കണ്ണൂരിൽ സംഘർഷം; ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു;രണ്ടു വാഹനങ്ങൾ നശിപ്പിച്ചു

keralanews violence in kannur bjp workers house attacked

കണ്ണൂർ:കണ്ണൂരിലെ ചാലിൽ സംഘർഷം.ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം നടന്നു.ഇന്ന് പുലർച്ചെ രണ്ടുമണിയോട് കൂടി ചാലിൽ അയ്യപ്പൻ കിണറിനു സമീപം ബിജെപി പ്രവർത്തകനായ ചാലിൽ മിയാൻ വീട്ടിൽ ഉണ്ണിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.വീടിന്റെ മുൻവശത്തെ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു.ഉണ്ണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ചാലിൽ മണക്കാൻ വീട്ടിൽ പ്രശാന്ത്,കരിമ്പിൽ വീട്ടിൽ സുമേഷ് എന്നിവരുടെ ഓട്ടോകളും അക്രമികൾ അടിച്ചു തകർത്തു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്തതായി പരാതി

ധർമശാല:മാധ്യമ പ്രവർത്തകയെ ഹോട്ടലുടമയും സംഘവും കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണു സംഭവം.ആക്രമണത്തിൽ പരിക്കേറ്റ സീൽ നെറ്റ്‌വർക്ക് ചാനൽ റിപ്പോർട്ടർ നീതു അശോകിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഹോട്ടലിനു സമീപം ദേശീയ പാതയിൽ ബസ്സ് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഹോട്ടലുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.ഇതറിഞ്ഞു ഇതേ കുറിച്ചുള്ള വാർത്ത ശേഖരിക്കാനായി എത്തിയതായിരുന്നു നീതുവും ക്യാമറാമാനും. എന്നാൽ ഹോട്ടലിലെത്തിയ ഇവരെ ഹോട്ടലുകാർ അസഭ്യം പറഞ്ഞുവെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.മാധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പാപ്പിനിശ്ശേരിയിലെ പത്രപ്രവർത്തകർ ആവശ്യപ്പെട്ടു.

റേഷൻ സമരം;വ്യാപാരികളുമായി സർക്കാർ നാളെ ചർച്ച നടത്തും

keralanews ration strike the govt will hold talks with traders tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.സമരം പരിഹരിക്കാനായി സർക്കാർ നാളെ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തും. മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് യോഗം ചേരുക.അതേസമയം സമരം ചെയ്യുന്ന റേഷന്‍കട ഉടമകളെ ഭീഷണിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും മാസവേതന പക്കേജ് നടപ്പാക്കും വരെ സമരം തുടരുമെന്നും സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാരും വ്യാപാരികളും തമ്മിൽ തർക്കം നടക്കുന്നത്.സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച വ്യാപാരികൾ ഭക്ഷ്യ ധാന്യങ്ങൾ ഏറ്റെടുക്കാത്തതുമൂലം ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങളാണ് സിവിൽ സപ്ലൈസ് ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്.ഇത്തരത്തിൽ സമരം പുരോഗമിച്ചാൽ സംസ്ഥാനത്തിനുള്ള ഭക്ഷ്യ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.

ഗെയിൽ പദ്ധതി;അലൈൻമെന്റ് മാറ്റില്ലെന്ന് മന്ത്രി;സമരം തുടരണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് സമരസമിതി

keralanews gail project the alignment will not change the strike committee will decide tomorrow whether to continue the strike

കോഴിക്കോട്:ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നു മന്ത്രി എ.സി മൊയ്‌ദീൻ.പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഭൂമി വില വർധിപ്പിക്കാൻ സർക്കാർ പരമാവധി ഇടപെടുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് ആവശ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വീടിന്‍റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്‍റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരുമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തും.കേരളത്തിൽ മാത്രമല്ല മറ്റെവിടെയും പാരിസ്ഥിക ആഘാതമില്ലാതെ ഒരു വികസന പ്രവർത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ‍്യങ്ങൾ ചർച്ചയിൽ സർക്കാർ അംഗീകരിച്ചില്ല.ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതോടെ സമരം പുനരാരംഭിക്കുന്നകാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സമരസമിതി വക്താക്കൾ അറിയിച്ചു.

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തി ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ വെന്തു മരിച്ചു

keralanews six people were killed including four from one family

ആഗ്ര:ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ മരിച്ചു.ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നു.ഡൽഹിയിലെ ഒരു പ്രമുഖ മാളിന് സമീപം ഷോപ്പ് നടത്തുന്നവരുടെ കുടുംബവും അവരുടെ സുഹൃത്തുക്കളുമാണ് മരിച്ചത്. ആനന്ദ് കുമാർ സോണി,ഭാര്യ ഖുശ്‌ബു,മക്കൾ ആര്യൻ,ആരാധന,സോണിയുടെ സുഹൃത്ത് വിനയകുമാർ,അഭയ് കുമാർ എന്നിവരാണ് മരിച്ചത്.

