ന്യൂഡൽഹി:ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.ഈ തീയതിക്ക് മുൻപ് തന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നു യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഓ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.സർക്കാർ സബ്‌സിഡികൾ,ക്ഷേമ പദ്ധതികൾ,മാറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ.ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്തി കൊണ്ടുവന്നതാണ്.അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാർ നിയമത്തെ പറ്റി സുപ്രീം കോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾദൈവം ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച
ന്യൂഡൽഹി:പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചകുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ ഇന്ന് തന്നെ പോലീസ് ഗുർമീതിനെ അറസ്റ്റ് ചെയ്യും.ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേൾക്കാൻ റാം റഹീം എത്തിയത്. കോടതി പരിസരത്തും ഇയാളുടെ അനുയായികൾ വൻ തോതിൽ തടിച്ചുകൂടിയിരുന്നു.സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തിരമായി പിൻവലിച്ചു. പതിനഞ്ച് വർഷം മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.കുറ്റക്കാരനെന്ന് വിധിച്ചതോടെ തിങ്കളാഴ്ച വരെ റാം റഹീമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിടും.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തള്ളിയ റാം റഹീം തനിക്കു ലൈംഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം സിബിഐ കോടതി പൂർണമായും തള്ളിക്കളയുകയായിരുന്നു.
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയില്‍
ദമാം:വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കയിവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
വിപിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വിപിന്റെ കൊലപാതകത്തിൽ മൂന്നുപേർ പിടിയിലായി.പിടിയിലായവരുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഒരു പ്രത്യേക സാമുദായിക സംഘടനയിൽപെട്ടവരാണ് പിടിയിലായതെന്നാണ് സൂചന.ഇന്നലെ രാവിലെയാണ് വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനിടെ വിപിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കും
മുംബൈ:പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപ നോട്ട് ആർബിഐ അവതരിപ്പിക്കുന്നത്.മഞ്ഞ നിറത്തിലുള്ള നോട്ടിൽ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം മുൻവശത്ത് കാണാം.പുറകു വശത്ത് സാഞ്ചി സ്തൂപമാണുള്ളത്.റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പും റിസർവ് ബാങ്ക് ലോഗോയും നോട്ടിൽ ഉണ്ടായിരിക്കും.200 രൂപ നോട്ടുകൾ ആദ്യമെത്തുക ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ്.
എം.വിൻസെന്റ് എംഎൽഎക്ക് ജാമ്യം
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് കോടതി ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത്,തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
മന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത വിലയിരുത്തി.ഈ സാഹചര്യത്തിൽ മന്ത്രിക്ക് നോട്ടീസ് അയക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. സാമൂഹിക ക്ഷേമ വകുപ്പ് സെക്രെട്ടറിക്കെതിരെയും അന്വേഷണമുണ്ട്.കേസിലെ രണ്ടാം എതിർകക്ഷിയാണ് സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി.
കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച മരിച്ച നിലയിൽ
തിരൂർ:കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ ഏഴരയോടെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആർ.എസ്.എസ് പ്രവർത്തകനാണ് മരിച്ച വിപിൻ.കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.വൻ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് വിപിൻ.രാവിലെ ബൈക്കിൽ പോവുകയായിരുന്ന വിപിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഫൈസൽ വധക്കേസിൽ പ്രതിയായ വിപിൻ ഈ അടുത്താണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
പാതയോരത്തെ മദ്യശാലകൾ തുറക്കാൻ തീരുമാനം
ലാവ്‌ലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന എസ്.എൻ.സി ലാവലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി.പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.മന്ത്രി സഭ യോഗത്തിന്റെ കൂട്ടായ തീരുമാനത്തിൽ ഒപ്പിട്ട കരാറിൽ പിണറായി വിജയൻ മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു.പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു.കേസിൽ പിണറായിക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.