ഹാദിയയെ കാണാൻ അച്ഛന് മാത്രമേ അനുവാദമുണ്ടാവുകയുള്ളൂ എന്ന് സർവകലാശാല ഡീൻ

keralanews only father will have the permission to visit hadiya

സേലം:ഹാദിയയെ സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമേ നൽകുകയുള്ളൂ എന്ന് സേലം ഹോമിയോ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയെ(അഖില)കോളേജിൽ ചേർത്തത് അച്ഛൻ അശോകനാണ്.മറ്റുള്ളവർക്ക് സന്ദർശനാനുമതി നൽകുന്നത് കോടതി വിധി പഠിച്ചതിനു ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഷെഫിൻ ജഹാൻ പറഞ്ഞിരുന്നു.ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി വിധിയിൽ എവിടെയും പറയുന്നില്ലെന്നും ഷെഫിൻ പറഞ്ഞു.തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എൻഐഎയുടെ വാദം തെറ്റാണെന്നും താനും ഹാദിയായും ഒന്നാകുമെന്നും അതിനായുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിൻ വ്യക്തമാക്കി. അതേസമയം സേലത്തെ കോളേജിലെത്തി ഹാദിയയെ കാണാൻ ഷെഫിൻ ജഹാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ വ്യക്തമാക്കി. ഷെഫിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അശോകൻ പറഞ്ഞു.ഹാദിയയെ കാണാൻ സേലത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ കലക്റ്റർ പ്രശാന്ത് നായർ അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രെട്ടറി

keralanews former collector of kozhikkode prasanth nair is appointed as the private secretary of alphonse kannanthanam

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ പ്രശാന്ത് നായര്‍ “കളക്ടര്‍ ബ്രോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിശപ്പില്ലാത്തവരുടെ നഗരത്തിനായി ഒരുക്കിയ ഓപ്പറേഷന്‍ സുലൈമാനി വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാക്കിയ സവാരി ഗിരി ഗിരി തുടങ്ങി നിരവധി ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ “കലക്ടര്‍ ബ്രോ’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായർ ഇപ്പോൾ അവധിയിലാണ്.കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പോകുകയായിരുന്നു.

പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും

keralanews hadiya will go to salem to complete her studies

ന്യൂഡൽഹി:പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു.കേരളഹൗസ് അധികൃതർ വിമാനടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.ഹാദിയയുടെ അച്ഛനും അമ്മയും സേലത്തേക്ക് പോകാൻ സാധ്യതയുണ്ട്.പഠനം തുടരുന്നതിനായി സേലം ശിവരാജ് മെഡിക്കൽ കോളേജിൽ പകണമെന്നു ഹാദിയ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന്  ഡൽഹിയിൽ നിന്നും നേരിട്ട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് പോകാൻ ഹാദിയയോട് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.കോളേജ് ഹോസ്റ്റലിലേക്ക് പോകുന്നത് വരെ ഹാദിയ കേരളാ ഹൗസിൽ തുടരണമെന്നും സേലത്തെത്തിക്കഴിഞ്ഞാൽ അവിടുത്തെ സർവകലാശാല ഡീൻ ഹാദിയയുടെ ലോക്കൽ ഗാർഡിയൻ പദവി വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഹാദിയയെ സേലത്തെത്തിക്കാനുള്ള ചുമതല കേരളാ പോലീസിനാണ്.പിന്നീട് തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടർപഠനം.

