ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.
കെവിൻ വധം;നീനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കോട്ടയം:കെവിൻ വധവുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന്റെയും കേസിലെ ഒന്നാം പ്രതി ഷാനുവിന്റെയും മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സംഭവത്തിന് ശേഷം ഒളിവിൽ പോയ രഹ്നയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം മകൻ ഷാനുവിനെയും ഭർത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.
നിപ്പ വൈറസ് നിയന്ത്രണ വിധേയമായതായി സൂചന
കോഴിക്കോട്:നിപ്പ വൈറസ് നിയന്ത്രണ വിധേയമായതായി സൂചന.പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല.ഇതോടെ കോഴിക്കോട് ജില്ലയില്‍ ജനജീവിതം പഴയതുപോലെ ആകാന്‍ തുടങ്ങി.തിങ്കളാഴ്‌ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലര്‍ത്തിയവരുടെ എണ്ണം 2079 ആയി. ഇതുവരെ 18 പേരിലാണ് നിപ്പ ബാധ സ്ഥിതീകരിച്ചത്. അതിൽ 16 പേർ മരിക്കുകയും ചെയ്തു.ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തില്‍ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ വൈറസ് മുക്തരായി വരികയാണ്.മെയ് 17 ന് ശേഷം പുതുതായി ആരിലും നിപ്പ വൈറസ് കണ്ടെത്തിയിട്ടുമില്ല.ഈ റിപ്പോർട്ടുകളൊക്കെ നിപ്പ ബാധ നിയന്ത്രണ വിധേയമായെന്ന സൂചനയാണ് നൽകുന്നത്.
ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് ഒന്നര മാസത്തിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശം.നാനൂറിലധികം ജീവനക്കാരാണ് ഇത്തരത്തിൽ ദീര്‍ഘകാല അവധിയില്‍ പോയിരിക്കുന്നത്.അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാണിച്ച് കെഎസ്ആർടിസി എം.ഡി ഇവർക്ക് സര്‍ക്കുലറയച്ചിരുന്നു.ഇതോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അവധിയിലുള്ള ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചു. രണ്ടുമസത്തിലധികം സമയം വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പരമാവധി ഒരുമാസം സമയം നല്‍കാമെന്ന് എം.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നരമാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.നിശ്ചിത ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം ഇവരെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മലപ്പുറത്ത് ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
മലപ്പുറം:നിലമ്പൂർ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. നിലമ്പൂരിൽ നിന്നും നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.എടവണ്ണ സ്വദേശികളായ നാലുപേരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
കെവിന്റെ കൊലപാതകം;കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ ഭാര്യ വീട്ടുക്കാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കെവിൻ കൊലക്കേസിൽ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെ രക്ഷിക്കാനാണ് ഇപ്പോള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമം. അതിനാൽ കേസ് സിബിഐയ്ക്ക് വിടണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.കെവിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പോലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെവിൻ കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഇതിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പോലീസിന്‍റെ വീഴ്ചയിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിപ്പ വൈറസ്;മരുന്നും ചികിത്സയും ഉണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ
കോഴിക്കോട്:ജനങ്ങളെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസിന്റെ രണ്ടാം ഘട്ടം പിടിമുറുക്കുന്നതിനിടെ നിപ്പയ്‌ക്കെതിരെ മരുന്നും ചികിത്സയുമുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ.നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.നിലവില്‍ വിവിധ തരം പനികള്‍ക്കെതിരെ പ്രതിരോധ മരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഹോമിയോപതിയില്‍ ചികിത്സയും മരുന്നുമുണ്ടെന്നും നിപ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു.
കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു
കണ്ണൂർ:പയ്യാവൂർ ചതുരമ്പുഴയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.അപകടത്തില്‍ വൈദ്യുത ലൈന്‍ പൊട്ടി കാറിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ വെന്തുമരിക്കുകയായിരുന്നു. കാര്‍ രണ്ട് കഷ്ണമായി മുറിയുകയും ചെയ്തു.ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണുള്ളത്.ചന്ദനക്കാംപാറ വെട്ടത്ത് ജോയിയുടെ മകന്‍ റിജുല്‍ (19 ), കരിവിലങ്ങാട്ടു ജോയിയുടെ മകന്‍ അനൂപ് (19 ) എന്നിവരാണ് മരിച്ചത്. മച്ചുകാട്ടു തോമസിന്റെ മകന്‍ അഖില്‍, ഷാജിയുടെ മകന്‍ സില്‍ജോ എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പയ്യാവൂര്‍ പോലീസ് സ്ഥലത്തുണ്ട്. അപകടം നടന്ന ഭാഗത്തേക്ക് ആള്‍ക്കാരെ കടത്തിവിടുന്നില്ല.
പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്:പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം.ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം.പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന.പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ വൈറസ് വാഹകര്‍. അതുകൊണ്ടാണ് പഴംതീനി വവ്വാലുകളെ പിടികൂടി പരിശോധനക്കയച്ചത്.നിപ രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെ നേരത്തെ പിടികൂടി സാമ്പിളുകള്‍ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചിരുന്നു.എന്നാല്‍ ഈ പരിശോധനയിലും നിപ വൈറസിനെ കണ്ടെത്താനായില്ല. ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ.
തലശ്ശേരി സ്വദേശിനിയുടെ മരണം നിപ ബാധിച്ചല്ലെന്ന് സ്ഥിതീകരണം
കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തലശ്ശേരി സ്വദേശിനി റോജയുടെ മരണകാരണം നിപയല്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വിശദ പരിശോധനയ്ക്ക് ശേഷം വിവരം ബന്ധുക്കളെ അറിയിച്ചു. മൂന്നുദിവസം മുൻപാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് റോജയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചിരുന്നു.അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് മരണകാരണം നിപയല്ലെന്ന് തെളിഞ്ഞത്.