കൊച്ചി:സംസ്ഥാനത്ത് ദളിത് സംഘനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിനിടെ പലയിടത്തും വ്യാപക ആക്രമണം നടക്കുന്നു. പലയിടത്തും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല.സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾ സമരാനുകൂലികൾ തടഞ്ഞു.വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഇതു പരിഗണിച്ചാണ് കെഎസ്‌ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്.കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്‌ആര്‍ടിസിയും നിരത്തിലറങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികളില്‍ ശാന്തമാണ്.കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്‌ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്ബിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന.ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളെ നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം.50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ രണ്ടുദിവസമായി ജയിലിൽ കഴിയുകയായിരുന്നു. ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെ ഇരുപക്ഷത്തെയും അഭിഭാഷകര്‍ പരസ്പരം വാദിച്ചതോടെ കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കുന്നതിന് മുൻപ് കേസില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ജഡ്ജി ജോഷി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഉച്ചയ്ക്ക് ശേഷം വിധിപറയാന്‍ മാറ്റിയത്.1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് സെയ്ഫ് അലിഖാന്‍, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി സല്‍മാന് വിധിച്ചിരുന്നു. 50000 രൂപയുടെ ബോണ്ട് കെട്ടിവച്ചതോടെ സല്‍മാന്‍ ശനിയാഴ്ച്ച തന്നെ പുറത്തിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടയില്‍ ജയിലിലെ നടപടികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും.സല്‍മാനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.അതിനിടെ ശിക്ഷ വിധിച്ച ജഡ്ജിയെ അടക്കം സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് ജാമ്യാപേക്ഷയെ ബാധിച്ചില്ല.കേസിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടി വരുമെന്ന അഭ്യൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഇതിനൊപ്പം ജഡ്ജി കേസിന്റെ വിധി പറയാന്‍ ഉച്ചത്തേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സല്‍മാന്റെ ജാമ്യഹര്‍ജി തള്ളുമെന്ന അഭ്യൂഹം വരെയുണ്ടായിരുന്നു. എന്നാല്‍ വെറും 50000 രൂപയുടെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചതോടെ വലിയ ആശ്വാസമാണ് സല്‍മാനെ തേടിയെത്തിയത്.
ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം:ഏപ്രിൽ ഒന്പതിന് നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്രുദീൻ അറിയിച്ചു. വ്യാപാരമേഖലയുമായി ബന്ധമില്ലാത്ത സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.തുടർച്ചയായുണ്ടായ ഹർത്താലുകൾ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.എന്നാൽ ദളിത് സംഘടനകളുടെ ആവശ്യങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും അവർ വ്യക്തമാക്കി.
ദേശീയപാത സർവ്വേ;മലപ്പുറത്ത് സംഘർഷം തുടരുന്നു
മലപ്പുറം:ദേശീയപാത സ്ഥലമേറ്റെടുപ്പിനായുള്ള സർവ്വേ നടക്കുന്നതിനിടെ മലപ്പുറത്ത് ഇന്നും സംഘർഷം.രാവിലെ സർവേ നടപടിൽ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.ഇന്നലെയും സർവ്വേ നടക്കുന്നതിനിടെ എ.ആർ നഗർ വലിയപറമ്പിലും അരീക്കോട്ടും സമരക്കാരും പോലീസും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷം നടന്നിരുന്നു.ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഘർഷം.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ലാത്തിചാർജിലും പൊലീസിന് നേരെ ഉണ്ടായ കല്ലേറിലും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു.ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,തിരൂരങ്ങാടി സിഐ ഇ.സുനിൽ കുമാർ എന്നിവരടക്കം 19 പോലീസുകാർക്കും പരിക്കേറ്റു.ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകൾ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളിൽ കയറി കല്ലിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.സർവ്വേ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ഭൂമി നഷ്ട്ടപ്പെടുന്നവർ അരീക്കോട്ടും വലിയ പറമ്പിലും തടിച്ചുകൂടിയിരുന്നു.തുടർന്ന് വലിയ പറമ്പിലെ ജനവാസ കേന്ദ്രത്തിലേക്ക് സർവ്വേ ഉദ്യോഗസ്ഥർ എത്തിയതോടെ നാട്ടുകാർ ഇവരെ തടഞ്ഞു. തുടർന്ന് നടന്ന സംഘർഷത്തിൽ ഇവിടെയുണ്ടായിരുന്ന മതിലും തകർന്നു.ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.ചിതറിയോടിയ ജനക്കൂട്ടം പോലീസുകാർക്കുനേരെ കല്ലേറും നടത്തി. കല്ലേറ് നടത്തി വീടിനുള്ളിലേക്ക് ഓടിയവരെ പോലീസ് വീടിനുള്ളിൽ കയറി പോലീസ് പിടിച്ചു.