ഹാദിയയ്ക്ക് സ്വാതന്ത്ര്യം;മെഡിക്കൽ പഠനം തുടരാൻ കോടതി അനുമതി നൽകി

keralanews hadiya was granted permission to continue medical education

ന്യൂഡൽഹി:ഹാദിയയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടും മെഡിക്കൽ പഠനം തുടരാൻ അനുമതി നൽകിക്കൊണ്ടും കോടതി വിധി പ്രഖ്യാപിച്ചു.അതേസമയം ഹാദിയയ്ക്ക് അച്ഛനൊപ്പമോ  ഭർത്താവിനൊപ്പമോ പോകാൻ കോടതി അനുമതി നൽകിയിട്ടില്ല.തത്കാലത്തേക്കു പഠനം പൂർത്തിയാക്കാൻ നിർദേശം നൽകിയ കോടതി, ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.ഹാദിയയുടെ പഠനം പൂർത്തിയാക്കാൻ മെഡിക്കൽ കോളജ് അധികൃതർ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാൻ സേലത്തെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണം. ഇതിന്‍റെ ചെലവുകൾ കേരള സർക്കാർ വഹിക്കണം.സർവകലാശാല ഡീനിനെ ഹാദിയയുടെ രക്ഷാകർത്താവായി കോടതി ചുമതലപ്പെടുത്തി.കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡൽഹി കേരള ഹൗസിൽ തുടരണം. കഴിഞ്ഞ പതിനൊന്നു മാസമായി കടുത്ത മാനസിക പീഡനം അനുഭവിച്ചുവരികയാണെന്നു കോടതിയിൽ പറഞ്ഞ ഹാദിയ തന്നെ ഡൽഹിയിലെ സുഹൃത്തുക്കളുടെ അടുത്തു പോകാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ രക്ഷാകർത്താവായി ഭർത്താവിനെ ചുമതലപ്പെടുത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം കോടതി തള്ളി. സർക്കാർ ചിലവിൽ പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോയെന്നും ലോക്കൽ ഗാർഡിയനെ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ തന്‍റെ ഭർത്താവിന് പഠനചിലവ് വഹിക്കാൻ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു.

ഹാദിയ കേസിൽ വാദം നാളെയും തുടരും

keralanews arguments will continue tomorrow in hadiya case

ന്യൂഡൽഹി:ഹാദിയ കേസിൽ വാദം നാളെയും തുടരും.ഇന്ന് കോടതിയിൽ വാദം നടന്നെങ്കിലും ഹാദിയയുടെ മൊഴിയെടുത്തില്ല.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്.ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയാണ് കോടതിയിൽ വാദം തുടങ്ങിയത്.ഷെഫിൻ ജഹാന് വേണ്ടി അഡ്വ.കപിൽ സിബൽ അശോകന് വേണ്ടി ശ്യാം ദിവാൻ,എൻഐയ്ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് എന്നിവരാണ് കോടതിയിൽ ഇന്ന് ഹാജരായത്. ഹാദിയയുടെ പിതാവ് അശോകന് വേണ്ടി അഡ്വ.ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്.കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും അതിനു തെളിവുകളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.ഐഎസ് റിക്രൂട്ടറായ മൻസിയോട് ഷെഫിൻ സംസാരിച്ചിട്ടുണ്ടെന്നും ഒരാളെ ഐഎസ്സിൽ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചിട്ടുണ്ടെന്നും ശ്യാം ദിവാൻ കോടതിയിൽ വ്യക്തമാക്കി.എന്നാൽ ഒരു സ്ത്രീക്ക് അവരുടെ ജീവിതം തീരുമാനിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അഡ്വ.കേബിൾ സിബൽ പറഞ്ഞു.കേസിൽ എൻഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.ഹാദിയ കേസിൽ നാളെയും വാദം തുടരും.ഇന്ന് ഇരുഭാഗവും ഉന്നയിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുന്നതിനായാണ് വാദം നാളെയും തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

keralanews bjp activist injured in panoor

കണ്ണൂർ:പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പാനൂരിൽ കുറച്ചു ദിവസങ്ങളായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്.കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മാനന്തേരിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്.സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

keralanews two cpim activists injured in kannur

കണ്ണൂർ:കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരിലാണ് സംഭവം.കൊവ്വൽ ഹൗസിൽ എം.റിജു(32), കെ.അനിരുദ്ധ്(38) എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈകൾക്കും പരിക്കേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

