കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ഇതുവരെ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കെണ്ടത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മരിച്ച എട്ടുപേരില്‍ നാലും കുട്ടികളാണ്. വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിെന്‍റ പരിശോധനയും തുടരും. കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്.കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുള്‍ സലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.
കോഴിക്കോട് കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ നസ്റത്തിന്‍റെ മകൾ റിഫ ഫാത്തിമ മറിയം (1) ആണ് മരിച്ചത്. നേരത്തെ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.നാലു വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഈ വീടുകളിലെ അഞ്ചു പേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകൻ ജാഫർ(35), ജാഫറിന്‍റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) ,കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.
താമരശ്ശേരി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
കോഴിക്കോട്: താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തെരച്ചില്‍ നടത്തുക.ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. തെരച്ചിലിനിടെ ഒരാളുടെ ശരീരാവശിഷ്ടം ലഭിച്ചെന്നാണ് വിവരം.കാലിന്‍റെ ഭാഗമാണ് ലഭിച്ചത്.ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്.ജാഫറിെന്‍റ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല.ലഭിച്ച ശരീരഭാഗവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം.വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിെന്‍റ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിെന്‍റ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്ബത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് റിപ്പോർട്ട്;ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍കോട്,പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്.അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ശക്തമായ മഴയില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേർ മരിച്ചു.. ദില്‍ന ഷെറിന്‍ (ഏഴ്), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (മൂന്നര), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍, ഒരു സ്ത്രീ എന്നിവരാണു മരിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്ബ് ഒടിഞ്ഞുവീണ് വയലമ്ബം താണിയത്ത് സുരേഷ് (55) മരിച്ചു. നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. 48 അംഗ കേന്ദ്ര ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു
കണ്ണൂർ:തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം കലക്റ്റർ അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ;കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ,ഒരാൾ മരിച്ചു
കണ്ണൂർ:കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലകളിൽ 12 ഇടത്ത് ഉരുൾപൊട്ടി.ഇതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് ഒരാൾ മരിച്ചു.മാക്കൂട്ടം -വിളമന ഇരുപത്തൊൻപതാം മൈല്‍ സ്വദേശി ശരത്ത് ആണ് മരിച്ചത്.ലോറി ക്ളീനറായിരുന്ന ശരത്ത് വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് മടങ്ങവേ വഴിയിൽ മാക്കൂട്ടത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മലവെള്ളമെത്തിയത്.ഇതിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. ഇരിട്ടി-വീരാജ്പേട്ട വഴി മൈസൂര്‍-ബംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കയാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കുടക് അന്തര്‍ സംസ്ഥാന പാത അടച്ചിട്ടു.പത്തിലേറെ സ്ഥലത്താണ് കൂട്ടുപുഴ മാക്കൂട്ടം റോഡില്‍ ഗതാഗത തടസ്സമുണ്ടായത്. പൊലീസും അഗ്‌നി ശമനസേനയും നടത്തിയ രക്ഷാ പ്രവര്‍ത്തനം ഫലം കാണാഞ്ഞതിനാല്‍ 60 അംഗസൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. ഡി. എസ്. സി. കമാന്റന്റ് അജയ് ശര്‍മ്മയുടേയും കേണല്‍ തീര്‍ത്ഥങ്കറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് മരങ്ങള്‍ വീണും മണ്ണൊലിച്ചു തകര്‍ന്ന റോഡുകളിലെ ഗതാഗതം സുഗമമാക്കാന്‍ യത്നിക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ റോഡില്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി സേന ഭക്ഷണവും നല്‍കി. കേരളാ -കര്‍ണ്ണാടക അതിര്‍ത്തി വനമേഖലയായ മുണ്ടറോട്ടുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് കുടുംബങ്ങളിലെ 14 പേരെ പൊലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. മാക്കൂട്ടം വനഅതിര്‍ത്തിയില്‍ പുറം ലോകത്തെത്താനാവാതെ ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാക്കൂട്ടം-കച്ചേരിക്കടവ് പുഴയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഇതുവരേയും രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. മലയോര മേഖലകളിലെ പുഴകളെല്ലാം കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയിലാണ്.റമദാന്‍ തിരക്കാരംഭിച്ചതോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളില്‍ യാത്രക്കാര്‍ എത്തുന്നുണ്ട്. ഇന്നലെ മാത്രം നിരവധി വാഹനങ്ങള്‍ പാതി വഴിയില്‍ കുടുങ്ങി. കുടക് വഴിയുള്ള ഗതാഗതം നിലച്ചതോടെ വാഹനങ്ങളെല്ലാം വയനാട്- മാനന്തവാടി വഴിയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് എത്തുന്നത്.
കനത്ത മഴ തുടരുന്നു;കോഴിക്കോട് ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു
കോഴിക്കോട്:കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ.കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുള്‍പൊട്ടിയത്.കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു.കരിഞ്ചോലയില്‍ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്.താമരശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതോടെ ചുരത്തിലും സമീപത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോഴിക്കോട്-മൈസൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ സാഹചര്യം വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേരും. ദേശീയ ദുരന്തനിവാരണ സേനയുടെ യോഗവും ഇവിടെ നടക്കും.മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി, മാക്കൂട്ടം, കൊട്ടിയൂര്‍, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇരിട്ടി-മൈസൂരു പാതയില്‍ ഗതാഗതം തടസപ്പെട്ടു. മാക്കൂട്ടം ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
കർണാടക ജയനഗർ തിരഞ്ഞെടുപ്പ്;കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്‌ഡി വിജയിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി. ബിജെപിയുടെ ബി എന്‍ പ്രഹ്ലാദിനെ 5000ല്‍ അധികം വോട്ടുകള്‍ക്ക് പിന്തള്ളി കോൺഗ്രസിന്റെ സൗമ്യ റെഡ്ഢി വിജയിച്ചു.സൗമ്യ റെഡ്ഡി 53151 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകള്‍ മാത്രമാണ് നേടിയത്. വോട്ടണ്ണെല്ലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയ കുമാറിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ ജയനഗറിലെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം;നാല് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്:കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം.മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രദേശത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ 4 മുതൽ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം:നിരക്ക് പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി പണിമുടക്കിന്. ജൂലായ് നാല് മുതല്‍ അനിശ്ചിതകാല സമരത്തിനാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.ബിഎംഎസ് ഒഴികെയുള്ള എല്ലാം സംഘടനകളും സമരത്തില്‍ പങ്കെടുക്കും.