അഭിമന്യു വധക്കേസ്;കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ;പിടിയിലായത് കണ്ണൂരിൽ നിന്നെന്ന് സൂചന

keralanews one more person arrested in abhimanyu murder case hint that he is arrested from kannur

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശിയാണ് പിടിയിലായത്. ക്യാമ്ബസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.കൊലപാതകത്തെ കുറിച്ച്‌ നേരിട്ട് അറിവുണ്ടായിരുന്ന മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിലെ ശേഷിക്കുന്ന 12 പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്കായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഐയുടെയും ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.

ആഗസ്റ്റ് 7 ന് അഖിലേന്ത്യ മോട്ടോർവാഹന ബന്ദ്

keralanews all india motor vehicle bandh on august 7th

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 6ന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രിവരെ ആണ് പണിമുടക്ക്.തിരുവനന്തപുരത്ത് ബി ടി ആര്‍ ഭവനില്‍ ചേര്‍ന്ന അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ‌് തീരുമാനം.ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ‌്, ദേശസാല്‍ക്കൃത ട്രാന്‍സ്‌പോര്‍ട്ട‌് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത‌്‌ വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണനശാലകള്‍ ഡ്രൈവിങ‌് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും. ജൂലൈ 24ന് പണിമുടക്ക് നോട്ടീസ് നല്‍കും. പണിമുടക്കിന് മുന്നോടിയായി ജില്ലാതലത്തിലും പ്രാദേശിക അടിസ്ഥാനത്തിലും സംയുക്ത കണ്‍വന്‍ഷനുകളും വാഹനജാഥകളും സംഘടിപ്പിക്കും.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു

keralanews former prime minister of pakistan navas shareef and daughter arrested

ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ്‌ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിന് പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയും പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്.  മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.

പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ ബാധ; ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 32000 കോടി രൂപ പിഴ നൽകണം

keralanews cancer for those who use the powder johnson and johnsons company should pay a penalty of rs 32000 crores

വാഷിങ്‌ടന്‍: ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിച്ച സ്‌ത്രീകള്‍ക്ക്‌ ക്യാന്‍സര്‍ ബാധിച്ചെന്ന കേസില്‍ കമ്പനിക്ക്  470 കോടി ഡോളര്‍(ഏകദേശം 32,000 കോടി രൂപ) കോടതി പിഴയിട്ടു.ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതുമൂലം ഓവറിയന്‍ ക്യാന്‍സര്‍ ബാധിച്ചെന്നു ചൂണ്ടിക്കാട്ടി 22 സ്‌ത്രീകള്‍ നല്‍കിയ പരാതിയില്‍ അമേരിക്കയിലെ മിസൗറി കോടതിയാണു ശിക്ഷ വിധിച്ചത്‌. രോഗം ബാധിച്ച്‌ ആറു സ്‌ത്രീകള്‍ മരിക്കുകയും ചെയ്‌തു. കമ്പനിയുടെ പൗഡറിലെ ആസ്‌ബറ്റോസിന്റെ സാന്നിധ്യമാണു രോഗത്തിനു കാരണമെന്നു പരാതിക്കാര്‍ ആരോപിച്ചു.പൗഡറില്‍ ആസ്‌ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ലോകത്തിന്റെ വിവിധയിടങ്ങളിലായി ഒന്പതിനായിരത്തോളം  കേസുകളാണ്‌ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിനെതിരേ നിലവിലുള്ളത്.ആറാഴ്‌ച നീണ്ട വിചാരണയ്‌ക്കുശേഷമാണ്‌ മിസൗറി കോടതി വിധി പ്രസ്‌താവിച്ചത്‌. യു.എസ്‌.കോടതിയുടെ വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്ബനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്ബനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളും ഈ ഉല്‍പ്പന്നം വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചിരുന്നു.നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍.കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം യഥേഷ്ടം വില്‍ക്കുന്നുണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരുണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകുകയാണ് ഈ ആഗോള ബ്രാന്‍ഡ്.