കനത്ത സുരക്ഷാ വലയത്തിൽ ഹാദിയ കേരളാ ഹൗസിൽ;കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

keralanews hadiya is in the kerala house in tight security supreme court will consider the case tomorrow

ന്യൂഡൽഹി:കനത്ത സുരക്ഷാ വലയത്തിൽ ഹാദിയയെ ഡൽഹിയിലെ കേരളാ ഹൗസിലെത്തിച്ചു.നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.കേരളാ ഹൗസും പരിസരവും കനത്ത പോലീസ് വലയത്തിനകത്താണ്.കേരളാ ഹൗസിലേക്കുള്ള വഴിയും പോലീസ് അടച്ചിരിക്കുകയാണ്.ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഹാദിയയുടെ സുരക്ഷാ ചുമതല ഡൽഹി പോലീസ് ഏറ്റെടുത്തു.വി ഐ പി ഗേറ്റ് വഴി ഹാദിയയെ പുറത്തെത്തിക്കുമെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ഹാദിയയെ മറ്റൊരു ഗേറ്റിലൂടെ പോലീസ് പുറത്തെത്തിച്ചു.കേരളഹൗസിൽ മുൻപിലത്തെ ഗേറ്റിൽ കാത്തുനിന്നവരെ വീണ്ടും നിരാശരാക്കി പിന്നിലത്തെ ഗേറ്റ് വഴി ഹാദിയയെ കേരളഹൗസിനുള്ളിലെത്തിച്ചു.കേരളഹൗസിലേക്കുള്ള വഴിയടച്ച പോലീസ് അതിഥികളെയല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കേരളഹൗസിലെ പൊതു കാന്റീനിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.അതേസമയം കനത്ത പോലീസ് സുരക്ഷയിലും ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത് സുരക്ഷാ വീഴ്ചയാണെന്നാണ് ആരോപണം.രണ്ടു ദിവസമായി ഹാദിയയുടെ വൈക്കത്തെ വീട്ടിൽ നിന്നുപോലും മാധ്യമങ്ങളെ പോലീസ് അകറ്റി നിർത്തിയിരിക്കുകയായിരുന്നു. ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചതിൽ ഡിജിപി ലോക്നാഥ് ബെഹ്‌റയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം

keralanews plan to increase bus fare

തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം.പത്തു ശതമാനം വർധനയ്ക്കാണ് ശുപാർശ.മിനിമം ചാർജിൽ ഒരു രൂപവരെ വർധനയുണ്ടായേക്കുമെന്നാണ് സൂചന.മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം.ഇന്ധന വിലവർദ്ധനവ് കണക്കിലെടുത്തു ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് കേരളാ സ്റ്റേറ്റ് ഫെയർ റിവിഷൻ കമ്മിറ്റിയുടെ വാദം കേൾക്കൽ ഈ മാസം മുപ്പതിന് നടക്കും.അന്ന് തന്നെ ചാർജ് വർധനയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

താൻ മുസ്ലീമാണ്;തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണം:ഹാദിയ

keralanews i am a muslim i want to go with my husband said hadiya

നെടുമ്പാശ്ശേരി:താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണമെന്നും ഹാദിയ.സുപ്രീം കോടതിയിൽ ഹാജരാക്കാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്.താൻ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നും തനിക്ക് നീട്ടി കിട്ടണമെന്നും ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു.കനത്ത സുരക്ഷയിലാണ് ഹാദിയയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുവാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല.വിമാനത്താവളത്തിൽ എത്തിയപ്പോൾ പോലീസ്  വിലക്ക് മറികടന്നാണ് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.ഇന്ന് രാത്രി പത്തരയോടെ ഡല്ഹിയിലെത്തുന്ന ഹാദിയയും കുടുംബവും ഡൽഹി കേരളാ ഹൗസിലാണ് തങ്ങുക.കേരളഹൗസിൽ നാലുമുറികളാണ് ഹാദിയയ്ക്കും ഒപ്പമുള്ള പോലീസുകാർക്കുമായി അനുവദിച്ചിട്ടുള്ളത്. Read more