തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ആരംഭിക്കാൻ ഡോക്റ്റർമാർ തീരുമാനിച്ചത്.രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് നിലവിൽ ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്
വിശാഖപട്ടണം:ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാർ എന്ന യുവാവാണ് ഐശ്വര്യ റായ് തന്റെ മാതാവാണെന്നും അതിനു തന്റെ കയ്യിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.1988 ഇൽ ലണ്ടനിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സുവരെ താൻ ഐശ്വര്യാറായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളർന്നതെന്നും പിന്നീട് 27 വയസ്സുവരെ ആന്ധ്രായിലെ ചോളപുരത്തായിരുന്നു താൻ എന്നും യുവാവ് പറഞ്ഞു.തന്റെ ബന്ധുക്കൾ അമ്മയെക്കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് ഇത്രയും വൈകിയത്.ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതിയെന്നും യുവാവ് പറയുന്നു.
മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ചു മോഷണം; ടി.വിയും പണവും കവർന്നു
കാസർകോഡ്:മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ച് ടി.വിയും ഇൻവെർട്ടർ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു.മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.കർണാടക ഈശ്വരമംഗലയിൽ കുഴൽക്കിണർ ജോലിക്ക് പോയ രാജഗോപാൽ രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇയാളുടെ ഭാര്യ രാത്രി ഏഴുമണിയോട് കൂടി ബന്ധുവീട്ടിൽ പോയിരുന്നു.വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്.അകത്തെ അലമാരയിൽ സൂക്ഷിച്ച 2000 രൂപ,പാദസരം, വീട്ടിലെ ടി.വി ഇൻവെർട്ടർ ബാറ്ററി എന്നിവ മോഷണം പോയതായി രാജഗോപാൽ ആദൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു
കണ്ണൂർ:കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു.ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.ബൈക്കിലെത്തിയ ഒരുസംഘമാളുകളാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരെ മമ്പറത്ത് നിന്നും പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.
ജനുവരി മുതൽ ട്രെഷറി നിയന്ത്രണം നീക്കും
തിരുവനന്തപുരം:ട്രെഷറിയിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.25 ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്‌പ്പാ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടിയെന്നും വ്യക്തമാക്കി.കേന്ദ്രം അനുവാദം നൽകിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രെഷറിയിൽ നിന്നും ശമ്പളം,ക്ഷേമാനുകൂല്യങ്ങൾ,സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്വന്തം പണം പിൻവലിക്കൽ എന്നിവയൊഴികെയുള്ളതിനു നേരത്തെ മുൻകൂർ അനുവാദം വേണ്ടിയിരുന്നു.വായ്‌പ്പാ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് മുൻഗണന നൽകി പാസ്സാക്കും.ഇപ്പോഴുണ്ടായ അനുഭവം ധനകാര്യ വകുപ്പിന് വലിയ പാഠമാണ്.ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു
മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി:ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു.പ്രതിമാസം നാല് രൂപ വീതം കൂട്ടാനായിരുന്നു തീരുമാനം.എതിർപ്പുകളെ തുടർന്ന് വില വർധിപ്പിക്കുന്നത് ഒക്ടോബർ മുതൽ നിർത്തിവെച്ചിരുന്നു.ഒരുഭാഗത്ത് പാവങ്ങൾക്കുള്ള സൗജന്യ പാചകവാതക വിതരണ പദ്ധതിയും മറുഭാഗത്ത് മാസംതോറുമുള്ള വിലവർധനയും എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.2016 ജൂലൈ ഒന്നുമുതൽ മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.പത്തു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂൺ ഒന്ന് മുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു.2018 മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണ് റദ്ദാക്കിയത്.
പയ്യന്നൂരിൽ സിപിഎം-ലീഗ് സംഘർഷം;മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കവ്വായിയിൽ സിപിഎം-ലീഗ് സംഘർഷം.സംഘർഷത്തെ തുടർന്ന് മൂന്നു ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു.അഞ്ചു വീടുകൾ തകർത്തു.പരക്കെ ബോംബേറുമുണ്ടായി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പയ്യന്നൂർ സിഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.
മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 വിദ്യാർഥികൾ മരിച്ചു
ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയിൽ തോണി മറിഞ്ഞ് ബന്ധുക്കളായ ആറു വിദ്യാർഥികൾ മരിച്ചു.രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി.പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്.വള്ളം തുഴഞ്ഞ മാപ്പാനിക്കൽ വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയിൽ കായലിനോടു ചേർന്നുള്ള കോൾ പാടത്ത് ബണ്ട് തകർന്നിരുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുട്ടികൾ ബന്ധുവായ വേലായുധന്‍റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകർന്നത് കാണാൻ പോകുകയായിരുന്നു. കുത്തൊഴുക്കിൽപെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു. ബണ്ട് പരിസരത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.