മോക് ഡ്രില്ലിനിടെ അപകടം;കോയമ്പത്തൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു

keralanews student was killed in a mock drill accident in coimbatore

കോയമ്പത്തൂർ:അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാന്‍ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.കോവൈ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടാന്‍ മടിച്ച്‌ നില്‍ക്കുകയും പരിശീലകന്‍ തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിന് താഴെ മറ്റു കുട്ടികൾ പിടിച്ചു നിൽക്കുന്ന വലയിലേക്കാണ് ചാടേണ്ടിയിരുന്നത്.താഴേക്ക് ചാടുമ്പോൾ പെൺകുട്ടിയുടെ തല കെട്ടിടത്തിന്റെ സൺഷേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടാൻ മടിക്കുന്നതും പരിശീലകൻ പിന്നിൽ നിന്നും തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു.എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ ഏജൻസി പ്രതികരിച്ചു.

keralanews student was killed in a mock drill accident in coimbatore

ആന്ധ്രയിലെ ഫാക്റ്ററിയിൽ വിഷവാതകം ചോർന്ന് ആറു തൊഴിലാളികൾ മരിച്ചു;അഞ്ചുപേർ ഗുരുതരാവസ്ഥയിൽ

keralanews six dead after poisonous gas leaked in factory in andrapradesh

ഹൈദരാബാദ്:ആന്ധ്രാപ്രേദശിലെ അനന്തപൂര്‍ ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായി വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ചും  നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ ‘റീ ഹീറ്റിങ്’ പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്  വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണിത്.

അഭിമന്യു വധം;രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ

keralanews abhimanyu murder case two s d p i workers arrested

കൊച്ചി:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലി എന്നിവരാണ്പിടിയിലായത്.ഇരുവര്‍ക്കും കൊലപാതകത്തെ കുറിച്ച്‌  അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്ന ആളും ആണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘു ലേഖകൾ  പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം കേസുമായി ബദ്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. ഇതുവരെ ഏഴ് പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കുന്നത്.

കണ്ണൂർ ആയിക്കരയില്‍ മൽസ്യബന്ധനബോട്ട് തിരയിൽപ്പെട്ടു;അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

keralanews fishing boat trapped in waves in kannur ayikkara trying to rescue the five

കണ്ണൂര്‍: ആയിക്കരയില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് തിരയില്‍പ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു

keralanews rescued all trapped in thailand cave

ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു. മനുഷ്യശക്‌തിയും ദൃഢനിശ്‌ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും കൊച്ചിനെയും ഇന്നലെ പുറത്തെത്തിച്ചു.കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ പതിനെട്ടാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്‌. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്‌സിജന്‍ മാസ്‌ക്‌ അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്‌.പരിശീലകനെയാണ്‌ ഒടുവില്‍ പുറത്തെത്തിച്ചത്‌. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്‌ടറും മൂന്നു തായ്‌ സീലുകളും സുരക്ഷിതരായി പുറത്തെത്തി. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കും ശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന്‌ തായ്‌ലന്‍ഡ്‌ പൊതുഭരണമന്ത്രി അറിയിച്ചു. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കിയിരുന്നു.കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്‌. അണുബാധയാണതു സൂചിപ്പിക്കുന്നത്‌. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക്‌ നല്‍കിയിട്ടുണ്ട്‌.കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ്‌ കാണാന്‍ അനുവദിച്ചത്‌. ഞായറാഴ്‌ച റഷ്യയിൽ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്‌ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്‌ച നടക്കാനിടയില്ല.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ കൂടി പുറത്തെത്തിച്ചു;ഇനി ശേഷിക്കുന്നത് ഒരു കുട്ടിയും കോച്ചും മാത്രം

keralanews rescued three more children from thai cave there is only one child and a coach left

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും ഫു‌ട്ബോള്‍ പരിശീലകനും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തും. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു.