanews india celebrating 71st independence day

ന്യൂഡൽഹി:ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.ഗോരഖ്പൂർ ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം നടത്തിയത്.കുട്ടികളെ നഷ്ട്ടപ്പെട്ട മാതാപിതാക്കൾക്കൊപ്പമാണ് രാജ്യമെന്ന് മോഡി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ അഴിമതി, ദാരിദ്ര്യം,വർഗീയത,ഭീകരത,ജാതീയത തുടങ്ങിയവ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ സ്വാതന്ത്യ ദിനത്തിൽ പ്രതിജനയെടുക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉൽഘാടനം ചെയ്യുന്നത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള ഫീസ് പതിനൊന്ന് ലക്ഷമാക്കി സുപ്രിം കോടതി

keralanews supreme court increased the entrance fee for self financing medical colleges

ന്യൂഡൽഹി:സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള താല്‍ക്കാലിക ഫീസ് പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി സുപ്രിം കോടതി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ശരിവെച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ നടപടി.സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 85 ശതമാനം സീറ്റുകളിലും 5 ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ഈടാക്കാമെന്ന ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മറ്റിയുടെ തീരുമാനം ശരിവെച്ച് കേരള ഹൈക്കോടതി  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചത്. കരാറിലേര്‍പ്പെട്ട കോളേജുകള്‍ക്ക് പതിനൊന്ന് ലക്ഷം രൂപവരെ ഫീസീടാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്കും അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍, കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങള്‍ എല്ലാ സീറ്റുകളിലേക്കും പതിനൊന്ന് ലക്ഷമല്ല ഈടാക്കുന്നതെന്നും, ഏതാനും സീറ്റുകളില്‍ അഞ്ച് ലക്ഷത്തിലും കുറഞ്ഞ ഫീസുകളിലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത മാനേജ്മെന്റുകള്‍ ലാഭക്കൊതി മൂലമാണ് ഹൈക്കോതി വിധിയെ ചോദ്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി ശരിവെച്ചത് താല്‍ക്കാലിക ഫീസാണെന്നും, അതില്‍ താല്‍ക്കാലിക ഇളവ് നല്‍കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്, താല്‍ക്കാലിക ഫീസായി പതിനൊന്ന് ലക്ഷം വരെ ഈടാക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചത്.

സ്വാതന്ത്ര്യ ദിനാഘോഷം;സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം

keralanews tight security in the state for independence day celebration

തിരുവനന്തപുരം:സ്വാതന്ത്ര്യ  ദിനാഘോഷത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.തലസ്ഥാനത്തെ വിവിധ  കേന്ദ്രങ്ങളിൽ പോലീസ് പരിശോധനകൾ തുടങ്ങി.നാളെ 8.30 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന് മുതൽ പാർക്കിങ്  നിരോധിച്ചിട്ടുണ്ട്.24 പ്ലാറ്റൂണുകൾ പങ്കെടുക്കുന്ന പരേഡിൽ കർണാടക പോലീസും പങ്കെടുക്കും.രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവരുടെ മെഡൽ വിതരണം മുഖ്യമന്ത്രി നടത്തും.

ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

keralanews crime branch will investigate the death of uzhavoor vijayan
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച്  ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടർന്ന് രണ്ടു പരാതികൾ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ചു. എൻസിപി കോട്ടയം ജില്ലാഘടകം മുഖ്യമന്ത്രിക്കും മറ്റൊരു സ്വകാര്യ വ്യക്തി ഡിജിപിക്കും പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.