വലിയ പറമ്പിൽ ലാത്തിച്ചാർജ് നടക്കുന്നതായി വിവരം കിട്ടിയതോടെ അരീക്കോട്ടെ സ്ത്രീകളടക്കമുള്ള സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ഇവർ റോഡിൽ കല്ലുകളും മരങ്ങളും ഉപയോഗിച്ച് ഗതാഗത തടസം ഉണ്ടാക്കി.റോഡിൽ ടയറുകൾ കൂട്ടിയിട്ട കത്തിക്കുകയും ചെയ്തു.ദേശീയപാത നീളെ കുപ്പികൾ പൊട്ടിച്ചിടുകയും ചെയ്തു. റോഡരികിലുള്ള പുൽക്കാടുകൾക്ക് തീപിടിച്ചു.തുടർന്ന് തിരൂരിൽ നിന്നും അഗ്‌നിരക്ഷ സേന എത്തിയാണ് തീയണച്ചത്. ഇതിനിടെ റോഡിലെ തടസ്സങ്ങൾ നീക്കാനെത്തിയ പോലീസുകാരും സമരക്കാരും തമ്മിൽ കല്ലേറുണ്ടായി.പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ഇന്നും മലപ്പുറം തലപ്പാറ മുതല്‍ ചോളിരിവരെ സര്‍വേ പുരോഗമിക്കുകയാണ്.നാലു യൂണിറ്റുകളായാണ് സര്‍വേയെന്നും കളക്ടർ അറിയിച്ചു.കനത്ത സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന ദളിത് ഹർത്താലിൽ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ്സുടമകൾ
തിരുവനന്തപുരം:ദളിത് സംഘടനകളുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ അറിയിച്ചു.ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക, ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ.ദളിത് സംഘടനകളുടെ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.പാൽ,പത്രം,മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി,അഖില കേരള ചേരമർ ഹിന്ദുമഹാസഭ,പ്രത്യക്ഷ രക്ഷാ ദൈവസഭ,നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട് ,ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് ,കേരള ചേരമർ സംഘം,സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, ബഹുജൻ സമാജ് പാർട്ടി,ദ്രാവിഡ വർഗ ഐക്യമുന്നണി തുടങ്ങിയവയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക,കൊലക്കുറ്റത്തിനു കേസെടുക്കുക,കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നല്കുക,പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
മലപ്പുറത്ത് ഹോണ്ട ഷോറൂമിൽ തീപിടുത്തം;18 വാഹനങ്ങൾ കത്തിനശിച്ചു
മലപ്പുറം:മലപ്പുറം അങ്ങാടിപ്പുറത്ത് ഹോണ്ടയുടെ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ 18 വാഹനങ്ങൾ കത്തിനശിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.കെട്ടിടത്തിന്റെ ജനറേറ്റർ സ്ഥിതി ചെയ്യുന്ന ഭാഗത്തുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർവീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് കത്തിനശിച്ചത്.മറ്റ് ഇരുപതിലധികം വാഹനങ്ങളൂം ഭാഗികമായി കത്തിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പുതിയ വാഹനങ്ങൾ ഉണ്ടായിരുന്നത്.തീപടരുമ്പോഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഈ വാഹനങ്ങൾ ഇവിടെ നിന്നും മാറ്റി.തീപടർന്നത് അറിയാൻ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയത്.അഗ്‌നിശമന സേനാംഗങ്ങൾ ഒന്നരമണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
നഴ്സുമാരുടെ ശമ്പള പരിഷ്‌ക്കരണം;സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി
കൊച്ചി:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നത് തടയണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഹരജി ഹൈക്കോടതി തള്ളി.അന്തിമ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മാനേജ്‌മെന്റുകളുടെ ഹർജിയെ തുടർന്ന് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കോടതി നേരത്തെ സ്റ്റേ നൽകിയിരുന്നു. നഴ്സുമാരുടെ സംഘടനയും മാനേജ്മെന്‍റുകളും സർക്കാർ പ്രതിനിധികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ലേബർ കമ്മിഷൻ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ശമ്പള പരിഷ്കരണ വിജ്ഞാപനം മാർച്ച് 31ന് മുൻപ് ഇറക്കാൻ ആയിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഹൈക്കോടതി തടഞ്ഞതിനാല്‍ ഉത്തരവ് ഇറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സ്റ്റേ നീക്കി സർക്കാരിന് വിജ്ഞാപനമിറക്കാൻ കോടതി അനുവാദം നൽകിയത്. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20000 രൂപയായി നിശ്ചയിക്കുന്നതാണ് സുപ്രീം കോടതി സമിതി മുൻപോട്ട് വെച്ചിരിക്കുന്ന മാർഗനിർദേശം.ശമ്പള പരിഷ്ക്കരണത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാർഗനിർദേശപ്രകാരമുള്ള വിജ്ഞാപനമാകും സർക്കാർ പുറത്തിറക്കുക.ആവശ്യമെങ്കിൽ സർക്കാരിന് മാനേജ്മെന്‍റുകളും നഴ്സുമാരുമായും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി. അന്തിമ വിജ്ഞാപനമിറങ്ങിയ ശേഷം തീരുമാനമെടുക്കുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അറിയിച്ചു.
പാലക്കാട്ട് ബിജെപി പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്:പാലക്കാട് ആലത്തൂരില്‍ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. ആലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. അക്രമിസംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു.വെട്ടേറ്റ ഷിബുവിനെ തൃശൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.