ഭോപ്പാൽ:മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്.ഒരു ദിവസത്തിലധികം നീണ്ട് നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ മധ്യപ്രദേശിലെ ആകെയുളള 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബിജെപി 109 സീറ്റുകളിലാണ് വിജയിച്ചത്. ബിഎസ്പി 2 സീറ്റുകളിലും എസ്പി ഒരു സീറ്റിലും മറ്റുളളവര്‍ 4 സീറ്റുകളിലും വിജയിച്ചു.കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യം തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. എസ്പിയും ബിഎസ്പിയും നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും മാറിമറിഞ്ഞിരുന്നു.ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്.അര്‍ധരാത്രിയിലും തുടര്‍ന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസ്, ബിജെപി ക്യാംപുകള്‍ ഒരുപോലെ ആശങ്കയില്‍ ആയിരുന്നു.ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദുസ്ഥാന്റെ ഹൃദയഭൂമിയില്‍ വിന്നിക്കൊടി പാറിച്ചിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തില്‍ തുടരും എന്ന ബിജെപിയുടെ പ്രതീക്ഷകളെ മലര്‍ത്തിയടിച്ചാണ് ബിജെപി കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തിയിരിക്കുന്നത്.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്;രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്; തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
രാജസ്ഥാനിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നില്‍; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ലീഡ് ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ പിന്നിലാണ്.2013ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബി.ജെ.പി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ കോണ്‍ഗ്രസാണ് മുന്നില്‍.മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളാണുള്ളത്. 2003 തൊട്ട് ബി.ജെ.പിയാണ് ഇവിടെ അധികാരത്തില്‍.2013ല്‍165 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 29ല്‍ 27 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.
ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്.90 അംഗ നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി രമൺ സിങ്ങിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്.സ്വന്തം മണ്ഡലത്തിലും രമൺ സിങ് പിന്നിലാണ്.32 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ആർബിഐ ഗവർണ്ണർ ഊർജിത് പട്ടേൽ രാജിവെച്ചു
ന്യൂഡൽഹി:ആർബിഐ ഗവർണ്ണർ ഊർജിത് പട്ടേൽ രാജിവെച്ചു.ആർബിഐയും കേന്ദ്രസർക്കാരും തമ്മിൽ രൂക്ഷമായ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഊർജിതിന്റെ രാജി.ആർബിഐയുടെ കരുതൽ ധനത്തിൽ നിന്നും 3.6 ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആർബിഐ ഈ ആവശ്യം നിരസിച്ചിരുന്നു.ഇതേതുടർന്ന് കേന്ദ്രവും ആർബിഐയും തമ്മിൽ തർക്കം നിലനിന്നിരുന്നു.ഇതിനു പിന്നാലെയാണ് ഗവർണ്ണറുടെ രാജി.
തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം:ജില്ലയിൽ നാളെ ബിജെപി ഹർത്താൽ.ബിജെപിയുടെ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസിനു നേരെ വ്യാപകമായി കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോയില്ല. സംഘർഷത്തിൽ മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് ശ്രീവിദ്യയ്ക്ക് തലക്ക് പരിക്കേറ്റു. പ്രവർത്തകർ അര മണിക്കൂർ റോഡ് ഉപരോധിച്ചു.ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സംസ്ഥാന കലോത്സവം;ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കലാകിരീടം പാലക്കാടിന്
ആലപ്പുഴ:സംസ്ഥാന സ്കൂൾ കലോത്സവം സമീപിച്ചു.ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലാ കലാകിരീടം സ്വന്തമാക്കി.12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് പാലക്കാട് ജേതാക്കളായത്.പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാസര്‍കോട് ജില്ലയിൽ നടത്താൻ തീരുമാനമായി.
കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നു
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര നിന്നുള്ള ആദ്യ യാത്ര വിമാനം പറന്നുയർന്നു.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.വിമാനത്താവള ടെർമിനലിന്റെ ഉൽഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചിരുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ആദ്യ വിമാനം.ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട്ടിൽ നിന്നും സ്വീകരിച്ച് വിമാനത്താവളത്തിലെത്തിച്ചായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി അവതരിപ്പിച്ച കേളികൊട്ടടക്കം നിരവധി കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 12.30 ന് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയർ വിമാനവും യാത്രക്കാരുമായി കണ്ണൂരിലെത്തിച്ചേരും.ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി ഉൽഘാടന ചടങ്ങിനെത്തിയ വിശിഷ്ടതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും.രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.രാവിലെ 7.30ഓടെ ഉദ്ഘാടന വേദി ഉണർന്നു.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.പത്ത് മണിയോടെ മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ സ്വീകരിക്കാന്‍ വലിയ ക്രമീകരണങ്ങളാണ് മട്ടന്നൂരില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാകും.അബുദാബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ഇനി മണിക്കൂറുകൾ മാത്രം;ഉൽഘാടന ദിനം എയർപോർട്ടിൽ പതിനഞ്ചോളം വിമാനങ്ങൾ
മട്ടന്നൂർ:കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം.വിമാനത്താവളത്തെ വരവേൽക്കുവാനുള്ള ആഘോഷത്തിലാണ് നാടും നാട്ടുകാരും.കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയർപോർട്ടിലെത്തിക്കും. ഇവരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
കൊല്ലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
കൊല്ലം:രാമൻകുളങ്ങരയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21), എന്നിവരാണ് മരിച്ചത്. ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാല്‍ മണിയോടെ ദേശീയപാതയില്‍ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്.