പയ്യന്നൂരിൽ കെഎസ്‌യു നേതാവിന്റെ സ്മാരകസ്‌തൂപം തകർത്തു

keralanews memorial of ksu leader was demolished in payyannur

പയ്യന്നൂർ:അന്നൂർ ശാന്തിഗ്രാമിൽ കെഎസ്‌യു നേതാവായിരുന്ന സജിത്ത് ലാലിൻറെ പേരിൽ സ്ഥാപിച്ച സ്മാരക സ്തൂപം തകർത്തു.ഇന്ന് രാവിലെയാണ് സ്തൂപം തകർത്ത നിലയിൽ കണ്ടത്.സമീപത്തെ തെരുവുവിളക്കുകളും നശിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു വൈസ് പ്രെസിഡന്റായിരുന്ന സജിത്ത് ലാലിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി സ്തൂപത്തിനു പെയിന്റടിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു.ഈ സ്തൂപമാണ് തകർത്തിരിക്കുന്നത്.അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച്  ഇന്ന് വെകുന്നേരം അന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.

മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി കളക്റ്ററുടെ അന്തിമ റിപ്പോർട്

keralanews the final report of collector says minister thomas chandy had violated the rule

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി  കളക്റ്ററുടെ അന്തിമ റിപ്പോർട്.റിസോര്‍ട്ടിലെ നിര്‍മാണങ്ങളില്‍ ഗുരുതര ചട്ടലംഘനം നടന്നതായാണ് കളക്ടർ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലുള്ളത്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണം നിയമങ്ങള്‍ അട്ടിമറിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതെന്നും 2003ന് ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നതായും റിപ്പോര്‍ട്ട് പറയുന്നു.അനുമതി വാങ്ങാതെ വയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമിച്ചു.സർക്കാരിന്റെ ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവ് മറികടന്നു ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായെന്നും കളക്റ്ററുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.വയൽ നികത്തുന്നതിനും സർക്കാരിന്റെ അനുമതി വാങ്ങിയില്ല.ഒരു മീറ്റർ മാത്രമായിരുന്ന ബണ്ടിന്റെ വീതി നാല് മീറ്റർ മുതൽ പന്ത്രണ്ടു മീറ്റർവരെയാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.വയൽ നികത്തി നിർമിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ അനുവാദം നൽകണമോ എന്ന കാര്യം സർക്കാർ തീരുമാനിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗെയിൽ വിരുദ്ധ സമരം;സർവകക്ഷിയോഗം ഇന്ന്

keralanews anti gail struggle all party meet today

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് സ്ഥാപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനു എതിരായുള്ള സമരം ഒത്തു തീർക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ  ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും.പൈപ്പ് ലൈന്‍‌ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.

ഗെയിൽ വിരുദ്ധ സമരം;സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം

keralanews anti gail strike strike committee is invited to all party meeting

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം.സമര സമിതിയിൽ നിന്നും രണ്ടു പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി എ.സി മൊയ്‌ദീൻ കളക്റ്റർക്ക് നിർദേശം നൽകി. കോഴിക്കോട് കളക്റ്ററേറ്റിൽ തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാർ,എംഎൽഎമാർ,നഗരസഭാ ചെയർമാൻമാർ, പഞ്ചായത്തു പ്രെസിഡന്റുമാർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ചർച്ച വിജയിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എരഞ്ഞിമാവിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്നു മാസമായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമരം സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.ഇതേ തുടർന്നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു

keralanews aadhaar also make it mandatory for anganavadi services

തിരുവനന്തപുരം:അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു.കുട്ടികളടക്കം എല്ലാ അംഗനവാടി ഗുണഭോക്താക്കളുടെയും വിവരം നല്കാൻ കേന്ദ്ര സർക്കാർ അറിയിച്ചു. അല്ലാത്തപക്ഷം കേന്ദ്ര ഫണ്ട് കുറയുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.നിശ്ചിത സമയത്തിനുള്ളിൽ റാപ്പിഡ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം.അംഗൻവാടി ഗുണഭോക്താക്കളായ ആറുവയസ്സുവരെയുള്ള കുട്ടികൾ,ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും,കൗമാരക്കാരായ പെൺകുട്ടികൾ,എന്നിവരുടെ ആധാറാണ് അപ്‌ലോഡ് ചെയ്യേണ്ടത്.ആധാർ ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചു മാത്രമാണ് ഇനിമുതൽ കേന്ദ്ര ഫണ്ട് ലഭിക്കുക. ആധാർ നൽകുന്നതിലെ വീഴ്ചമൂലം കേന്ദ്ര ഫണ്ടിൽ കുറവ്  വന്നാൽ ഉദ്യോഗസ്ഥർക്കെല്ലാം തുല്യ ബാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പും ഡയറക്റ്ററേറ്റ് നൽകുന്നുണ്ട്. അംഗനവാടിയിലെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഈ മാസം പത്തിനകം ശേഖരിച്ചു 25 നകം അപ്‌ലോഡ് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്.ആധാർ ഇല്ലാത്തവരെ പുതുതായി അത് എടുപ്പിച്ചു 25 നകം അപ്‌ലോഡ് ചെയ്യണം.